കാസർഗോഡ്: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന മഞ്ചേശ്വരത്തെ മത്സരരംഗത്തു നിന്ന് പിന്നോട്ടില്ലെന്ന് എസ്ഡിപിഐ സ്ഥാനാർഥി കെ.എം.അഷ്റഫ്. പിന്മാറാൻ സമ്മർദമുണ്ടെങ്കിലും ശക്തമായി മുന്നോട്ട് പോകും. ബിജെപിയെ സഹായിക്കാനാണെന്ന പ്രചാരണം വിലപ്പോകില്ല.
എസ്ഡിപിഐ മത്സരിക്കുന്നതിൽ യുഡിഎഫിന് ആശങ്കയാണ്. മണ്ഡലത്തിൽ എസ്ഡിപിഐ - ബിജെപി മത്സരമാണ് നടക്കുന്നത്. നിലവിലെ യുഡിഎഫ് എംഎൽഎ സമ്പൂർണ പരാജയമാണെന്നും അഷ്റഫ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി എ.കെ.എം. അഷ്റഫിനെതിരെ അപരൻമാരും രംഗത്തുണ്ട്.
2021ല്‍ 855 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിലായിരുന്നു മുസ്ലിം ലീഗ് നേതാവ് എ.കെ.എം. അഷ്റഫിന്റെ വിജയം. എ.കെ.എം. അഷ്റഫ് 65,858, എൻഡിഎയിലെ കെ. സുരേന്ദ്രന് 65,013, എൽഡിഎഫ് സ്ഥാനാര്‍ഥി വി.വി. രമേശന് 40,639 വോട്ടും നേടിയിരുന്നു.