Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kumbha

കുംഭ നിസാരക്കാരനല്ല, ക്രൂരനായ വില്ലനാണ്; വെളിപ്പെടുത്തി പൃഥ്വിരാജ്

എസ്.എസ്. രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം വാരാണസിയിൽ കുംഭ എന്ന വില്ലൻ കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ മഹേഷ് ബാബുവിന്‍റെ നായക കഥാപാത്രത്തിന് വെല്ലുവിളിയുയർത്തുന്ന കുംഭ ഒരു ക്രൂരനായ വില്ലനാണെന്ന് പൃഥ്വിരാജ് തന്നെ പറയുന്നു.

ശരീരം തളർന്ന് വീൽചെയറിൽ ഇരിക്കുന്ന വില്ലനാണെങ്കിലും പ്രവചനാതീതമായ ബുദ്ധിശക്തി കൊണ്ടും ക്രൂരത കൊണ്ടും ഭയാനകമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്ന കഥാപാത്രമാണ് കുംഭയെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തിടെ ഹോളിവുഡ് മാധ്യമമായ കൊളൈഡറിന് നൽകിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് കുംഭയെക്കുറിച്ച് പറഞ്ഞത്.

‘‘എന്‍റെ കൈകാലുകൾ അബദ്ധവശാൽ പോലും ചലിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ അവ അതീവ സുരക്ഷിതമായാണ് വച്ചിരിക്കുന്നത്. അവ വല്ലാതെ മുറുക്കി കെട്ടിയിരിക്കുകയാണെന്നല്ല ഇതിനർഥം, മറിച്ച് ഒരു പ്രത്യേക മെക്കാനിസം ഉപയോഗിച്ച് അവയെ കൃത്യമായി ലോക്ക് ചെയ്തിരിക്കുകയാണ്.

അതുകൊണ്ട് തന്നെ, ഒരു ഈച്ച വന്നിരുന്നാൽ പോലും അബോധപൂർവമായി എന്‍റെ കൈകളോ കാലുകളോ ചലിക്കില്ലെന്ന് എനിക്ക് ഉറപ്പിക്കാൻ സാധിക്കും. കുംഭ എന്ന കഥാപാത്രം അത്ര ലളിതമായ ഒന്നല്ല; സ്വന്തം ശരീരത്തിലേക്ക് നോക്കി 'ഇത് എന്‍റെ അവയവമല്ല' എന്ന് വിശ്വസിക്കാൻ തക്കവണ്ണം അത്രമേൽ തീവ്രമായ ഒരു മാനസിക അകൽച്ച അയാൾക്കുണ്ട്.

വെറുമൊരു ചിത്രം കാണുന്നതിലൂടെ നിങ്ങൾക്ക് ഊഹിക്കാവുന്നതിലും അപ്പുറമാണ് ഈ വീൽചെയറിന്‍റെ പ്രാധാന്യം. ആ കഥാപാത്രത്തിന്‍റെ സ്വഭാവവും അയാളുടെ മനസ് പ്രവർത്തിക്കുന്ന രീതിയും കണക്കിലെടുക്കുമ്പോൾ, ഈ വീൽചെയർ അയാളുടെ വ്യക്തിത്വത്തിന്‍റെയും ചിന്തകളുടെയും ഒരു അവിഭാജ്യ ഘടകമായി മാറുന്നു. ശാരീരികമായി തളർന്നിട്ടുണ്ടെങ്കിലും, അത്യന്തം അപകടകാരിയും ഭയാനകമായ രീതിയിൽ ചിന്തിക്കുന്നവനുമാണ് അയാൾ. 

വീൽചെയർ അയാളുടെ ചിന്തകളുമായി നേരിട്ട് ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് തോന്നും വിധമാണ് അത് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ കഴിയില്ലെങ്കിലും, കുംഭ എന്ന കഥാപാത്രത്തിന് വെറുമൊരു ഉപകരണം മാത്രമല്ല ഈ വീൽചെയർ; മറിച്ച് അയാളുടെ തന്നെ ചിന്തകളുടെയും അസ്തിത്വത്തിന്‍റെയും ഒരു എക്സ്റ്റൻഷൻ കൂടിയാണത്.’’ പൃഥ്വിരാജ് പറയുന്നു.

Latest News

Corehub Up