ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം ആരംഭിച്ചശേഷം എട്ടാമത്തെ ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നതായി ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. കഴിഞ്ഞ ദിവസം 46650 മെട്രിക് ടണ്‍ ഏൽപിജിയുമായി മറ്റൊരു കപ്പൽ ഹോർമുസ് കടലിടുക്ക് സുരക്ഷിതമായി കടന്നിരുന്നു.
സുരക്ഷാ ആശങ്കകൾക്കിടയിൽ ഈ മേഖലയിലൂടെ സഞ്ചരിക്കുന്ന ഇന്ത്യൻ വ്യാപാര കപ്പലുകൾക്ക് ഇന്ത്യൻ നേവി സുരക്ഷാ അകന്പടി ഒരുക്കുന്നുണ്ട്. പേർഷ്യൻ ഗൾഫ് മേഖലയിൽ 18 ഇന്ത്യൻ കപ്പലുകളിലായി 485 നാവികർ ഉണ്ടെന്നാണ് ഷിപ്പിംഗ് മന്ത്രാലയത്തിന്റെ കണക്ക്. ഇതുവരെ 964 നാവികരെ പ്രശ്നമേഖലകളിൽനിന്ന് തിരിച്ചെത്തിച്ചിട്ടുണ്ട്.
അതേസമയം, നിയമവിരുദ്ധമായി സൂക്ഷിച്ച 50,000ത്തോളം എൽപിജി സിലിണ്ടറുകൾ കണ്ടെത്തി. രാജ്യവ്യാപകമായി നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. മാർച്ച് 23 മുതൽ ഏകദേശം 6.6 ലക്ഷം അഞ്ച് കിലോയുടെ ചെറിയ എൽപിജി സിലിണ്ടറുകൾ വിറ്റതായി കേന്ദ്രം അറിയിച്ചു.
നിലവിൽ എൽപിജി പ്രതിസന്ധി കാര്യമായില്ലെന്നും 95 ശതമാനം ബുക്കിംഗ് ഓണ്‍ലൈൻ മുഖാന്തരമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.