ന്യൂഡൽഹി: കേരളത്തിലെ എൻജിനിയറിംഗ് പ്രവേശനപരീക്ഷയായ കീമിന്റെ റാങ്ക് പട്ടിക തയാറാക്കുന്നതിന് സംസ്ഥാനസർക്കാർ നടപ്പാക്കിയ മാർക്ക് നോർമലൈസേഷൻ രീതിക്കെതിരേ സിബിഎസ്ഇ വിദ്യാർഥികൾ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
അക്കാദമിക് കാര്യങ്ങളിൽ ഇടപെടാൻ കോടതിയേക്കാൾ യോഗ്യത വിദഗ്ധസമിതിക്കാണെന്നു ജസ്റ്റീസുമാരായ മനോജ് മിശ്ര, ശ്രീ ചന്ദ്രശേഖർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.