Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meat

Kottayam

പാചകവാതകത്തിനു പിന്നാലെ ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന: ഹോട്ടലില്‍ പോയാല്‍ കീശ കീറും

കോട്ടയം: പാചകവാതക വിലക്കയറ്റവും ക്ഷാമവുമുണ്ടാക്കിയ ദുരിതം വിട്ടുമാറും മുമ്പേ ഹോട്ടലുകള്‍ക്ക് തിരിച്ചടിയായി ഇറച്ചി, കോഴി, മീന്‍ വിലവര്‍ധന. മത്തി മുതല്‍ വിള വരെയുള്ള മുഴുവന്‍ മീനുകള്‍ക്കും പന്നി ഒഴികെ എല്ലാ ഇറച്ചി ഇനങ്ങള്‍ക്കും വില കൂടിയതാണു തിരിച്ചടിയായത്.

നോണ്‍ വെജ് ഹോട്ടലുകളിലെയും അറേബ്യന്‍ ഭക്ഷണം വില്‍ക്കുന്ന കടകളിലെയും വിഭവങ്ങളിലെ പ്രധാന ഇനമായ കോഴി ഇറച്ചി വിലയിലുണ്ടായ വര്‍ധനവാണ് വലിയ ആഘാതമാകുന്നത്.

മീന്‍ വിലയും കുതിക്കുകയാണ്. ചെറുമീനുകളുടെ ശരാശരി വില 200 രൂപ പിന്നിട്ടപ്പോള്‍, പീസ് മീന്‍ വില അഞ്ഞൂറിലെത്തി. വറ്റയ്ക്ക് 900 രൂപയും നെയ്മീന് 1200 രൂപയ്ക്കും വ്യാപാരം നടക്കുന്നുണ്ട്. കൂടിയ വില നല്‍കിയാലും ആവശ്യത്തിനു വലിയ മീനുകള്‍ കിട്ടാനില്ല.

ഒരുമാസം മുമ്പ് 130 രൂപയുണ്ടായിരുന്ന കോഴിവില റോക്കറ്റ് പോലെയാണു കുതിക്കുന്നത്. ഏതാനും ദിവസങ്ങളായി 170-190 രൂപയാണ് ഇറച്ചിക്കോഴി വില. ചിക്കന്‍ ഇല്ലാതെ നോണ്‍ വെജ് ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും പ്രവര്‍ത്തിക്കാൻ കഴിയില്ല. ചിക്കന്‍ ഫ്രൈ, കറി, ബിരിയാണി എന്നിങ്ങനെ നോണ്‍ വെജ് ഹോട്ടലുകളിലെ പ്രധാന ഇനം ചിക്കനാണ്.

അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വരവു കുറഞ്ഞതു ബീഫിനെയും ബാധിച്ചു. ഒരു കിലോ പോത്തിറച്ചിക്ക് 500 രൂപയായി. 450 - 480 രൂപയ്ക്ക് പോത്തിറച്ചി എന്ന പേരില്‍ വില്‍ക്കുന്നതു കാള ഇറച്ചിയാണ്. കറിയായി മാറിയാല്‍ തിരിച്ചറിയില്ലെങ്കിലും ജില്ലയിലുള്ളവര്‍ക്കു പ്രിയം പോത്തിറച്ചി തന്നെയാണെന്നു വ്യാപാരികള്‍ പറയുന്നു.

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്നുള്ള വരവ് പകുതിയായി കുറഞ്ഞതും ചരക്കുനീക്കത്തിലെ തടസങ്ങളും പോത്തിറച്ചിയുടെ വില വര്‍ധിപ്പിച്ചു. ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ ഇറച്ചി കയറ്റുമതി സ്ഥാപനങ്ങള്‍ ഉയര്‍ന്ന വിലയ്ക്കു പോത്തുകളെ വാങ്ങുന്നതും സംസ്ഥാനത്തേക്കുള്ള ഇറക്കുമതി കുറയാന്‍ കാരണമായി.

ആട്ടിറച്ചി വിലയും പിടി കൊടുക്കാതെ കുതിക്കുകയാണ്. 1000-1100 രൂപയാണ് ഓരോ സ്ഥലങ്ങളിലും ഈടാക്കുന്നത്. ഈ വില കൊടുത്താലും നല്ല ആട്ടിറച്ചി കിട്ടാനില്ലാത്ത അവസ്ഥയാണെന്നു ഹോട്ടലുടമകള്‍ പറയുന്നു.

പാചക വാതക പ്രതിസന്ധിയെത്തുടര്‍ന്നു മിക്ക ഹോട്ടലുകളും ഭക്ഷ്യവിഭവങ്ങളുടെ വില വര്‍ധിപ്പിച്ചത് ഒരു മാസം മുമ്പാണ്. ഇറച്ചി, മീന്‍ വിലയിലെ വര്‍ധനയുടെ പേരില്‍ ഇനിയും ഭക്ഷണ വില വര്‍ധിപ്പിച്ചാല്‍ തിരിച്ചടിയാകുമെന്നാണു ഹോട്ടല്‍ ഉടമകളുടെ ആശങ്ക.

പഫ്‌സ്, കട്‌ലറ്റ്, റോള്‍, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിങ്ങനെ ചിക്കനും പോത്തിറച്ചിയും പ്രധാന ചേരുവയാകുന്ന ഇനങ്ങളാണ് ബേക്കറികളിലെ പ്രധാന ആകര്‍ഷണം. പല ബേക്കറികളും ഈ വിഭവങ്ങള്‍ പലതും ഒഴിവാക്കി. ഉണ്ടെങ്കില്‍ത്തന്നെ ചിക്കന്‍റെയും മീറ്റിന്‍റെയും അളവ് പിന്നെയും കുറഞ്ഞതായി ഉപഭോക്താക്കള്‍ പറയുന്നു.

പല ബേക്കറികളില്‍നിന്നും ലഭിക്കുന്ന ചിക്കന്‍, ബീഫ് വിഭവങ്ങളില്‍ ഇറച്ചിയേക്കാള്‍ കൂടുതല്‍ സവാളയും കിഴങ്ങുമാണെന്നു പരാതിയുണ്ടായിരുന്നു. ചിക്കന്‍ ചേര്‍ക്കുന്ന ഇനങ്ങള്‍ക്ക് ബേക്കറികളില്‍ ബീഫ് ഇനങ്ങളേക്കാള്‍ വില വര്‍ധനയാണ്. ഇനിയും വില വര്‍ധിപ്പിച്ചല്‍ പ ഇനങ്ങളും വില്‍ക്കാനാകാത്ത സ്ഥിതിയാകുമെന്ന് ഉടമകള്‍ പറയുന്നു.

Kerala

പക്ഷിപ്പനി; തിരുവല്ലയിൽ പക്ഷികളുടെ മുട്ട – ഇറച്ചി വിൽപ്പന നിരോധിച്ചു

പത്തനംതിട്ട: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം, കടപ്ര, പെരിങ്ങര, പഞ്ചായത്തുകളിൽ വളർത്തു പക്ഷികളുടെ മുട്ട, ഇറച്ചി വിൽപ്പന നിരോധിച്ചു.

ഇന്നുമുതൽ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി, കാട, മറ്റ് വളർത്തു പക്ഷികളുടെ ഇറച്ചി, മുട്ട എന്നിവയ്ക്കാണ് നിരോധനം

ഇത് സംബന്ധിച്ച നിർദേശം ജില്ലാ കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകി. തദ്ദേശസ്ഥാപന സെക്രട്ടറിമാർ സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിർദേശമുണ്ട്. കൂടുതൽ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചിരുന്നു.

District News

പ്രാദേശികതലത്തിൽ ഇറച്ചിക്കോഴിക്ക് പലവില

ആലങ്ങാട്: ക്രിസ്മസിന് മുന്നോടിയായി ഇറച്ചിക്കോഴികൾക്ക് ഒരേ പ്രദേശത്തു തന്നെ പലതരത്തിൽ വില ഈടാക്കുന്നതായി പരാതി. ആലങ്ങാട് പഞ്ചായത്തിലും പരിസരപ്രദേശങ്ങളിലുമാണ് പലയിടത്തും ഇറച്ചിക്കോഴിക്ക് പല വില ഈടാക്കുന്നത്. ആലങ്ങാട്, കോട്ടുവള്ളി, പറവൂർ മേഖലകളിലാണു ഇറച്ചിക്കോഴിക്കു തോന്നിയവില ഈടാക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.

കച്ചവടക്കാർ ഒരു കിലോ ഇറച്ചിക്കോഴിക്കു 137 രൂപ മുതൽ 155 രൂപ വരെയാണു ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നത്. കരുമാലൂർ മരോട്ടിച്ചുവട് ഭാഗത്തു 137 രൂപയാണു വില ഈടാക്കുന്നത്. ഇതിനു സമീപമുള്ള തട്ടാംപടി, നീറിക്കോട്, കരിങ്ങാംതുരുത്ത് എന്നിവിടങ്ങളിൽ 142, 140, 145 എന്നിങ്ങനെയാണു യഥാക്രമം വില വരുന്നത്.

എന്നാൽ കോട്ടുവള്ളിയിലെ ചെറിയപ്പിള്ളി മേഖലയിൽ 152 രൂപയാണു വില ഈടാക്കുന്നത്. പറവൂർ, മനയ്ക്കപ്പടി, വരാപ്പുഴ ഭാഗത്തും 145 മുതൽ 150 വരെയാണു വില. ഇടപ്പള്ളി ഭാഗത്ത് 160 രൂപ വരെ ഈടാക്കുന്നുണ്ട്. കുറച്ചു ദൂരം അധികം നടന്നാൽ ആവശ്യക്കാർക്കു 10 മുതൽ 20 രൂപ വരെ കുറവിൽ കോഴിയിറച്ചി ലഭിക്കുമെന്ന അവസ്ഥയാണിപ്പോൾ.

ഇറച്ചിക്കോഴികൾ കുറഞ്ഞ നിരക്കിലാണു ഇടനിലക്കാർ വഴി വ്യാപാരികൾക്കു ലഭിക്കുന്നത്. പലരും ഭീമമായ ലാഭം ഈടാക്കിയാണ് കച്ചവടം ചെയ്യുന്നത്. ആരും പ്രതികരിക്കാത്തതിനാലാണു തോന്നിയ വിലയ്ക്കു കോഴി ഇറച്ചി വിൽപന നടത്തുന്നതത്രേ.


വിലയിൽ ഏകീകൃത സംവിധാനമില്ലാത്തതിനാലാണു പലയിടങ്ങളിലും തോന്നിയ വില ഈടാക്കാൻ കാരണം. കൂടാതെ ചിലയിടങ്ങളിൽ ഇറച്ചി വിൽപനശാലകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

Kerala

മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വില; വിലക്കയറ്റത്തിൽ ക്രിസ്മസ് പുതുവത്സര വിപണി

ആലപ്പുഴ : ക്രിസ്മസ്- പുതുവത്സര വിപണിയിൽ വിലക്കയറ്റം തുടങ്ങി. മുട്ടയ്ക്കും ഇറച്ചിക്കും തൊട്ടാൽ പൊള്ളുന്ന വിലയാണ്. ശൈത്യകാലമായതിനാൽ മുട്ടയ്ക്കും ഇറച്ചിക്കും
ആവശ്യക്കാർ കൂടിയതോടെയാണ് വിലവർധന.

നിലവിൽ കോഴിമുട്ടയ്ക്ക് എട്ടു രൂപയും, താറാവ് മുട്ടയ്ക്ക് 12 രൂപയും ആണ് വില. കഴിഞ്ഞവർഷം ഇതേ മാസം കോഴിമുട്ടയ്ക്ക് 5.50 രൂപയും താറാവ് മുട്ടയ്ക്ക് എട്ടു രൂപയുമായിരുന്നു വില. ക്രിസ്മസ് ന്യൂ ഇയർ വിപണി മുന്നിൽകണ്ടുകൊണ്ട് വൻതോതിൽ കേക്ക് നിർമാണം നടക്കുന്നതും മുട്ട വില ഉയരാൻ കാരണമായി.

പൗൾട്രി മേഖലയിൽ ഒരു വർഷത്തെ പ്രതീക്ഷയുടെ തുടക്കമാണ് ക്രിസ്മസ്- പുതുവത്സര സീസൺ. ഡിസംബർ ജനുവരി മാസത്തെ കച്ചവടത്തിൽ നിന്നാണ് ഉല്പാദന ചിലവിനേക്കാൾ കൂടുതൽ തുക കിട്ടുന്നത്. എന്നാൽ കഴിഞ്ഞവർഷത്തെ പക്ഷിപ്പനിയും അതേ തുടർന്നുണ്ടായ നിരോധനവും കോഴി- താറാവ് മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചു.

തുടർച്ചയായുള്ള വിപണി ഇടിവിനെ തുടർന്ന് കർഷകർ കൃഷി ഇറക്കിയിരുന്നില്ല. നാമക്കലിൽ മുട്ടവില ഉയരുന്നതും, സംസ്ഥാനത്തെ മുട്ട വില വർധനവിന് കാരണമായി. കേരളത്തിൽ ദിനംപ്രതി രണ്ട് കോടിയിലധികം മുട്ടയാണ് ആവശ്യമുള്ളത്.

ലൈവ് ചിക്കൻ 135- 140 രൂപയാണ് വില. താറാവ് (ഡ്രസ്സ് ചെയ്തത്)400-450 രൂപയും വിലയുണ്ട്. ഇത് ക്രിസ്മസ് പുതുവത്സര ദിനങ്ങൾ അടുക്കുമ്പോൾ കൂടുമെന്ന് വ്യാപാരികൾ പറയുന്നു.

Kerala

വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയിൽ; ജീപ്പും തോക്കും കത്തിയും അടക്കം പിടികൂടി

കൽപ്പറ്റ: വയനാട്ടില്‍ വന്യമൃഗവേട്ട സംഘം പിടിയിൽ. ആറംഗ സംഘമാണ് പിടിയിലായത്. ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട കാപ്പിസെറ്റ് ഭാഗത്ത് നിന്നുമാണ് സംഘം പിടിയിലായത്.

കാപ്പിസെറ്റ് കാപ്പിപാടി ഉന്നതിയിലെ ശരത് (24), അനീഷ് (21), കാരക്കാട്ടില്‍ ഷിജോഷ് (42), നെല്ലിക്കുന്നേല്‍ രാജേഷ് (49), വെട്ടുവെളിയില്‍ റെജി മാത്യു (54) അഴിക്കണ്ണില്‍ ബിജേഷ് (49) എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ നിന്ന് 45 കിലോ ഇറച്ചി, ഇന്നോവ കാര്‍, ജീപ്പ്, സ്‌കൂട്ടര്‍, തോക്ക്, കത്തികള്‍ എന്നിവയും പിടിച്ചെടുത്തു.

സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ അജിത് കെ. രാമന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുള്ളതായി വനംവകുപ്പ് അറിയിച്ചു.

Latest News

Corehub Up