Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Migrants

നേപ്പാളില്‍ കുടുങ്ങിയ 47 കോഴിക്കോട്ടുകാര്‍ തിരിച്ചെത്തി

കോഴിക്കോട്: നേപ്പാളിലെ മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് കുടുങ്ങിയ 47 കോഴിക്കോട്ടുകാര്‍ സ്വദേശത്ത് തിരിച്ചെത്തി.

ചേമഞ്ചേരി, ഉള്ളിയേരി, ബാലുശേരി എന്നിവിടങ്ങളില്‍നിന്നുള്ളവരാണ് ഇന്നലെ രാവിലെ കോഴിക്കോട്ട് എത്തിയത്. ഞായറാഴ്ച രാവിലെ എട്ടിന് നേപ്പാളിലെ ബൈരാവയില്‍നിന്നു ബസ് മാര്‍ഗം ഖോരഗ്പുരിലെത്തിയ സംഘം വൈകുന്നേരം ആറിന് ഇന്‍ഡിഗോ വിമാനത്തില്‍ ബംഗളുരുവിലേക്ക് യാത്ര തിരിച്ചു.

രാത്രി 8.35 ന് ബംഗളുരുവിലെത്തിയ സംഘം കോഴിക്കോട്ടേക്കു ബസ് മാര്‍ഗമാണ് എത്തിയത്. യാത്രാസംഘം താമരശേരി ചുരത്തിലെ ഗതാഗതക്കുരുക്കില്‍ പെടുകയും ചെയ്തു.

ഇന്നലെ ഉച്ചയോടെയാണ് എല്ലാവരും വീടുകളില്‍ തിരിച്ചെത്തിയത്. 21നാണ് കോഴിക്കോട്ടുനിന്നു യാത്ര തിരിച്ചത്. ഓണാവധി ആഘോഷിക്കാനായി കോഴിക്കോട്ടെ ഏജന്‍സി മുഖേനയാണു സംഘം നേപ്പാളിലെത്തിയത്.

ചേമഞ്ചേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റും മുന്‍ പ്രധാനാധ്യാപകനുമായ കെ.ഭാസ്‌കരന്‍, ചേലിയ കഥകളി വിദ്യാലയം ഭാരവാഹി എന്‍.വി. സദാനന്ദന്‍ എന്നിവരുള്‍പ്പെടെയുള്ള ആളുകളാണു യാത്രാസംഘത്തിലുണ്ടായിരുന്നത്. ഇവരെ പ്രളയം നേരിട്ടു ബാധിച്ചിരുന്നില്ല. പ്രളയസമയത്ത് പൊഖാറ എന്ന സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്. ഇവിടെ നിന്ന് ഏകദേശം 150 കിലോമീറ്റര്‍ അകലെയാണ് പ്രളയമുണ്ടായത്. ദുരന്തത്തെ തുടര്‍ന്ന് ഇവര്‍ക്ക് പുറത്തേക്ക് യാത്ര ചെയ്യാന്‍ പ്രയാസം നേരിട്ടിരുന്നു.

Kerala

കൂടുമാറിയർക്ക് കോൺഗ്രസിന്‍റെ ‘കൈ'

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിൽനിന്ന് കൂടുമാറിയവർക്ക് ‘കൈ'കൊടുക്കുന്ന നിലപാടാണ് കോൺഗ്രസ് ആദ്യ സ്ഥാനാർഥി പട്ടികയിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. കൊല്ലത്തെ സിപിഎം നേതാവും കൊട്ടാരക്കരയിലെ മുൻ എംഎൽഎയുമായ ഐഷ പോറ്റിയാണ് ആദ്യം കോണഗ്രസിന് കൈകൊടുത്ത് കൂറുമാറിയത്. ഐഷ പോറ്റിയെ കൊട്ടാരക്കരയിലെ അങ്കത്തട്ടിൽ വീണ്ടുമിറക്കിയിരിക്കുകയാണ് കോൺഗ്രസ്.

ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ അട്ടിമറിക്കാൻ ഇതിലൂടെ സാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ പ്രതീക്ഷ. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍റെ പേഴ്സണൽ സ്റ്റാഫായിരുന്ന എസ്. സുരേഷിനും വലിയ പരിഗണനയാണ് നൽകിയിരിക്കുന്നത്.

പാർട്ടി അംഗത്വമെടുത്ത സുരേഷിനെ വി.എസിന്‍റെ സ്വന്തം മലമ്പുഴയിൽ തന്നെയാണ് പോരിനിറക്കിയിരിക്കുന്നത്. വി.എസിന്‍റെ പിൻഗാമിയായി മലമ്പുഴയിൽ ചെങ്കൊടി പാറിച്ച എ. പ്രഭാകരനെ സുരേഷ് മലർത്തിയടിക്കുമെന്നാണ് കോൺഗ്രസിന്‍റെ പ്രതീക്ഷ.

District News

പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കണം

കോയമ്പത്തൂർ: ഇറാൻ, ഇസ്രയേൽ, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് വേൾഡ് മലയാളി ഫെഡറേഷൻ കോയമ്പത്തൂർ പ്രാവിൻസ് യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യത്തിൽ നോർക്ക റൂട്ട്സിന്‍റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്നും അതത് രാജ്യങ്ങളിലെ എംബസികൾക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ക്ലബിൽ പ്രൊവിൻസ് പ്രസിഡന്‍റ് സി.എസ്. അജിത് കുമാർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സി. സണ്ണി, വൈസ് പ്രസിഡന്‍റ് ജോട്ടി കുരിയൻ, ഖജാൻജി ജി. രാജീവ്, ഡോ. രാജേന്ദ്ര പ്രസാദ്, വിജയലക്ഷ്മി പ്രസംഗിച്ചു.

Kerala

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം; പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാൻ യോഗം വിളിക്കും

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടു പ്രവാസികളുടെ ആശങ്ക പരിഹരിക്കുന്നതിനും പ്രശ്നങ്ങൾ കേൾക്കുന്നതിനുമായി പ്രവാസി സംഘടനകളുടെ പ്രത്യേക യോഗം വിളിക്കാൻ നോർക്കയെ ചുമതലപ്പെടുത്തിയതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ രാഷ്ട്രീയ പാർട്ടികളുടെ യോഗത്തെ അറിയിച്ചു.

പ്രവാസികളുടെ സംശയ നിവാരണത്തിനായി പ്രത്യേക കോൾസെന്‍റർ തിങ്കളാഴ്ച തുറക്കും. വിദഗ്ധരായ ഉദ്യോഗസ്ഥരെ കോൾസെന്‍ററിൽ നിയോഗിക്കും. ആശയവിനിമയത്തിനായി ഇ-മെയിൽ ഐഡി ക്രീയേറ്റ് ചെയ്തു നൽകിയാൽ തെരഞ്ഞെടുപ്പു കമ്മീഷൻ വിവരങ്ങൾ ഇവരെ അറിയിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

വീടുകളിൽ എത്തുന്ന ബൂത്ത് ലെവൽ ഓഫിസർമാർ (ബിഎൽഒ) പ്രവാസികളുടെ ഫോം പൂരിപ്പിക്കുന്നതിനായി നൽകുന്നില്ലെന്നു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ഫോം പൂരിപ്പിച്ചു നൽകേണ്ടതില്ലെന്ന നിർദേശം നൽകിയിട്ടില്ലെന്നും ഇതു പരിഹരിക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകുമെന്നും സിഇഒ അറിയിച്ചു.

പ്രവാസികൾക്ക് നാട്ടിലുള്ള ബന്ധുക്കൾ വഴി ഫോം പൂരിപ്പിച്ച് നൽകാം. ഓണ്‍ലൈനായും അപേക്ഷിക്കാം.

ബിഎൽഒമാരുടെ പ്രവർത്തനം: രാഷ്‌ട്രീയ പാർട്ടികൾക്കു പരാതികൾ ഏറെ

തിരുവനന്തപുരം: ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനത്തിൽ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കു പരാതികൾ ഏറെ. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ വിളിച്ചു ചേർത്ത യോഗത്തിലാണ് രാഷ്‌ട്രീയ പാർട്ടി നേതാക്കൾ പരാതി ഉന്നയിച്ചത്.

പ്രവാസികളുടെ ഫോം പൂരിപ്പിക്കാൻ വീട്ടുകാർ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണു പ്രധാന പരാതി. ബിഎൽഒമാർക്ക് പരിശീലനം നൽകണമെന്നു കോണ്‍ഗ്രസ്, ബിജെപി പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.

Latest News

Corehub Up