Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Chinju Rani

സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2026’ കൊല്ലത്ത്

തിരുവനന്തപുരം: സംസ്ഥാന ക്ഷീര സംഗമം ‘പടവ് 2026’ നാളെ മുതല്‍ 21 വരെ കൊല്ലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പത്രസമ്മേളനത്തില്‍ അറിയിച്ചു.

പരിപാടിയുടെ ഭാഗമായി നാളെ കര്‍ഷകരുടെ വിളംബരജാഥയും ഡെയറി എക്‌സ്‌പോയും നടക്കും. സംഗമത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ ക്ഷീരവികസന വകുപ്പിന്‍റെ വിവിധ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

മികച്ച ക്ഷീര കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. ഏറ്റവും കൂടുതല്‍ പാല്‍ കറന്ന കര്‍ഷകനുള്ള ജനറല്‍ വിഭാഗം അവാര്‍ഡ് ഇടുക്കി സ്വദേശി കെ.ബി. ഷൈന്‍ (ഒരു ലക്ഷം രൂപ) കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ ആലപ്പുഴയില്‍ നിന്നുള്ള വത്സലയും (50,000 രൂപ), പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍ തിരുവനന്തപുരം സ്വദേശി അരുണ്‍ കുമാറും (50,000 രൂപ) അവാര്‍ഡിന് അര്‍ഹരായി. മികച്ച ക്ഷീര സംഘത്തിനുള്ള ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് വയനാട് മീനങ്ങാടി ക്ഷീരോത്സവ സംഘം (ഒരു ലക്ഷം രൂപ) സ്വന്തമാക്കി.

സംസ്ഥാനത്ത് പാല്‍ വില വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം മില്‍മയാണ് കൈക്കൊള്ളേണ്ടതെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. മില്‍മയ്ക്ക് എപ്പോള്‍ വേണമെങ്കിലും വില വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും അവര്‍ ശിപാര്‍ശ സമര്‍പ്പിച്ചാല്‍ സര്‍ക്കാരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Latest News

Corehub Up