Sat, 19 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Oktoberfest

Europe

"ആഹാ അർമാദം, ആഹാ ആവേശം...'; ഒക്‌ടോബർ ഫെസ്റ്റിന് ഇന്ന് തുടക്കം

മ്യൂണിക്ക്: ലോകത്തിലെ ഏറ്റവും വലിയ ജനകീയ ഉത്സവമായ ഒക്‌ടോബർ ഫെസ്റ്റിന്‍റെ (Oktoberfest 2026) 191-ാമത് പതിപ്പിന് ബവേറിയൻ തലസ്ഥാനമായ മ്യൂണിക്കിൽ അരങ്ങൊരുങ്ങി.

ശനിയാഴ്ച ഉച്ചയ്ക്ക് കൃത്യം 12ന് ഷോട്ടൻഹാമൽ ഫെസ്റ്റ് ടെന്‍റിൽ വച്ച് മ്യൂണിക്ക് മേയർ പരമ്പരാഗത രീതിയിൽ ആദ്യത്തെ ബിയർ വീപ്പ തുറക്കുന്നതോടെ രണ്ടാഴ്ചയിലധികം നീളുന്ന വിശ്വോത്തര ആഘോഷങ്ങൾക്ക് തുടക്കമാകും.

ഒക്‌ടോബർ നാല് വരെ നീളുന്ന ഉത്സവത്തിലേക്ക് ലോകമെമ്പാടുമുള്ള 60 ലക്ഷത്തിലധികം വിനോദസഞ്ചാരികളും ജർമനിയിലെ മലയാളി പ്രവാസികളുമടങ്ങുന്ന വൻ ജനാവലിയാണ് ഒഴുകിയെത്തുന്നത്.

ബവേറിയൻ സംസ്കാരവും പരമ്പരാഗത വേഷവിധാനങ്ങളായ ഡിർൻഡിലും ലെഡർഹോസനും അണിഞ്ഞെത്തുന്ന ജനക്കൂട്ടവും മ്യൂണിക്കിലെ തെരേസിയൻവീസയെ അടുത്ത 16 ദിവസം വർണാഭമായ ഉത്സവപ്പറമ്പാക്കി മാറ്റും.

ബിയർ വിലയിൽ വർധനവ്; "മാസ്' നിരക്കുകൾ 15 യൂറോ കടന്നു

വർധിച്ചുവരുന്ന ഊർജ്ജച്ചെലവുകളും ജീവനക്കാരുടെ വേതന വർധനവും കാരണം ഇത്തവണത്തെ ബിയർ വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഉത്സവ മൈതാനിയിൽ വിളമ്പുന്ന ഒരു ലിറ്റർ ബിയർ അളവായ "മാസിന്' ഇത്തവണ ശരാശരി 14.50 യൂറോ മുതൽ 15.30 യൂറോ വരെയാണ് ഈടാക്കുന്നത്.

മുൻവർഷങ്ങളെ അപേക്ഷിച്ച് വിലക്കയറ്റമുണ്ടെങ്കിലും പ്രധാന ടെന്‍റുകളിലെല്ലാം മാസങ്ങൾക്ക് മുൻപേ ബുക്കിംഗുകൾ പൂർത്തിയായിക്കഴിഞ്ഞു.

പഴുതടച്ച സുരക്ഷാ സംവിധാനങ്ങൾ; എഐ "ഹീറ്റ് മാപ്പുകളും' കനത്ത പരിശോധനകളും; സുരക്ഷ കർശനം

യൂറോപ്പിലെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും അടുത്തിടെയുണ്ടായ വിവിധ സുരക്ഷാ സംഭവവികാസങ്ങളും മുൻനിർത്തി തെരേസിയൻവീസ മൈതാനത്ത് ബവേറിയൻ പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

ഭീകരാക്രമണ ഭീഷണികളും കഴിഞ്ഞ വർഷമുണ്ടായ ബോംബ് ഭീഷണികളും കണക്കിലെടുത്ത് ബവേറിയൻ പൊലിസ് തെരേസിയൻവീസയിൽ വിപുലമായ സുരക്ഷയാണ് സജ്ജമാക്കിയിരിക്കുന്നത്. അറുനൂറോളം പൊലിസുകാരെയും നൂറുകണക്കിന് സുരക്ഷാ ജീവനക്കാരെയുമാണ് മൈതാനത്ത് വിന്യസിച്ചിട്ടുള്ളത്.

ബാഗ് നിയന്ത്രണങ്ങൾ: വലിയ ബാഗുകൾക്ക് കർശന വിലക്കുണ്ട്. പരമാവധി 20 x 15 x 10 സെന്‍റീമീറ്റർ വലിപ്പമുള്ളതോ മൂന്ന് ലിറ്ററിൽ താഴെ ശേഷിയുള്ളതോ ആയ ചെറിയ ബാഗുകൾ മാത്രമേ അനുവദിക്കൂ.

കഠാരകൾ, മൂർച്ചയേറിയ വസ്തുക്കൾ, ഗ്ലാസ് ബോട്ടിലുകൾ എന്നിവ പ്രവേശന കവാടങ്ങളിൽ വച്ചുതന്നെ പിടിച്ചെടുക്കും.

എഐ ഹീറ്റ് മാപ്പുകൾ: മൈതാനത്തെ സിസിടിവി ദൃശ്യങ്ങൾ തത്സമയം വിശകലനം ചെയ്ത് ജനക്കൂട്ടത്തിന്‍റെ സാന്ദ്രത മനസിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിക്കും.

അപകടകരമായ രീതിയിൽ ആൾക്കൂട്ടം തിങ്ങിക്കൂടുന്നത് മുൻകൂട്ടി കണ്ട് നിയന്ത്രിക്കാൻ "ക്രൗഡ് സ്പോട്ടർമാർ' രംഗത്തുണ്ടാകും. മൈതാനത്തേക്ക് പ്രവേശിക്കുന്ന പ്രധാന കവാടങ്ങളിലെല്ലാം കർശനമായ മെറ്റൽ ഡിറ്റക്ടർ പരിശോധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

"സേഫ് നൗ' ആപ്പും അത്യാധുനിക മിനി-ഹോസ്പിറ്റലും

അടിയന്തര സാഹചര്യങ്ങളെ നേരിടാൻ തെരേസിയൻവീസയിൽ സിടി സ്കാനറും ചെറിയ ഓപ്പറേഷൻ തിയറ്ററുകളുമടങ്ങുന്ന ഒരു അത്യാധുനിക മിനി-ഹോസ്പിറ്റൽ (Wiesn Outpatient Clinic) തന്നെ സജ്ജമാക്കിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഏഴായിരത്തിലധികം പേർക്ക് ഇവിടെ ചികിത്സ നൽകിയിരുന്നു. അത്യാഹിത സന്ദേശം ലഭിച്ചാൽ നാല് മിനിറ്റിനകം മെഡിക്കൽ സംഘം എത്തും. ഇതിനുപുറമെ, വലിയ എട്ട് ടെന്‍റുകളിൽ "സേഫ് നൗ' മൊബൈൽ ആപ്പ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

അടിപിടിയോ ശല്യപ്പെടുത്തലുകളോ ഉണ്ടായാൽ മൊബൈലിലെ ഒരൊറ്റ ബട്ടൺ അമർത്തുന്നതിലൂടെ കൃത്യമായ ലൊക്കേഷൻ സെക്യൂരിറ്റി ജീവനക്കാർക്ക് ലഭിക്കും.

വനിതകൾക്കായി "സേഫ് സ്പേസ്'

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയ്ക്കായി ആംബുലൻസ് സെന്‍ററിനോട് ചേർന്ന് പ്രത്യേക സുരക്ഷിത കേന്ദ്രം പ്രവർത്തിക്കും.

കൂടെയുള്ളവരിൽ നിന്ന് വഴിതെറ്റുകയോ മൊബൈലോ പണമോ നഷ്ടപ്പെടുകയോ ചെയ്യുന്ന സ്ത്രീകൾക്കും അതിക്രമങ്ങൾക്ക് ഇരയാകുന്നവർക്കും കൗൺസിലിംഗും മറ്റ് നിയമ-പ്രായോഗിക സഹായങ്ങളും വസ്ത്രങ്ങളും നൽകാൻ ഈ വിഭാഗം സദാ സന്നധമായിരിക്കും.

സന്ദർശകർക്ക് ചില നിർദേശങ്ങൾ

മുൻകൂട്ടി പ്ലാൻ ചെയ്യുക: റിസർവേഷൻ ഇല്ലാത്തവർ ടെന്റുകളിൽ ഇടം ലഭിക്കാൻ വാരാന്ത്യങ്ങളിൽ രാവിലെ ഒൻപത് മണിക്ക് മുൻപെങ്കിലും എത്തണം.

മിതത്വം പാലിക്കുക: ബവേറിയൻ ഫെസ്റ്റ് ബിയറുകളിൽ സാധാരണയേക്കാൾ ആൽക്കഹോൾ അളവ് കൂടുതലായിരിക്കും (ഏകദേശം ആറ് ശതമാനം). അതിനാൽ ബിയറിനൊപ്പം ധാരാളം വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കുക.

സന്ദർശകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കുടുംബത്തോടൊപ്പമുള്ളവർക്ക്: തിക്കും തിരക്കും ഒഴിവാക്കാൻ പ്രവൃത്തിദിനങ്ങളിലെ (Monday to Friday) ഉച്ചസമയങ്ങൾ സന്ദർശനത്തിനായി തെരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. ‌

മ്യൂണിക്ക് നഗരത്തിലെ മെട്രോ (U-Bahn), എസ്-ബാൻ (S-Bahn) സർവീസുകൾ ഉത്സവത്തോടനുബന്ധിച്ച് പ്രത്യേക അധിക സർവീസുകൾ നടത്തും.

പ്രത്യേകിച്ച് വാരാന്ത്യങ്ങളിൽ ഫെസ്റ്റ് ടെന്‍റുകളിലെല്ലാം കനത്ത തിരക്ക് അനുഭവപ്പെടാൻ സാധ്യതയുള്ളതിനാൽ മുൻകൂട്ടി റിസർവേഷൻ ഇല്ലാത്തവർ രാവിലെ നേരത്തെ തന്നെ എത്തണമെന്ന് അധികൃതർ നിർദേശിച്ചു.

തിക്കും തിരക്കും ഒഴിവാക്കാൻ കുടുംബത്തോടൊപ്പം എത്തുന്നവർ പ്രവൃത്തിദിനങ്ങളിലെ ഉച്ചസമയങ്ങൾ തെരഞ്ഞെടുക്കുന്നത് സൗകര്യപ്രദമായിരിക്കും.

Latest News

Corehub Up