കൊച്ചി: മുനമ്പം ഭൂമി വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശന് മറുപടിയായി മുൻ മന്ത്രി പി.രാജീവ്. പത്തു മിനിറ്റ് ഇൻസ്റ്റന്റ് പരിഹാരം ഇല്ലെങ്കിൽ കമ്മീഷൻ നിലപാട് അംഗീകരിച്ചു മുന്നോട്ട് പോകാൻ സർക്കാർ തയാറാകണം.
സി.എൻ. രാമചന്ദ്രൻ കമ്മീഷൻ പഠിച്ചു തീരുമാനം എടുക്കണമെന്നും രാജീവ് പറഞ്ഞു. താമസിക്കുന്ന ആളുകളുടെ ഭൂമി സംരക്ഷിക്കണം എന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. കോടതി ഇത് അംഗീകരിച്ചില്ല. വഖഫ് ആണെങ്കിൽ ഫാറൂഖ് കോളജിന് പകരം ഭൂമി നൽകണം.
സി.എൻ. രാമചന്ദ്രൻ കമ്മീഷന്റെ നിർദേശം അനുസരിച്ചു ചെയ്താൽ കോടതിയിലും പ്രയോജനം ലഭിക്കുമെന്നും രാജീവ് വ്യക്തമാക്കി. പത്തു മിനിറ്റില്‍ തീരുമാനം എടുപ്പിക്കാതിരിക്കാൻ മുൻ സർക്കാർ പോകുന്ന പോക്കിൽ എട്ടിന്റെ പണി തന്നു എന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്.
രണ്ട് മതവിഭാഗങ്ങളെ ശത്രുക്കൾ ആക്കാനുള്ള നീക്കമാണ് നടന്നത്. മുൻ സർക്കാർ അതാണ് ചെയ്തത്. പോകുന്ന പോക്കിൽ വഖഫ് ബോർഡ് തന്നെ ഉമീദ് പോർട്ടലിലേക്ക് ഉൾപ്പെടുത്തി. എട്ടിന്റെ പണി തന്നിട്ടാണ് വഖഫ് ബോർഡ് പോയതെന്നും സതീശൻ പറഞ്ഞു.