അമരാവതി: വനിതാ സംവരണ ഭേദഗതി ബില്ലിൽ ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിനെ വിമർശിച്ച് നടൻ പ്രകാശ് രാജ്. പവൻ കല്യാൺ ബില്ല് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിനെ വിമർശിച്ചാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.
മോദിയെ പ്രീണിപ്പിക്കാന്‍ ജനങ്ങളോട് കള്ളം പറയരുതെന്ന് പ്രകാശ് രാജ് എക്സിൽ കുറിച്ചു. 2023ൽ തന്നെ വനിതാ സംവരണ ബിൽ പാസായി. അത് എപ്പോൾ വേണമെങ്കിലും നടപ്പാക്കാം. ഇതേ കുറിച്ച് സംവാദത്തിന് തയാറാണെന്നും പ്രകാശ് രാജ് വ്യക്തമാക്കി.
ആന്ധ്രാപ്രദേശ് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുറയ്ക്കുന്ന ഡിലിമിറ്റേഷന്‍ ബില്ലുമായി ഇതിനെ ബന്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ആന്ധ്രാ ജനതയുടെ അവകാശങ്ങളും അന്തസും പണയപ്പെടുത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശനിയാഴ്ചയാണ് വനിതാ സംവരണ ബില്ലിനെ അനുകൂലിച്ച് പവൻ കല്യാൺ പോസ്റ്റ് പങ്കുവച്ചത്. നിയമസഭകളിൽ വനിതകളുടെ പ്രാതിനിധ്യം ശക്തമാക്കാനുള്ള ചരിത്രപരമായ അവസരമാണ് പ്രതിപക്ഷം മനഃപൂർവം തടഞ്ഞതെന്നായിരുന്നു പവൻ കല്യാൺ എക്സിൽ കുറിച്ചത്.