Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Peoples

Other Stories

ചെറിയ രാജ്യങ്ങളും കുറച്ചു ജനങ്ങളും

ജനസംഖ്യയില്‍ ഇന്ത്യയും ചൈനയും 150 കോടിയിലേക്ക് അടുക്കുമ്പോള്‍ കേരളത്തിലെ ഒരു ഗ്രാമപഞ്ചായത്തിലുള്ള ജനസംഖ്യയോ ഒരു താലൂക്കിന്‍റെ വിസ്തൃതിയോ പോലുമില്ലാത്തഒരു നിര രാജ്യങ്ങളുണ്ട്. വിസ്തൃതിയിലും (0.49 ചതുരശ്ര കിലോമീറ്റർ ) ജനസംഖ്യയിലും ഏറ്റവും ചെറിയ പരമാധികാര രാജ്യമാണ് വത്തിക്കാന്‍ സിറ്റി. സെന്‍റ് പീറ്റേഴ്സ് ബസലിക്കയും എണ്‍പതിനായിരം പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സെന്‍റ് ് പീറ്റേഴ്സ് ചത്വരവും ഉള്‍പ്പെടുന്ന വത്തിക്കാനിലെ ജനസംഖ്യ 764 മാത്രം.

കര്‍ദിനാള്‍മാര്‍, സ്വിസ് ഗാര്‍ഡുകള്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, റോമന്‍ കൂരിയ അംഗങ്ങള്‍ എന്നിവര്‍ അവരുടെ സേവന കാലയളവിനായി പൗരത്വം വഹിക്കുന്നു.­

ഹവായിക്കും ഓസ്ട്രേലിയയ്ക്കും ഇടയിലുള്ള പോളിനേഷ്യന്‍ രാജ്യമാണ് ടുവാലു. വിസ്തൃതി കേവലം 10 ചതുരശ്ര കിലോമീറ്റര്‍. സമുദ്രനിരപ്പില്‍ നിന്ന് 4.6 മീറ്റര്‍ മാത്രം ഉയരം. ലോകത്തിലെ ഏറ്റവും കാലാവസ്ഥാ ദുര്‍ബല രാജ്യമായ ടുവാലുവിലെ ജനസംഖ്യ 9,492.

മധ്യ പസഫിക്കില്‍ 8.1 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നൗറു. ഒദ്യോഗിക തലസ്ഥാനമില്ലാത്ത ഏക രാജ്യം. ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രവും മൂന്നാമത്തെ ഏറ്റവും ചെറിയ പരമാധികാര രാജ്യവുമാണ് നൗറു. ഏറ്റവും സമ്പന്നമായ ഫോസ്‌ഫേറ്റ് നിക്ഷേപങ്ങളിലൊന്നിലാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ആകെ ജനങ്ങള്‍ 12,025. ഫിലിപ്പീന്‍സിന് കിഴക്കും ഇന്തോനേഷ്യയുടെ വടക്കുമുള്ള ഏകദേശം 340 ദ്വീപുകളുള്ള ഒരു റിപ്പബ്ലിക്കാണ് പലാവു.

2009ല്‍, സ്രാവുകളുടെ സങ്കേതം പ്രഖ്യാപിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായിരുന്നു ഇത്. പലാവുവിലെ ജനസംഖ്യ 18,058. അപെനൈന്‍ പര്‍വതനിരകളില്‍ ഇറ്റലിയാല്‍ ചുറ്റപ്പെട്ട 61 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള റിപ്പബ്ലിക്കാണ് സാന്‍ മറിനോ. ടൈറ്റാനോ പര്‍വ്വതം (739 മീറ്റര്‍) അതിന്റെ മധ്യഭാഗത്താണ്. ഇവിടത്തെ ജനസംഖ്യ 33,572. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ ജിഡിപി നിരക്കുള്ള രാജ്യങ്ങളിലൊന്നാണിത്. ഇതേ ഗണത്തില്‍ അര ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള വേറെയും രാജ്യങ്ങളുണ്ട്.

മൊണാക്കോയില്‍ 38,341, ലിച്ചെന്‍സ്‌റ്റൈനില്‍ 40,128, മാര്‍ഷല്‍ ദ്വീപുകളില്‍ 41,996, സെന്‍റ് കിറ്റ്‌സ് ആന്‍ഡ് നെവിസില്‍ 47,755 എന്ന തോതിലാണ് ജനങ്ങളുള്ളത്.

Latest News

Corehub Up