മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി റഷ്യ. എണ്ണ വിതരണവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയ്ക്ക് റഷ്യയുടെ സഹായ വാഗ്ദാനം.
യുഎസ്-ഇസ്രയേൽ സംയുക്ത സൈനിക നീക്കത്തിന് പിന്നാലെ ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ നടത്തിയ പ്രത്യാക്രമണം പശ്ചിമേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യത്തിന് വഴിവച്ചു.
ഇതേ തുടർന്ന് ഹോർമുസ് കടലിടുക്കിൽ ചരക്ക് ഗതാഗതത്തിന് നിയന്ത്രണം കൂടി നിലവിൽ വന്നതോടെ ആഗോള എണ്ണവിതരണത്തെ ഇത് കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെയാണ് സഹായിക്കാൻ തയാറാണെന്ന് റഷ്യ വ്യക്തമാക്കിയിരിക്കുന്നത്.
രാജ്യത്തേക്കുള്ള പെട്രോളിയം ഉത്പന്നങ്ങളുടെ ഇറക്കുമതിയുടെ 40 ശതമാനത്തോളം ഹോർമുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതിന് പിന്നാലെ ഹോർമുസ് വഴി കടന്നുപോകുന്ന കപ്പലുകൾക്കുള്ള ഇൻഷുറൻസ് പരിരക്ഷ പിൻവലിച്ചു.
എന്നാൽ നാല് ആഴ്ച വരെ രാജ്യത്തിനാവശ്യമായ ഇന്ധനം കൈവശമുണ്ടെന്ന് ചൊവ്വാഴ്ച കേന്ദ്രസർക്കാർ വ്യക്തമാക്കി.