Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photo

വലിയൊരു വിവാഹത്തിന് മുൻപേ ഒരു കൊച്ചു വിവാഹം; രജിസ്റ്റർ വിവാഹത്തിന്‍റെ ചിത്രങ്ങളുമായി നീലിൻ

രജിസ്റ്റർ വിവാഹത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ച് നടി നിലീൻ സാന്ദ്ര. അടുത്തിടെയാണ് ‘കരിക്ക്’ വെബ് സീരീസിലൂടെ ശ്രദ്ധേയയായ നടി നിലീൻ സാന്ദ്ര വിവാഹിതയായത്. വിവാഹത്തിന് മുന്നോടിയായി നേരത്തെ അവർ വിവാഹം രജിസറ്റർ ചെയ്തിരുന്നു.

യുവ സംവിധായകൻ ശ്യാമിൻ ഗിരീഷ് ആണ് വരൻ.  2017 മുതൽ നിലീന്‍റെസുഹൃത്താണ് ശ്യാമിൻ. ഉത്രാടം ദിനത്തിലായിരുന്നു തന്‍റെ വിവാഹചിത്രങ്ങൾ നിലീൻ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുന്ന കാര്യങ്ങളും ഒരു ചെറിയ വിവാഹാഘോഷം പോലെയാണ് ഇരുവരും നടത്തിയത്.

 

National

ഫോട്ടോ എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വീണ് മൂന്ന് പേർ മരിച്ചു

അമരാവതി: ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിൽ വെള്ളച്ചാട്ടത്തിന് സമീപം ഫോട്ടോ എടുക്കുന്നതിനിടെ മൂന്ന് കൗമാരക്കാർ മുങ്ങിമരിച്ചു. തൃഷ (17), രത്ന കുമാരി (16), പവിത്ര (16) എന്നിവരാണ് മരിച്ചത്. മുല്ലുങ്കുമ്മി വെള്ളച്ചാട്ടത്തിലാണ് സംഭവം.

അവധി ആഘോഷിക്കാനായി ജാംബവലസയിൽ നിന്ന് അഞ്ച് പെൺകുട്ടികൾ വെള്ളച്ചാട്ടം കാണാനെത്തിയത്. വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നുകൊണ്ട് ഇവർ ഫോട്ടോ എടുക്കുന്നുണ്ടായിരുന്നു. അപകടത്തിൽപ്പെട്ട മൂന്ന് പേർ ഒഴുക്കിനിടയിലുള്ള പാറയിൽ കയറി. അവിടെവച്ച് കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു.

സമീപവാസികൾ ഉടൻ തന്നെ രക്ഷിക്കാൻ എത്തിയെങ്കിലും ശക്തമായ ഒഴുക്കിൽപ്പെട്ടു പോവുകയായിരുന്നു. പിന്നീട് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേർ സുരക്ഷിതരായി രക്ഷപ്പെട്ടു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

District News

ഫോട്ടോ അനാച്ഛാദനം ചെയ്തു

മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന വി. കണ്ണൻകുട്ടി പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥ് ആണ് അനാച്ഛാദനം നിർവഹിച്ചത്. ‌

രക്ഷാധികാരി കുഞ്ഞുണ്ണിനായർ അനുസ്മരിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെതിരേ നടത്തിയ ആക്രമണത്തെ ഉടർന്ന് ഗൾഫ് മേഖലയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ നടപടി എടുക്കാത്തതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് എൽ.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. കണ്ണൻകുട്ടി പണിക്കരുടെ മകൻ വി. ജ്യോതിഷ്, ടി.കെ. നാരായണൻ, ജോയിന്‍റ് സെക്രട്ടറി ഡോ. കെ.ടി. അലി അസ്കർ, ജില്ലാ വൈസ് പ്രസിഡന്‍റ് എ.പി. പദ്മിനി എന്നിവർ പ്രസംഗിച്ചു.

National

മാംസാഹാരം കഴിച്ചതിന് മർദനം, ക്ഷേത്രത്തിൽ നിന്നും പൂജാരിയെ പുറത്താക്കി

ലക്നോ: ഉത്തർപ്രദേശിൽ മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രം വൈറലായതിന് പിന്നാലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൂജാരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്ന് പുറത്താക്കി.

കേശവ്പുരത്തെ ബാബ ശ്രീ ഭൂതേശ്വർ ധാം ക്ഷേത്രത്തിലെ മുഖ്യ പൂജാരി സന്തോഷ് ഗിരിയുടെ മകൻ പ്രശാന്ത് ഗിരി (ഗോലു പണ്ഡിറ്റ്)യെയാണ് ആൾക്കൂട്ടം ആക്രമിച്ചത്.

എന്‍റെ മകനല്ല, ഞാനാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി. മാംസാഹാരം കഴിച്ചുവെന്ന് അറിഞ്ഞയുടനെ, പ്രശാന്ത് ഗിരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്നും താൻ പുറത്താക്കി. സന്തോഷ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ക്ഷേത്രത്തിൽ ഘോഷയാത്രയ്‌ക്കൊപ്പം വന്ന ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ വച്ച് തന്‍റെ മകനെ ആക്രമിച്ചു. രാഹുൽ ചന്ദേൽ, മനീഷ് ചൗധരി, അജയ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ളവരാണ് മകനെ മർദിച്ചത്. അവന് ഇവിടെ തുടരാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. മകനെ രക്ഷിക്കാൻ എന്‍റെ ഭാര്യയും മരുമകളും ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. നിലവിൽ മകൻ സ്ഥലത്തില്ല. എവിടേക്കോ പോയി'- സന്തോഷ് ഗിരി വ്യക്തമാക്കി.

അതേസമയം, പ്രശാന്ത് ഗിരി മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മർദനമേറ്റത്.

പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി ഏകദേശം 50-60 പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി പൂജാരിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പുറത്തുവരാൻ മടിച്ചപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും ചിലർ ക്ഷേത്രപരിസരത്ത് കയറി അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടർന്നാണ് ആക്രമണം നടന്നത്.

District News

ഫോട്ടോ അനാച്ഛാദനം ചെയ്തു

കൂരാച്ചുണ്ട്: കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് ഉമ്മൻ ചാണ്ടി ഭവനിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ഷാജു കാരക്കട അനാച്ഛാദന കർമ്മം നിർവഹിച്ചു.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്‍റ് ജെറിൻ കുര്യാക്കോസ്, അബ്ദുൾ ഖാദർ താമരശേരി, യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up