Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photo

നദിക്കരയിൽ ഫോട്ടോ എടുക്കുന്നതിനിടെ വഴുതി വീണു; അഞ്ച് പേർ മുങ്ങിമരിച്ചു

ബംഗളൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിൽ കാവേരി നദിയിൽ ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ മുങ്ങിമരിച്ചു. ബംഗളൂരുവിലെ ബ്യാദരഹള്ളി സ്വദേശികളായ ശ്വേത (38), ചൈത്ര (20), വിജയമ്മ (50), പ്രിയങ്ക (28), ഡ്രൈവറായ മഹേഷ് എന്നിവരാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ മുത്തത്തിക്ക് സമീപമാണ് അപകടമുണ്ടായത്.

കബ്ബാല ക്ഷേത്രത്തിലെ ദർശനത്തിന് ശേഷം നദിക്കരയിലെത്തിയതായിരുന്നു കുടുംബം. നദിക്കരയിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ വിജയമ്മ കാൽവഴുതി നദിയുടെ ആഴമേറിയ ഭാഗത്തേക്ക് വീഴുകയായിരുന്നു. തുടർന്ന് വിജയമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മറ്റുള്ളവർ ഒഴുക്കിൽപ്പെടുകയായിരുന്നു.

അപകടത്തിൽപ്പെട്ട മറ്റൊരാളെയും നാലു വയസുള്ള കുട്ടിയെയും നാട്ടുകാർ രക്ഷപ്പെടുത്തി. ഹോംഗാർഡുകളുടെ മുന്നറിയിപ്പ് അവഗണിച്ചാണ് സംഘം നദിയിലേക്ക് ഇറങ്ങിയതെന്ന് അധികൃതർ പറഞ്ഞു. അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും ചേർന്നാണ് മൃതദേഹങ്ങൾ കരയ്ക്കെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

National

മാംസാഹാരം കഴിച്ചതിന് മർദനം, ക്ഷേത്രത്തിൽ നിന്നും പൂജാരിയെ പുറത്താക്കി

ലക്നോ: ഉത്തർപ്രദേശിൽ മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രം വൈറലായതിന് പിന്നാലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൂജാരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്ന് പുറത്താക്കി.

കേശവ്പുരത്തെ ബാബ ശ്രീ ഭൂതേശ്വർ ധാം ക്ഷേത്രത്തിലെ മുഖ്യ പൂജാരി സന്തോഷ് ഗിരിയുടെ മകൻ പ്രശാന്ത് ഗിരി (ഗോലു പണ്ഡിറ്റ്)യെയാണ് ആൾക്കൂട്ടം ആക്രമിച്ചത്.

എന്‍റെ മകനല്ല, ഞാനാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി. മാംസാഹാരം കഴിച്ചുവെന്ന് അറിഞ്ഞയുടനെ, പ്രശാന്ത് ഗിരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്നും താൻ പുറത്താക്കി. സന്തോഷ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ക്ഷേത്രത്തിൽ ഘോഷയാത്രയ്‌ക്കൊപ്പം വന്ന ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ വച്ച് തന്‍റെ മകനെ ആക്രമിച്ചു. രാഹുൽ ചന്ദേൽ, മനീഷ് ചൗധരി, അജയ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ളവരാണ് മകനെ മർദിച്ചത്. അവന് ഇവിടെ തുടരാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. മകനെ രക്ഷിക്കാൻ എന്‍റെ ഭാര്യയും മരുമകളും ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. നിലവിൽ മകൻ സ്ഥലത്തില്ല. എവിടേക്കോ പോയി'- സന്തോഷ് ഗിരി വ്യക്തമാക്കി.

അതേസമയം, പ്രശാന്ത് ഗിരി മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മർദനമേറ്റത്.

പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി ഏകദേശം 50-60 പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി പൂജാരിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പുറത്തുവരാൻ മടിച്ചപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും ചിലർ ക്ഷേത്രപരിസരത്ത് കയറി അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടർന്നാണ് ആക്രമണം നടന്നത്.

District News

ഫോട്ടോ അനാച്ഛാദനം ചെയ്തു

കൂരാച്ചുണ്ട്: കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് ഉമ്മൻ ചാണ്ടി ഭവനിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ഷാജു കാരക്കട അനാച്ഛാദന കർമ്മം നിർവഹിച്ചു.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്‍റ് ജെറിൻ കുര്യാക്കോസ്, അബ്ദുൾ ഖാദർ താമരശേരി, യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up