Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Photo

ഫ്രണ്ട് കാമറ ഇല്ലാതിരുന്ന കാലത്തെ സെൽഫി; മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ച് ആഷിക് അബു

പുതിയ കാമറകളും മൊബൈൽ ഫോണുകളും വിപണിയിലെത്തുമ്പോൾ അവ ആദ്യം സ്വന്തമാക്കുന്നവരിൽ ഒരാളാണ് മെഗാസ്റ്റാർ മമ്മൂട്ടി. ഇപ്പോഴിതാ, മമ്മൂട്ടിയുടെ അത്തരം ഒരു പഴയകാല സെൽഫി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ ആഷിക് അബു.

മമ്മൂട്ടിയെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്ത 2009- ൽ പുറത്തിറങ്ങിയ ആദ്യ ചിത്രമായ 'ഡാഡി കൂൾ' സിനിമയുടെ ഷൂട്ടിംഗ് വേളയിൽ എടുത്തതാണ് ഈ സെൽഫി. കൊച്ചിയും ഹോങ്കോംഗിലുമായിരുന്നു ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച സി.ഐ ആന്‍റണി സൈമണിന്‍റെ മകനായി വേഷമിട്ട മാസ്റ്റർ ധനഞ്ജയനെയും ഈ സെൽഫിയിൽ കാണാം.

"സെൽഫികൾ എങ്ങനെ എടുക്കുമെന്ന് ഫോണുകൾ മനസിലാക്കുന്നതിനും മുൻപേ. 2009: ഫ്രണ്ട് കാമറയോ പ്രിവ്യൂവോ ഇല്ലാതിരുന്ന കാലം,"ചിത്രത്തിനൊപ്പം ആഷിക് അബു സോഷ്യൽ മീഡിയയിൽ കുറിച്ച ഈ വാക്കുകൾ ഇപ്പോൾ സിനിമ പ്രേമികൾക്കിടയിൽ തരംഗമായിരിക്കുകയാണ്.

'ഡാഡി കൂൾ' എന്ന ചിത്രത്തിലൂടെയായിരുന്നു ആഷിക് അബു സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ഈ ചിത്രത്തിന് ശേഷം 2014-ൽ പുറത്തിറങ്ങിയ 'ഗ്യാംഗ്‌സ്റ്റർ' എന്ന സിനിമയിലും ഇരുവരും ഒന്നിച്ചിരുന്നുവെങ്കിലും ചിത്രം ബോക്സ് ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

District News

ഫോട്ടോ അനാച്ഛാദനം ചെയ്തു

മലപ്പുറം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ വൈസ് പ്രസിഡന്‍റായിരുന്ന വി. കണ്ണൻകുട്ടി പണിക്കരുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കെഎസ്എസ്പിയു സംസ്ഥാന സെക്രട്ടറി സി.ജി. താരാനാഥ് ആണ് അനാച്ഛാദനം നിർവഹിച്ചത്. ‌

രക്ഷാധികാരി കുഞ്ഞുണ്ണിനായർ അനുസ്മരിച്ചു. അമേരിക്കയും ഇസ്രായേലും ഇറാനെതിരേ നടത്തിയ ആക്രമണത്തെ ഉടർന്ന് ഗൾഫ് മേഖലയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധിയെ മറികടക്കാൻ കേന്ദ്ര സർക്കാർ നടപടി എടുക്കാത്തതിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്‍റ് എൽ.ജെ. ആന്‍റണി അധ്യക്ഷത വഹിച്ചു. കണ്ണൻകുട്ടി പണിക്കരുടെ മകൻ വി. ജ്യോതിഷ്, ടി.കെ. നാരായണൻ, ജോയിന്‍റ് സെക്രട്ടറി ഡോ. കെ.ടി. അലി അസ്കർ, ജില്ലാ വൈസ് പ്രസിഡന്‍റ് എ.പി. പദ്മിനി എന്നിവർ പ്രസംഗിച്ചു.

National

മാംസാഹാരം കഴിച്ചതിന് മർദനം, ക്ഷേത്രത്തിൽ നിന്നും പൂജാരിയെ പുറത്താക്കി

ലക്നോ: ഉത്തർപ്രദേശിൽ മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രം വൈറലായതിന് പിന്നാലെ ആൾക്കൂട്ട ആക്രമണത്തിന് ഇരയായ പൂജാരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്ന് പുറത്താക്കി.

കേശവ്പുരത്തെ ബാബ ശ്രീ ഭൂതേശ്വർ ധാം ക്ഷേത്രത്തിലെ മുഖ്യ പൂജാരി സന്തോഷ് ഗിരിയുടെ മകൻ പ്രശാന്ത് ഗിരി (ഗോലു പണ്ഡിറ്റ്)യെയാണ് ആൾക്കൂട്ടം ആക്രമിച്ചത്.

എന്‍റെ മകനല്ല, ഞാനാണ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി. മാംസാഹാരം കഴിച്ചുവെന്ന് അറിഞ്ഞയുടനെ, പ്രശാന്ത് ഗിരിയെ ക്ഷേത്രത്തിലെ ചുമതലകളിൽ നിന്നും താൻ പുറത്താക്കി. സന്തോഷ് ഗിരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

"ക്ഷേത്രത്തിൽ ഘോഷയാത്രയ്‌ക്കൊപ്പം വന്ന ഒരു സംഘം ആളുകൾ ക്ഷേത്രത്തിൽ വച്ച് തന്‍റെ മകനെ ആക്രമിച്ചു. രാഹുൽ ചന്ദേൽ, മനീഷ് ചൗധരി, അജയ് ചൗഹാൻ എന്നിവരുൾപ്പെടെയുള്ളവരാണ് മകനെ മർദിച്ചത്. അവന് ഇവിടെ തുടരാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. മകനെ രക്ഷിക്കാൻ എന്‍റെ ഭാര്യയും മരുമകളും ശ്രമിച്ചപ്പോൾ അവരെയും ആക്രമിച്ചു. നിലവിൽ മകൻ സ്ഥലത്തില്ല. എവിടേക്കോ പോയി'- സന്തോഷ് ഗിരി വ്യക്തമാക്കി.

അതേസമയം, പ്രശാന്ത് ഗിരി മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് മർദനമേറ്റത്.

പോലീസ് പറയുന്നതനുസരിച്ച്, ഞായറാഴ്ച രാത്രി ഏകദേശം 50-60 പേർ ക്ഷേത്രത്തിൽ തടിച്ചുകൂടി പൂജാരിയിൽ നിന്ന് വിശദീകരണം ആവശ്യപ്പെട്ടു. എന്നാൽ ഇയാൾ പുറത്തുവരാൻ മടിച്ചപ്പോൾ, ആൾക്കൂട്ടത്തിൽ നിന്നും ചിലർ ക്ഷേത്രപരിസരത്ത് കയറി അദ്ദേഹത്തെ വലിച്ചിഴച്ച് പുറത്തെത്തിച്ചു. തുടർന്നാണ് ആക്രമണം നടന്നത്.

District News

ഫോട്ടോ അനാച്ഛാദനം ചെയ്തു

കൂരാച്ചുണ്ട്: കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റി ഓഫീസ് ഉമ്മൻ ചാണ്ടി ഭവനിൽ യൂത്ത് കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് ഷാജു കാരക്കട അനാച്ഛാദന കർമ്മം നിർവഹിച്ചു.

ഐഎൻടിയുസി ജില്ലാ സെക്രട്ടറി കുര്യൻ ചെമ്പനാനി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്‍റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു.

കോൺഗ്രസ്‌ മണ്ഡലം വൈസ് പ്രസിഡന്‍റ് ജെറിൻ കുര്യാക്കോസ്, അബ്ദുൾ ഖാദർ താമരശേരി, യുഡിവൈഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സന്ദീപ് കളപ്പുരയ്ക്കൽ, രാഹുൽ രാഘവൻ, ഷാരോൺ ചാലിക്കോട്ടയിൽ, ജ്യോതിഷ് രാരപ്പൻകണ്ടി, അനീഷ് മറ്റത്തിൽ എന്നിവർ പ്രസംഗിച്ചു.

Latest News

Corehub Up