ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണം രാഷ്ട്രീയവത്കരിക്കരുതെന്നു സുപ്രീംകോടതി.
സംഭാവനത്തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണവും ട്രസ്റ്റിന്റെ സാമ്പത്തിക ഇടപാടുകളിൽ ഓഡിറ്റും ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത്, ജസ്റ്റീസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
കേസിൽ ഉത്തർപ്രദേശ് സർക്കാർ സമർപ്പിച്ച തത്സ്ഥിതി റിപ്പോർട്ട് പരിശോധിച്ചശേഷം വ്യക്തമായ നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് കോടതി വ്യക്തമാക്കി. നിലവിലെ അന്വേഷണം നിഷ്പക്ഷവും സുതാര്യവുമായിരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.