മുംബൈ: സെൻസസിനുശേഷം രാജ്യത്തെ മുസ്ലിം ജനസംഖ്യ ഇന്തോനേഷ്യയിലേതിനു സമാനമാകുമെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു.
ലോകത്തെ മുസ്ലിം ജനസംഖ്യയിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യമാണ് ഇന്തോനേഷ്യ. ഏതു സമുദായത്തിന്റെ എണ്ണം വർധിച്ചാലും അവരെല്ലാം ഇന്ത്യക്കാരാണെന്ന് ന്യൂനപക്ഷ ക്ഷേമ കാര്യമന്ത്രിയായ റിജിജു പറഞ്ഞു.
പാഴ്സി സമുദായത്തിന്റെ ജനസംഖ്യ ഇടിയുന്നതിൽ റിജിജു ആശങ്ക രേഖപ്പെടുത്തി.
52,000 നും 55,000നും ഇടയിലാണ് രാജ്യത്ത് പാഴ്സി ജനസംഖ്യ.
രാജ്യത്തെ ഏറ്റവും ചെറിയ മതന്യൂനപക്ഷമാണു പാഴ്സികൾ. രാജ്യത്ത് ഇതിനുമുന്പ് സെൻസസ് നടന്നത് 2011ലാണ്. 2021ൽ സെൻസസ് നടന്നില്ല.