Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Population

എണ്ണം കുറയുന്ന കേരളീയർ

വളർച്ചയുടെ കാലം കഴിയുന്നു. ജനസംഖ്യ കുറയുന്ന കാലത്തേക്ക് കേരളം എത്തി, അല്ലെങ്കിൽ എത്തുന്നു. കേരളചരിത്രത്തിലെ വലിയ മാറ്റം. തിരിച്ചുവരവില്ലാത്ത മാറ്റം.

യൂറോപ്പിലും ജപ്പാനിലും ദക്ഷിണകൊറിയയിലും ചൈനയിലും ഇപ്പോൾ ജനസംഖ്യ കുറയുകയാണ്. കേരളവും ആ പട്ടികയിലേക്ക് ഈ വർഷങ്ങളിൽ കടക്കുന്നു. ജനസംഖ്യ കുറഞ്ഞു തുടങ്ങിയാൽ പിന്നെ തിരികെ വളർച്ചയുടെ വഴിയിൽ ആകാറില്ല. അതാണു ലോകമെങ്ങും കാണുന്നത്. ഈ മാറ്റത്തിന്‍റെ പ്രാധാന്യം ജനസംഖ്യാ കണക്കെടുപ്പിന്‍റെ (സെൻസസ്) തലത്തിൽനിന്നു വളരെ മുകളിൽ ആകുന്നത് അതുകൊണ്ടാണ്.

◄പകുതി ജില്ലകളിൽ ജനസംഖ്യ കുറയുന്നു

ആസന്നമായ ഈ മാറ്റം ഭാവനയല്ല. രജിസ്റ്റർ ചെയ്ത ജനനവും മരണവും മാത്രം നോക്കിയാൽ കേരളത്തിലെ പകുതി ജില്ലകളിൽ ഇപ്പോൾ ജനസംഖ്യ കുറയുകയാണ്. 2024ലെ കണക്കനുസരിച്ച് ഏഴു ജില്ലകളിൽ ജനനത്തേക്കാൾ കൂടുതൽ മരണങ്ങൾ നടന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ഇത്. 2023ൽ ആറു ജില്ലകളിലും 2022ൽ മൂന്നു ജില്ലകളിലും മാത്രമായിരുന്നു മരണം മുന്നിൽ നിന്നത്. തൃശൂർ ജില്ലയിൽ തലേവർഷം ജനനസംഖ്യ കൂടുതൽ ഉണ്ടായിരുന്നതാണ്. ഇടുക്കി ജില്ലയിൽ 2024ലെ ജനനസംഖ്യ മരണസംഖ്യയേക്കാൾ 123 എണ്ണം മാത്രം കൂടുതലാണ്.

കോവിഡ് മരണങ്ങൾ രേഖപ്പെടുത്തിയ 2021ൽ ആറു ജില്ലകളിലും 2020ൽ ഒരു ജില്ലയിലും മരണം ജനനത്തേക്കാൾ കൂടുതലായിരുന്നു. അതു മഹാമാരിയുടെ ഫലമായ ഒറ്റപ്പെട്ട മാറ്റമാണെന്നു കരുതി. അതിനു മുമ്പ് 2019 വരെ എല്ലാ ജില്ലകളിലും മരണത്തേക്കാൾ കൂടുതലായിരുന്നു ജനനം.

അവിടെനിന്നു കേരളം മാറി. കുറേ വർഷങ്ങളായി മലബാർ ജില്ലകളിൽ കൂടുതൽ ജനനങ്ങൾ ഉള്ളതിന്‍റെ ബലത്തിലാണു കേരളം ജനസംഖ്യ വർധിപ്പിച്ചുപോന്നത്. ആ ജില്ലകളിലും ജനനം കുറഞ്ഞുവരികയാണ്.(ജനനങ്ങളുടെ ജില്ല തിരിച്ചുള്ള പട്ടിക കാണുക). ആ പ്രവണത കുറച്ചുകാലം തുടർന്നാൽ സംസ്ഥാനമാകെ ജനസംഖ്യ കുറയുന്ന അവസ്ഥയിലേക്കു മാറും. അടുത്ത ഫെബ്രുവരിയിൽ നടക്കുന്ന സെൻസസിലെ ഏറ്റവും നിർണായക വിവരം, കേരളം ജനസംഖ്യാ ശോഷണത്തിലേക്ക് കടക്കുന്നു എന്നതാകും. ആ നിലയിലേക്ക് പ്രവേശിക്കുന്ന ആദ്യത്തെ വലിയ സംസ്ഥാനം എന്ന "ബഹുമതി’ കേരളത്തിനു കിട്ടും. 2011ലെ സെൻസസിൽ ചെറിയ സംസ്ഥാനമായ നാഗാലാൻഡ് ജനസംഖ്യ കുറഞ്ഞ സംസ്ഥാനമായി മാറിയിരുന്നു.

◄കുറയുന്ന സ്വാഭാവിക വർധന

ജനനസംഖ്യയിൽനിന്നു മരണസംഖ്യ കുറയ്ക്കുമ്പോൾ കിട്ടുന്നതാണു ജനസംഖ്യയുടെ സ്വാഭാവിക വർധന (Natural Growth). കേരളത്തിൽ അതു കുറഞ്ഞു വരുന്നതിന്‍റെ കണക്ക് പട്ടിക ഒന്നിൽ.

പത്തു വർഷത്തിനുമുമ്പ് കേരളത്തിലെ ജനസംഖ്യയുടെ സ്വാഭാവിക വർധന പ്രതിവർഷം രണ്ടര ലക്ഷത്തിലധികം ആയിരുന്നു. 2024ൽ ആ വർധന 31,213 ആയി ഇടിഞ്ഞു. പത്തുവർഷംകൊണ്ടു ജനസംഖ്യാ വർധന ഒൻപതിലൊന്നായി എന്നർഥം. 2014ൽ 2,86,216 ആയിരുന്നു സ്വാഭാവിക വർധന. 2024ലെ 31,213 എന്നതു 2014 ലെ വർധനയുടെ 10.9 ശതമാനം മാത്രം.

2025ലെ കണക്കുകൾ ഇനിയും പുറത്തു വന്നിട്ടില്ല. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത റിപ്പോർട്ട് അനുസരിച്ചു 2025ൽ കേരളത്തിലെ ജനനം 3,28,234 ആയി കുറഞ്ഞു. 2024ലേതിൽനിന്നു 16,432 എണ്ണം അഥവാ 4.77 ശതമാനം കുറവ്. മരണസംഖ്യ വർധിച്ചില്ലെങ്കിൽപോലും ജനസംഖ്യയുടെ സ്വാഭാവിക വർധന 2025ൽ 15,000ൽ താഴെയായിരുന്നിരിക്കും.

2026ൽ ജനനം നാടകീയമായി വർധിക്കാൻ തക്ക സാഹചര്യമൊന്നും കണ്ടിട്ടില്ല. അപ്പോൾ ഒരുപക്ഷേ സംസ്ഥാനത്തെ ശിശുജനനസംഖ്യ മൊത്തം മരണസംഖ്യയേക്കാൾ കുറവായെന്നു വരാം. അതായത് ജനസംഖ്യയുടെ സ്വാഭാവിക വർധന ഇല്ലാത്ത അവസ്ഥയിൽ കേരളം എത്തും.

◄1997ൽ ആറു ലക്ഷം ജനനം

എങ്ങനെയാണ് ഇതു സംഭവിച്ചത്? ജനനം കുറഞ്ഞു, മരണം കൂടി. പത്തു വർഷത്തെ മാറ്റം നോക്കുക. 2014ൽ 5,34,458 ജനനം. 2024ൽ ജനനം 3,44,766. വ്യത്യാസം 1,89,692 അഥവാ 35.49 ശതമാനം. പത്തു വർഷംകൊണ്ടു ജനനത്തിൽ മൂന്നിലൊന്നിലധികം കുറവ്. 2015ൽനിന്ന് 36.4 ശതമാനം കുറവായി 2025ലെ ജനനം. ഒറ്റപ്പെട്ട കുറവല്ല ഇത്. കേരളത്തിൽ ജനനങ്ങളുടെ എണ്ണം കുറഞ്ഞുതുടങ്ങിയിട്ടു മൂന്നു ദശകമാകാറായി. 1997ൽ 6,07,727 ജനനം സംസ്ഥാനത്തു രേഖപ്പെടുത്തി. ആ വർഷം ഓരോ 52 സെക്കൻഡിലും സംസ്ഥാനത്ത് ഓരോ കുട്ടി പിറന്നുവീണു. പിന്നീട് ഒരു വർഷവും അത്രയും ജനനം ഉണ്ടായിട്ടില്ല. 2024 ലാകട്ടെ 92 സെക്കൻഡ് ഇടവിട്ടാണു സംസ്ഥാനത്തു പിറവി നടന്നത്.

◄1961 മുതൽ താഴോട്ട്

സംസ്ഥാനത്തെ ജനനത്തോത് കുറഞ്ഞുതുടങ്ങിയത് അതിനും വളരെ മുൻപാണ്. കേരള സംസ്ഥാന രൂപീകരണകാലം മുതലേ അതാരംഭിച്ചു. 1958ൽ 24.58 ആയിരുന്നു കേരളത്തിലെ ജനനത്തോത്. ആയിരം ജനങ്ങൾ ഉള്ള സമൂഹത്തിലെ ശരാശരി ജനനം ആണു ജനനത്തോത് (ശാസ്തീയമായി CBR- Crude Birth Rate). 1961 മുതൽ ഓരോ വർഷവും ജനനത്തോത് കുറഞ്ഞുവന്നു. 1961ൽ സംസ്ഥാനത്തെ സിബിആർ 25 ആയിരുന്നു. പിറ്റേ വർഷം 22.73. പിന്നീടൊരിക്കലും ജനനത്തോത് അത്രയും ഉണ്ടായിട്ടില്ല. (അവലംബം: Vital Statistics - Trend Analysis. Department of Economics and Statistics. GoK)

2024ൽ ജനനത്തോത് 9.64 ആയി ഇടിഞ്ഞു. ആയിരം ജനങ്ങൾക്കിടയിൽ ഒരു വർഷം പത്തിൽ താഴെ മാത്രം ജനനം എന്നാണ് ഇതിനർഥം. അഥവാ ജനനം ഒരു ശതമാനത്തിൽ താഴെയായി.

ജനനക്കണക്കിൽനിന്നു മരണം കുറയ്ക്കുമ്പോഴാണു സ്വാഭാവിക വർധന കിട്ടുന്നത്. കേരളത്തിലെ മരണത്തോത് (ആയിരം പേരിൽ ഒരു വർഷം മരിക്കുന്നവരുടെ എണ്ണം അഥവാ CDR Crude Death Rate) 2024ൽ 8.77. 2024ലെ ജനനത്തോതിൽ (9.64) നിന്നു 2024ലെ മരണത്തോത് (8.77) കുറച്ചാൽ കിട്ടുന്നത് 0.87. ഇതു ശതമാനത്തിൽ പറഞ്ഞാൽ 0.087 ശതമാനം. അതാണു കേരളത്തിൽ 2024ലെ സ്വാഭാവിക ജനസംഖ്യാ വർധനയുടെ നിരക്ക്. ഈ നിരക്കു നിലനിന്നാൽ ജനസംഖ്യ ഒരു ശതമാനം കൂടാൻ പത്തു വർഷത്തിലധികം വേണം. കഴിഞ്ഞ മൂന്നു ദശകമായി ജനന നിരക്കു നിരന്തരം കുറച്ചുകൊണ്ടുവന്നതിന്‍റെ ഫലം.

1960കളുടെ ഒടുവിൽ ജനനനിയന്ത്രണ പ്രചാരണം ആസൂത്രിതമായി തുടങ്ങിയ ശേഷം സംസ്ഥാനത്തെ ജനസംഖ്യാ വർധനയുടെ ഗതിമാറ്റത്തിനു വേഗം കൂടി. 1961-71നു ശേഷം കേരള ജനസംഖ്യയുടെ വളർച്ച എണ്ണത്തിലും ശതമാനത്തിലും കുറഞ്ഞു വന്നതു സെൻസസ് കണക്കുകൾ (പട്ടിക 2) കാണിക്കുന്നു.

◄കുടിയേറ്റവും പഠനവും

ജനസംഖ്യയിലെ സ്വാഭാവിക വർധനയാണ് ഇവിടെ പരിശോധിച്ചത്. ജനങ്ങൾ പുറംനാടുകളിലേക്കു കുടിയേറിയും (Emigration) പുറംനാടുകളിൽനിന്ന് ഇങ്ങോട്ടു കുടിയേറിയും (Immigration) ജനസംഖ്യയിൽ മാറ്റം വരുന്നുണ്ട്. അക്കാര്യങ്ങൾ ഉൾപ്പെട്ടതല്ല വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ടുകളും സിവിൽ രജിസ്ട്രേഷൻ റിപ്പോർട്ടുകളും. അവ സെൻസസുകളിലേ രേഖപ്പെടുത്തൂ. അതായത്, തലേ വർഷത്തെ ജനസംഖ്യയോട് ഇക്കൊല്ലത്തെ സ്വാഭാവിക വർധന കൂട്ടിയാൽ സംസ്ഥാനത്തെ ഇക്കൊല്ലത്തെ ജനസംഖ്യ കിട്ടണമെന്നില്ല. ഓരോ വർഷവും ഒരു ലക്ഷമോ അതിലധികമോ പേർ പഠനത്തിനും ജോലിക്കുമായി സംസ്ഥാനം വിട്ടുപോകുന്നുണ്ട്. പട്ടികയിൽ കാണുന്ന വർധനയുടെ സ്ഥാനത്ത് ഗണ്യമായ കുറവാകാം ഈ വർഷങ്ങളിൽ കുടിയേറ്റം വഴി സംഭവിച്ചിരിക്കുക. കുടിയേറ്റം കണക്കാക്കാതെതന്നെ കുറവു വരാൻ പോകുന്നു എന്നാണു മുകളിൽ പറഞ്ഞത്. 

Kerala

കേരളത്തിനു വയസാകുന്നു; മുൻഗണനകൾ മാറണമെന്ന് റിസർവ് ബാങ്ക്

തിരുവനന്തപുരം: കേരളവും തമിഴ്നാടും ഈ വർഷം 'വയസായ' സംസ്ഥാനങ്ങളുടെ വിഭാഗത്തിലെന്നു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോർട്ട്. 60 വയസ് കഴിഞ്ഞവർ സംസ്ഥാനത്തിന്‍റെ ജനസംഖ്യയിൽ 15 ശതമാനമോ അതിൽ കൂടുതലോ ആകുമ്പോഴാണ് ഒരു സംസ്ഥാനം വയസായ ഗണത്തിലെത്തുന്നത്.

ഇവരുടെ എണ്ണം 10 ശതമാനം മുതൽ 15-ൽ താഴെ വരെ ആകുമ്പോൾ ഇടത്തരം ഗണത്തിലും 10-ൽ താഴെയാണെങ്കിൽ യുവത്വമുള്ള സംസ്ഥാനവുമായാണു പരിഗണിക്കുക. കേരളം 2021-ൽ തന്നെ വയസായ സംസ്ഥാനങ്ങളുടെ ഗണത്തിലേക്ക് എത്തിയെങ്കിൽ ഈ വർഷം കേരളത്തിനൊപ്പം തമിഴ്നാടിനും വയസാകുകയാണ്.

വയസായ സംസ്ഥാനങ്ങൾ മറ്റു സംസ്ഥാനങ്ങളിൽനിന്നു വ്യത്യസ്തമായ ധനകാര്യനയങ്ങൾ സ്വീകരിക്കേണ്ടതുണ്ടെന്ന റിസർവ് ബാങ്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഈ സംസ്ഥാനങ്ങളുടെ റവന്യു വരുമാനത്തിൽ കുറവുണ്ടാകും. നികുതി വരുമാനത്തിലും കേന്ദ്രത്തിൽ നിന്നുള്ള വിഹിതത്തിലും ഇടിവുണ്ടാകും. അതു വളർച്ചയിലും പ്രതിഫലിക്കും.

സംസ്ഥാനത്തിനു വയസാകുന്നതോടെ സാമ്പത്തിക നയങ്ങളിലെ മുൻഗണനാ ക്രമങ്ങളിൽ മാറ്റം വരുത്തേണ്ടിവരും. ആരോഗ്യസംരക്ഷണം, പെൻഷൻ, സാമൂഹ്യസുരക്ഷ എന്നീ മേഖലകളിൽ കൂടുതൽ വകയിരുത്തൽ വേണ്ടിവരും. ഈ വിഭാഗം സംസ്ഥാനങ്ങൾ അവരുടെ സാമൂഹ്യ മേഖലയിലെ ചെലവുകളിൽ 30 ശതമാനം വരെ പെൻഷനുവേണ്ടി ചെലവഴിക്കുന്നു എന്നാണു കണക്കുകൾ കാണിക്കുന്നത്.

പ്രായമായവരുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തൊഴിലാളികളുടെ എണ്ണത്തിൽ കുറവു വരും. ഇതു മൊത്തത്തിൽ ഉത്പാദനക്ഷമത കുറയുന്നതിനു കാരണമാകും. പെൻഷൻ പ്രായം 60ന് മുകളിലേക്ക് ഉയർത്തുന്നതടക്കമുള്ള നയം മാറ്റങ്ങൾക്കു തയാറാകേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു.

ഇന്ത്യക്കാരുടെ ശരാശരി പ്രായം 28 ആയിരിക്കുമ്പോൾ കേരളത്തിൽ അത് 37 ആണ്. രാജ്യത്തെ ഉയർന്ന ശരാശരി പ്രായം കേരളീയർക്കാണ്. തൊഴിൽ ചെയ്യാൻ സാധിക്കുന്നവരുടെ ശതമാനം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലാണ് രാജ്യത്ത് ഇപ്പോൾ.

തൊഴിൽ ചെയ്തു വരുമാനമുണ്ടാക്കാൻ സാധിക്കാത്ത ആശ്രിതരുടെ (കുട്ടികളും പ്രായമായവരും) ശതമാനം രാജ്യത്ത് ശരാശരി 17.6 ആയിരിക്കുമ്പോൾ കേരളത്തിൽ 30.1 ആണ്. ജനനനിരക്കിൽ കുറവുണ്ടാകുന്നുണ്ടെങ്കിലും ശരാശരി ആയുർദൈർഘ്യം വർധിച്ചതാണ് ആശ്രിതരുടെ ശതമാനം ഉയരാൻ കാരണം.

NRI

ജര്‍മനിയില്‍ 16 ശതമാനം ആളുകളും ദാരിദ്യ്ര ഭീഷണിയിലെന്ന് റിപ്പോർട്ട്

ബെര്‍ലിന്‍: ജര്‍മനിയില്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ചൊവ്വാഴ്ച ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് (ഡെസ്റ്റാറ്റിസ്) പ്രസിദ്ധീകരിച്ച ഒരു പുതിയ റിപ്പോര്‍ട്ടില്‍ ജര്‍മനിയിലെ 13.3 ദശലക്ഷം ആളുകള്‍ ദാരിദ്യ്ര സാധ്യതയിലാണെന്ന് വെളിപ്പെടുത്തി.

ഇത് ജനസംഖ്യയുടെ 16.1 ശതമാനത്തിന് തുല്യമാണ്. കൂടാതെ 2024ലെ 15.5 ശതമാനത്തില്‍ നിന്ന് വര്‍ധനവും കാണിക്കുന്നു. ഇയുവിന്‍റെ വരുമാന - ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളില്‍ നിന്നാണ് ഈ കണക്കുകള്‍ വരുന്നത്.

"ദാരിദ്യ്ര സാധ്യതയില്‍' എന്ന് ഇയു നിര്‍വചിക്കുന്നത് ശരാശരി തുല്യ വരുമാനത്തിന്‍റെ 60 ശതമാനത്തില്‍ താഴെ മാത്രം ജീവിക്കുന്നതിനെയാണ്. ഇത് വെയ്റ്റഡ് ഗാര്‍ഹിക വരുമാനത്തെ അടിസ്ഥാനമാക്കി ജനസംഖ്യയെ പകുതിയായി വിഭജിക്കുന്നു.

ജര്‍മനിയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന ആളുകളുടെ പരിധി പ്രതിമാസം 1,446 യൂറോ ആയിരുന്നു. രണ്ട് മുതിര്‍ന്നവരും 14 വയസിന് താഴെയുള്ള രണ്ട് കുട്ടികളുമുള്ള ഒരു കുടുംബത്തിന്‍റെ മൂല്യം 3,036 ആയിരുന്നു. എന്നാല്‍ ചില ഗ്രൂപ്പുകള്‍ ദാരിദ്യ്ര സാധ്യതയില്‍ ജീവിക്കാനുള്ള സാധ്യത കൂടുതലാണ്.

ഒറ്റയ്ക്ക് താമസിക്കുന്ന ആളുകള്‍ - 30.9 ശതമാനം. ഒറ്റയ്ക്ക് താമസിക്കുന്നവര്‍ - രക്ഷാകര്‍തൃ കുടുംബങ്ങളിലെ ആളുകള്‍ - 28.7 ശതമാനം. തൊഴിലില്ലാത്തവര്‍ - 64.9 ശതമാനം. തൊഴിലില്ലാത്തവര്‍ - 33.8 ശതമാനം. വിരമിച്ചവര്‍ - 19.1 ശതമാനം.

International

ചൈനയിലെ ജനനനിരക്ക് റിക്കാർഡ് താഴ്ചയിൽ

 ബെയ്ജിംഗ്: 2025ൽ ചൈനയിലെ ജനനനിരക്കിൽ റിക്കാർഡ് ഇടിവ് രേഖപ്പെടുത്തി. ജനസംഖ്യ വർധിപ്പിക്കാൻ സർക്കാർ പല പദ്ധതികളും ആവിഷ്കരിക്കുന്നതിനിടെയാണ് ഇടിവുണ്ടായത്. കഴിഞ്ഞ വർഷം ജനനനിരക്ക് ആയിരത്തിന് 5.6 ആണ്.

മരണനിരക്ക് ആകട്ടെ, 8.04 ആണ്. 1949ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞവർഷമുണ്ടായത്. മരണനിരക്കാകട്ടെ, 1968നുശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലും.

തുടർച്ചയായ നാലാം വർഷമാണ് ചൈനയിൽ ജനനനിരക്കിൽ ഇടിവുണ്ടാകുന്നത്. 2025ൽ ജനസംഖ്യ 33.9 ലക്ഷം കുറഞ്ഞ് 140 കോടിയിലെത്തി. ജനനനിരക്ക് താഴ്ന്നുതുടങ്ങിയതോടെ 2016ൽ ചൈന ഒറ്റക്കുട്ടി നയം തിരുത്തി രണ്ടു കുട്ടികൾ എന്നാക്കിയിരുന്നു. അതിനുശേഷവും ജനനനിരക്ക് ഉയരാത്തതിനെത്തുടർന്ന് ദന്പതിമാർക്ക് മൂന്നു കുട്ടികൾ വരെ ആകാമെന്ന് 2021ൽസർക്കാർ ഉത്തരവിറക്കി.

ജനസംഖ്യ ഈ നിലയിൽ താഴ്ന്നാൽ 2100 ആകുന്പോഴേക്കും ഇപ്പോഴത്തേതിന്‍റെ പകുതി ജനങ്ങളേ ചൈനയിലുണ്ടാകൂ എന്നാണു കണക്കാക്കുന്നത്. മേഖലയിലെ അയൽരാജ്യങ്ങളായ സിംഗപ്പൂർ, തായ്‌വാൻ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിലും ജനനനിരക്കിൽ വലിയ ഇടിവാണുള്ളത്.

Latest News

Corehub Up