Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prem Nazeer

അന്ന് ഒളിച്ചിരുന്നു പഠിച്ച ആ ഡയലോഗ് എന്നെ നായികയാക്കി: ഷീല

ഒരു തലമുറയുടെ സ്വപ്‌നസുന്ദരിയായിരുന്നു ഷീല. ഇന്നും വെള്ളിത്തിരയിലെ മിന്നും താരം. വെള്ളിത്തിരയില്‍ കാമുകിയായും ഭാര്യയായും അമ്മയായും അമ്മൂമ്മയായും സഹോദരിയായും പകര്‍ന്നാടിയ അനുപമ ജീവിതം.

1963ല്‍ ആരംഭിച്ച വെള്ളിത്തിരയിലെ ജീവിതം 62 വര്‍ഷം പിന്നിടുന്നു. 1980ല്‍ സ്‌ഫോടനം എന്ന ചിത്രത്തോടെ അഭിനയത്തില്‍നിന്നു വിട്ടുനിന്ന ഷീല 2003ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്‍റെ ബാനറില്‍ മഹാസുബൈര്‍ നിര്‍മിച്ച മനസിനക്കരെ എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചുവരവു നടത്തി. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളായി എത്തി.

സംവിധായികയായും

സംവിധായകയായും ഷീല തിളങ്ങിയിട്ടുണ്ട്. യക്ഷഗാനം, ശിഖരങ്ങള്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മമ്മൂട്ടി നായകനായ ഒന്നു ചിരിക്കൂ എന്ന ചിത്രത്തിന്‍റെ കഥ ഷീലയുടേതാണ്.

കുയിലിന്‍റെ കൂട് എന്ന പുസ്തകവും ഷീല രചിച്ചിട്ടുണ്ട്. കേരള സര്‍ക്കാരിന്‍റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയല്‍ പുരസ്‌കാരവും ഷീലയെ തേടിയെത്തിയിട്ടുണ്ട്.

അഭിനയജീവിതത്തിലെ ചില ഓര്‍മകള്‍ ഷീല തുറന്നുപറഞ്ഞത് ആ മഹാനടിയെ സ്‌നേഹിക്കുന്നവര്‍ എന്നും നെഞ്ചിലേറ്റുന്നതാണ്.

Latest News

Corehub Up