Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Properties

തുറവൂര്‍ ക്ഷേത്രം: വസ്തുക്കളുടെ മൂല്യ പരിശോധനയ്ക്ക്‌ ഹൈക്കോടതി ഉത്തരവ്

കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ആലപ്പുഴ തുറവൂര്‍ ക്ഷേത്രത്തിലെ ആഭരണ പരിശോധനയില്‍ 18 ഇനം വസ്തുക്കള്‍ കണ്ടെത്താനായില്ലെന്ന് ഹൈക്കോടതിയില്‍ തിരുവാഭരണ കമ്മീഷറുടെ റിപ്പോര്‍ട്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്ഷേത്രത്തിലെ തിരുവാഭരണങ്ങളടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ മൂല്യ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റീസ് വി. രാജാ വിജയരാഘവന്‍, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് ഉത്തരവിട്ടു.

ജൂലൈ 27നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രത്തിലെ 2013 വരെയുള്ള രജിസ്റ്ററുകള്‍ പരിശോധിച്ച് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ തരം തിരിച്ചതായി കമ്മീഷണര്‍ കോടതിയില്‍ നേരിട്ടെത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 1972ന് മുമ്പ് നടന്ന പരിശോധനകളിലും 18 ഇനം വസ്തുക്കള്‍ കണ്ടെത്താനായിരുന്നില്ല. മുമ്പ് ക്ഷേത്ര ആവശ്യങ്ങള്‍ക്കായി ഇവ ഉപയോഗിച്ചിരിക്കാമെന്നും അത് രേഖപ്പെടുത്താത്തതാകാമെന്നുമാണ് നിഗമനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023ലെ കോടതി ഉത്തരവ് പ്രകാരം കുറച്ച് സ്വര്‍ണം ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീമില്‍ നിക്ഷേപിച്ചിട്ടുണ്ട്. മറ്റ് 45 വസ്തുക്കളുടെ കൃത്യമായ വിവരങ്ങള്‍ തിരുവാഭരണം രജിസ്റ്ററില്‍ ലഭ്യമല്ല. മുദ്രപ്പൊതികള്‍ പരിശോധിച്ചാലേ ക്ഷേത്രത്തിലുണ്ടോയെന്ന് ഉറപ്പിക്കാനാകൂ. ഇതിനായി 2013-19 കാലയളവിലെ മഹസറുകളും സ്‌ട്രോംഗ് റൂം മഹസറുകളും പരിശോധിക്കേണ്ടതുണ്ടെന്നും രേഖകള്‍ ലഭ്യമാക്കാന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷണര്‍ അറിയിച്ചു.

Latest News

Corehub Up