കൊച്ചി: സംസ്ഥാനത്ത് ചട്ടങ്ങള്‍ ലംഘിച്ച് ബാര്‍ ലൈസന്‍സ് നല്‍കിയതില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി. കൊല്ലം ഡിസിസി സെക്രട്ടറി എം.എം. സഞ്ജീവ് ആണ് ഹര്‍ജി നല്‍കിയത്.
ത്രീ സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ അനുവദിക്കുകയുള്ളുവെന്ന ചട്ടം രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ലംഘിച്ചു എന്നാണ് ഹര്‍ജിയില്‍ പറയുന്നത്. 2022 മുതല്‍ അന്ന് എക്സൈസ് മന്ത്രിയായിരുന്ന എം.ബി. രാജേഷിന്റെ ഓഫീസ് നേരിട്ട് ഇടപെട്ട് ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
147 ഓളം ബാര്‍ ലൈസന്‍സുകള്‍ അനധികൃതമായി അനുവദിച്ചു. ഇതില്‍ കോടികളുടെ അഴിമതി നടന്നിട്ടുണ്ട്. അതിനാല്‍ സിബിഐ അന്വേഷണം വേണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എം.ബി. രാജേഷിന്റെ സെക്രട്ടറിയായിരുന്ന എം. ശശിധരനെ കൂടി എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതിൽ വിവാദങ്ങൾ നടക്കുന്നതിനിടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയിരിക്കുന്നത്.