കണ്ണൂര്‍: സഹകരണ സ്ഥാപനമായ റെയ്ഡ്കോ കേരള ലിമിറ്റഡിലെ പ്രതിസന്ധിക്ക് പ്രധാന കാരണം ജീവനക്കാരുടെ നിസഹകരണമാണെന്ന് ചെയര്മാന് എം. സുരേന്ദ്രന്.
ട്രേഡിംഗ് വിഭാഗം, കറിപൗഡര്‍ യൂണിറ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളാണ് റെയ്ഡ്കോയ്ക്കുള്ളത്. ഇതില്‍ ട്രേഡിംഗ് വിഭാഗം വര്‍ഷങ്ങളായി നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ചെയർമാൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ നിന്നായി 18 കോടിയില്‍പരം രൂപ സ്ഥാപനത്തിന് കുടിശികയിനത്തില്‍ പിരിഞ്ഞുകിട്ടാനുണ്ട്. പ്രസ്തുത തുക പിരിച്ചെടുക്കാൻ ജീവനക്കാര്‍ക്ക് കൃത്യമായ ടാര്‍ജറ്റ് നല്കി. എന്നാല്‍ ജീവനക്കാരില്‍നിന്നും തീര്‍ത്തും നിസഹകരണ മനോഭാവമാണുണ്ടായത്.
2025-26 വര്‍ഷം ആകെ 200 കോടി രൂപയുടെ ബിസിനസ് ലക്ഷ്യമിട്ട് എല്ലാ ജില്ലകള്‍ക്കും ടാര്‍ജറ്റ് നിശ്ചയിച്ചിട്ടുണ്ട്. എന്നാല്‍ ജീവനക്കാരുടെ നിസഹകരണം കാരണം ആകെ 38 കോടി രൂപ മാത്രമാണ് നേടാനായത്.
സ്ഥാപനത്തില്‍ സിഐടിയു, ഐഎൻടിയുസി സംയുക്തമായാണ് സമരം നടത്തുന്നത്. ടെന്‍ഡര്‍ ഇല്ലാതെ സാധനം വാങ്ങണമെന്നാണ് തൊഴിലാളികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. പത്രസമ്മേളനത്തിൽ ബേബി റീന, വാസു തോട്ടത്തില്‍, ഒ. നാരായണന്, മിന്നൂഷ് ആര്. രമേഷ് എന്നിവരും പങ്കെടുത്തു.