Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Reduce Burden

വിസ്മയ ബജറ്റിന് കാതോർത്ത് കേരളം; ഭരണഭാരം കുറയ്ക്കാം

സംസ്ഥാനത്തിന്‍റെ മൊത്ത റവന്യു വരുമാനത്തിൽനിന്ന് നിർബന്ധിതമായി വകയിരുത്തപ്പെട്ടുപോരുന്ന മുഖ്യ ചെലവിനങ്ങളായ ശന്പളം, പെൻഷനുകൾ, പലിശ തിരിച്ചടവുകൾ എന്നിവ ആകെ മൊത്തം 2015ൽ 61 ശതമാനമായിരുന്നത് 2025-ൽ 73 ശതമാനത്തിലെത്തി, അഖിലേന്ത്യാ തലത്തിൽ ഇത് 53 ശതമാനമാണ്. ഇപ്രകാരം പൊതുവെ ബാധകമായ നിശ്ചിത ശരാശരി 60 ശതമാനത്തിലും താഴ്ന്ന നിരക്കിൽ ഇന്ത്യയിൽ തുടർന്നു വരുന്നത് കേരളഭരണത്തിന്‍റെ കണ്ണ് തുറപ്പിക്കട്ടെ!

"നിത്യനിദാന ഭരണ നടത്തിപ്പ് ചെലവുകൾ’ 2015ലെ 45,000 കോടി രൂപയിൽനിന്ന് 2025ൽ 95,000 കോടിയായി ഉയർന്നു. അതായത്, 110 ശതമാനം വർധന. സർക്കാർ പെൻഷനുകൾ കൈപ്പറ്റുന്നവരുടെ എണ്ണം 2015ലെ അഞ്ചു ലക്ഷത്തിൽനിന്ന് 2025ൽ 7.5 ലക്ഷമായി ഉയർന്നു; 50 ശതമാനം വർധന.

കടവും ആഭ്യന്തര ഉത്പാദനവും തമ്മിലുള്ള നിരക്ക് 2015ലെ 32 ശതമാനത്തിൽനിന്ന് 2025ൽ 37 ശതമാനത്തിലെത്തി. ഇതിനോടനുബന്ധിച്ച പലിശ തിരിച്ചടവ് തുക 12,000 കോടി രൂപയിൽനിന്ന് 22,000 കോടിയായി. ഇത് ഭരണഭാര കെടുതിയുടെ അമിത വർധന ശരിവയ്ക്കുന്നതാണ്. അതായത്, ധനകാര്യ മികവിന്‍റെ രംഗത്ത് കേരളം അമിത ഭരണഭാരത്താൽ ഉഴലുകയാണ്.

വ്യവസായ നിക്ഷേപം

കേരളത്തിൽ അടിസ്ഥാന വ്യവസായ ക്യാപിറ്റൽ-നിക്ഷേപ നിരക്ക് 2015ൽ 17 ശതമാനമായിരുന്നത് 2025ൽ 10 ശതമാനത്തിലേക്ക് താണു. ഇത് അഖിലേന്ത്യാ തലത്തിൽ 18%എന്ന നിലവിൽ തുടരുന്നുണ്ട്. അതായത് കേരളത്തിൽ വലിയ തോതിൽ വ്യവസായ നിക്ഷേപം കുറവും, പിന്നോട്ടും പോയിരിക്കുന്നു. ഇതിനു പ്രതിവിധി വേണം.

ഭരണയന്ത്രം

കേരളത്തിന് താങ്ങാൻ കഴിയുന്നതിലും വലിയ ഉദ്യോഗസ്ഥ സംവിധാനമാണ് നിലവിലുള്ളത്. ഏതാനും "കോർ-സർക്കാർ’ വകുപ്പുകളിൽ 2015ൽ ആയിരം പേർക്ക് 18 ഉദ്യോഗസ്ഥരുണ്ടായിരുന്നത് 2025ൽ ആയിരംപേർക്ക് 19ലേക്ക് വളർന്നു. ഇത് അഖിലേന്ത്യ ശരാശരി ബാധക നിരക്കായ 14-16 എന്നതിനേക്കാൾ ഉയർന്ന തോതിലാണ്. അതായത് പൊതു ഭരണഭാരത്തിന് കേരളം ഇന്ത്യയേക്കാൾ ഭാരിച്ച നിലയിൽ എത്തിയിരിക്കുന്നു.

വ്യാവസായികമായി മുന്നിട്ടുനിൽക്കുന്ന സംസ്ഥാനങ്ങളായ ഗുജറാത്ത്, മഹാരാഷ്‌ട്ര, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ പൊതു-തൊഴിൽ-ജനസംഖ്യാ റേഷ്യോ ആയിരത്തിന് 15-20 ആയി തുടരുന്പോൾ ഇത് കേരളത്തിൽ 21-23 എന്ന ഉയർന്ന തോതിലേക്ക് എത്തിയിരിക്കുന്നു. അതായത് കേരളത്തിലെ ഭരണസംവിധാനത്തിൽ ഉദ്യോഗസ്ഥരുടെ എണ്ണം അഖിലേന്ത്യാ വ്യവസായ വളർച്ച കൈവരിച്ച സംസ്ഥാനങ്ങളുടെ നിരക്കിനേക്കാൾ 30-40 ശതമാനം ഉയരത്തിലാണ്. ചിട്ടയായ പുനരേകീകരണം മനുഷ്യശേഷി വിനിയോഗത്തിലുണ്ടാവണം.

മാറ്റങ്ങൾ വരേണ്ട ഭരണതലങ്ങൾ

  • നിലവിലെ വളരെ ഉയർന്ന റവന്യു ചെലവുനിരക്ക് 90ൽനിന്ന് 75 ശതമാനത്തിലേക്ക് കുറയ്ക്കുക; 20,000 കോടി രൂപ വികസന പ്രവർത്തനങ്ങൾക്കു കിട്ടും.
  • പെൻഷൻ പരിഷ്കരണം വഴി ചെലവ് വിഹിതം നിലവിലെ 20 ശതമാനത്തിൽനിന്നു 10 ശതമാനമാക്കണം.
  • പൊതുമേഖലയുടെ നഷ്ടം 20-30 ശതമാനം ഓരോ വർഷവും ത്വരിതഗതിയിൽ ഇല്ലാതാക്കാം.

Latest News

Corehub Up