അങ്കാര: തുർക്കി തീരത്ത് ഈജിയൻ കടലിൽ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് മുങ്ങി 18 പേർ മരിച്ചു. 12 പേരെ രക്ഷപ്പെടുത്തി.
തീരസംരക്ഷണ സേന പിന്തുടർന്നതിനെത്തുടർന്ന് അതിവേഗം നീങ്ങിയ റബർ ബോട്ട് മറിഞ്ഞ് മുങ്ങിത്താഴുകയായിരുന്നു.
നിർത്താൻ ആവർത്തിച്ചുള്ള മുന്നറിയിപ്പ് അവഗണിച്ച് അതിവേഗത്തിൽ സഞ്ചരിച്ച ബോട്ട് മുങ്ങുകയായിരുന്നെന്ന് തുർക്കി തീരസംരക്ഷണ സേന അറിയിച്ചു.
തുർക്കിയിലെ പ്രശസ്തമായ അവധിക്കാല വിനോദസഞ്ചാര കേന്ദ്രമായ ബോഡ്രം നഗരത്തിനു സമീപമാണ് അപകടമുണ്ടായത്.