Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Release

മണിപ്പുരിൽ കുക്കികളുടെ മോചനം വൈകുന്നു

ഇംഫാൽ: മണിപ്പുരിൽ നാഗ വിഭാഗക്കാർ ബന്ദികളാക്കിയ 14 കുക്കികളുടെ മോചനം വൈകുന്നു.

ബന്ദികളുടെ മോചനത്തിന് തീരുമാനമായിരുന്നുവെങ്കിലും നാഗ സംഘടനയിലെ യുവനേതാക്കളുടെ എതിർ‌പ്പിനെത്തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു.

തിങ്കളാഴ്ച രണ്ടു മണിക്ക് ബന്ദികളെ മോചിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുകയാണെന്ന് യുണൈറ്റഡ് നാഗ കൗൺസിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വിശദീകരിക്കുന്നു. കഴിഞ്ഞമാസം 13 നാണ് കുക്കികളെ സായുധസംഘം ബന്ദികളാക്കിയത്.

മോചനത്തിനായി നാഗ സംഘടനകളുടമായി നിരവധി തവണ ചർച്ചകൾ നടന്നിരുന്നു.

District News

സഞ്ജു സാംസൺ വിഴിഞ്ഞത്ത്; ആവേശത്തിൽ നാട്ടുകാർ

വിഴിഞ്ഞം : അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ജനാവലിയെ ഇളക്കിമറിച്ചു നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിന്‍റെ അലയൊലികൾ മാറും മുൻപ് കേരളത്തിന്‍റെ അഭിമാനമായ സഞ്ജു സാംസൺ വിഴിഞ്ഞത്തെത്തി. എത്ര ഉയരങ്ങളിൽ എത്തിയാലും ജന്മനാടിനെയും ജന്മം നൽകിയ മാതാപിതാക്കളെയും മറക്കില്ലെന്നു തെളിയിച്ചായിരുന്നു വരവ്. തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ രണ്ടു ദിവസം മാതാപിതാക്കളോടൊപ്പം സമയം ചിലവഴിക്കണമെന്ന ആഗ്രഹവും സഞ്ജു പങ്കുവച്ചു.

ഞായറാഴ്ച നടന്ന നിർണായക മത്സരത്തിൽ ന്യൂസിലാന്‍റിനെ നിലംപരിശാക്കിയ ശേഷമാണ് നാട്ടിലേക്കു വിമാനം കയറിയത്. ഇന്നലെ വൈകുന്നേരത്തോടെ വിഴിഞ്ഞം കല്ലുവെട്ടാൻ കുഴിയിലെ വീട്ടിലേക്കുള്ള സഞ്ജുവിന്‍റെ അപ്രതീക്ഷിത വരവും ഒരു കൂട്ടർ ഉത്സവമാക്കി.

തന്നെകാണാനെ ത്തിയ നാട്ടുകാരെ കൈകൂപ്പി അഭിവാദ്യം ചെയ്യാനും സ ഞ്ജു മറന്നില്ല. സുരക്ഷയൊരുക്കാൻ വിഴിഞ്ഞം പോലീസും രംഗത്തുണ്ടായിരുന്നു. വളരെ വിഷമ ത്തോടെയാണ് തിരുവനന്തപുരത്തുനിന്നും ലോകകപ്പിനായി യാത്ര തിരിച്ചതെന്നും നല്ല പ്രകടനം പുറത്തെടുക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. ഈ പ്രകടനവും വിജയവും എന്നും തന്നോടൊപ്പംനിന്നു കരുത്ത് പകരുന്നസ്വന്തം നാട്ടുകാർക്കായി ഡെഡിക്കേറ്റ് ചെയ്യുന്നതായും സഞ്ജു വ്യക്തമാക്കി.

സച്ചിന്‍റെ ഭാഗത്തു നിന്നുണ്ടായ പിന്തുണ ഏറെ സഹായിച്ചു. അദ്ദേഹത്തിന്‍റെ കരിയറിലെ കാര്യങ്ങൾ അടക്കം പറഞ്ഞുതന്നു. ഫൈനലിനു മുൻപും ഇങ്ങോട്ട് വിളിച്ചു സംസാരിച്ചു. ആ പിന്തുണ ഏറെ സഹായകരമായി മാറി എന്നും സഞ്ജു പറഞ്ഞു.

നാടിന്‍റെ അഭിമാനമായി മാറിയ സഞ്ജുവിന് പൗരാവലിയുടെ സ്വീകരണമൊരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ. കഴിഞ്ഞദിവസം നടന്ന ക്രിക്കറ്റ് കൊട്ടിക്കലാശത്തിൽ സഞ്ജുവിന്‍റെ പ്രകടനം ഉറക്കമിളച്ച് ആസ്വദിച്ച് ആവേശംകൊണ്ടവരാണ് നാട്ടുകാർ. തങ്ങളുടെ എല്ലാമെല്ലാമായ ഹീറോയ്ക്ക് ഹൃദ്യമായ സ്വീകരണം തന്നെയുണ്ടാകുമെന്നും നാട്ടുകാർ പറയുന്നു.

Kerala

'കേരളാ സ്റ്റോറി-2': റിലീസ് തടഞ്ഞ ഹർജിയിൽ ഉത്തരവ് ഇന്ന്

കൊച്ചി: 'കേരളാ സ്റ്റോറി-2 ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിൽ ഇന്ന് വിധി പറയും. വ്യാഴാഴ്ച രാത്രിയിൽ അടിയന്തര വാദം കേട്ട ഡിവിഷന്‍ ബെഞ്ച് അപ്പീല്‍ ഹര്‍ജി ഉത്തരവ് പറയാനായി മാറ്റുകയായിരുന്നു.

അപ്പീൽ അടിയന്തരമായി പരിഗണിച്ച സാഹചര്യത്തിൽ സിനിമയുടെ റിലീസ് ഇന്ന് നിശ്ചയിച്ചിരുന്നു. എന്നാൽ വിധി പറയാൻ മാറ്റിയതോടെ റിലീസ് തീയതിയും മാറ്റി.

ജസ്റ്റീസുമാരായ ശുശ്രുത് അരവിന്ദ് ധര്‍മാധികാരി, പി.വി. ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് രാത്രി പ്രത്യേക സിറ്റിംഗ് ചേര്‍ന്നായിരുന്നു അപ്പീല്‍ പരിഗണിച്ചത്.

ഇന്ന് റിലീസ് തീരുമാനിച്ചിരിക്കുന്നതിനാല്‍ അടിയന്തരമായി നിര്‍മാതാക്കള്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചതിനാലാണു രാത്രി വൈകി സിറ്റിംഗ് നടത്തിയത്. എന്നാൽ, വിധി ചേംബറില്‍ പറയാമെന്നു പറഞ്ഞ് കോടതി പിരിഞ്ഞു.

15 ദിവസത്തേക്കു പ്രദര്‍ശനാനുമതി ത‌ടയാനും സെന്‍സര്‍ ബോര്‍ഡിനോട് വീണ്ടും സിനിമ കണ്ട് തീരുമാനമെടുക്കാനും ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചിരുന്നു. എന്നാൽ സ്വകാര്യവ്യക്തികള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കില്ലെന്നും ഇത്തരമൊരു ഹര്‍ജി നല്‍കാന്‍ അധികാരമില്ലെന്നും നിര്‍മാതാക്കള്‍ ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലിൽ ചൂണ്ടിക്കാട്ടി.

Kerala

"കേരള സ്റ്റോറി ടു' വെള്ളിയാഴ്ച റിലീസ് ചെയ്യില്ല; സ്റ്റേ നീക്കാതെ ഹൈക്കോടതി

കൊച്ചി: വിവാദ ചലച്ചിത്രം "കേരള സ്റ്റോറി ടു' വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്‍റെ റിലീസ് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ ഡിവിഷന്‍ ബഞ്ചില്‍ നല്‍കിയ അപ്പീലില്‍ അടിയന്തര വാദം കേട്ടെങ്കിലും സ്റ്റേ നീക്കിയില്ല.

അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. വെള്ളിയാഴ്ചയാണ് ഹർജിയിൽ ഉത്തരവ് പറയുക. ജസ്റ്റിസുമാരായ ശുശ്രുത് അരവിന്ദ് ധർമാധികാരി, പി.വി. ബാലകൃഷ്‌ണൻ എന്നിവരുടെ ബഞ്ചാണ് അപ്പീൽ പരിഗണിച്ചത്. രാത്രി പ്രത്യേക സിറ്റിംഗ് ചേർന്നായിരുന്നു അപ്പീൽ പരിഗണിച്ചത്.

സിനിമ സംസാരിക്കുന്നത് സാമൂഹിക വിപത്തുകളെ കുറിച്ചാണെന്നും കേരളത്തെ അപമാനിക്കുന്നില്ലെന്നും നിര്‍മാതാക്കള്‍ കോടതിയിൽ വാദിച്ചു. സിംഗിള്‍ ബഞ്ച് ജഡ്ജ് സിനിമ കാണാമെന്ന് പറഞ്ഞെങ്കിലും നിങ്ങള്‍ അതില്‍ താത്പര്യപെട്ടില്ലലോയെന്നും കോടതി ചോദിച്ചു.

ഒരു മതത്തിലെ ഒരു ചെറിയ വിഭാഗത്തെ കുറിച്ചാണ് പറയുന്നതെന്നും ആ മതം പൂര്‍ണമായും അങ്ങനെയാണെന്ന് സിനിമയില്‍ ഒരിടത്തും പറയുന്നില്ലെന്നും നിര്‍മാതാക്കള്‍ക്ക് വേണ്ടി അഭിഭാഷകൻ എസ്. ശ്രീകുമാർ വാദിച്ചു.

എന്നാല്‍ മതം മാറ്റി സ്ത്രീകളെ തീവ്രവാദത്തിന് പ്രേരിപ്പിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തമെന്ന് ഹര്‍ജിക്കാരും കോടതിയെ അറിയിച്ചു. ജസ്റ്റിസ് ബെച്ചുകുര്യന്‍റെ ബഞ്ച് ആണ് ചിത്രത്തിന്‍റെ റിലീസ് സ്റ്റേ ചെയ്തത്. നാളെയാണ് സിനിമ റിലീസ് ചെയ്യാനിരുന്നത്.

കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താനുള്ളതാണെന്നും ക്രമസമാധാന പ്രശ്‌നത്തിന് കാരണമാകുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.

Movies

നിർമാതാക്കൾക്ക് തിരിച്ചടി; കേരളസ്റ്റോറിയുടെ റിലീസ് തടഞ്ഞ് കോടതി

വിവാദ ചിത്രം കേരള സ്റ്റോറി 2ന്‍റെ റിലീസ് തടഞ്ഞ് ഹൈക്കോടതി. ഹർജിക്കാരുടെ വാദത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ച് റിലീസ് തടഞ്ഞത്.

സിനിമ മുഴുവനായി കണ്ടതിന് ശേഷം തീരുമാനമെടുക്കുമെന്നാണ് കോടതി അറിയിച്ചിരുന്നതെങ്കിലും സമയപരിമിധി കാരണം ടീസർ കണ്ടതിന് ശേഷമായിരുന്നു കോടതിയുടെ തീരുമാനം.

15 ദിവസത്തേക്കാണ് സിനിമയുടെ റിലീസിന് കോടതി ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയത്. ചിത്രത്തിന്‍റെ ടീസറിൽ ഒരു കൂട്ടമാളുകൾ ചേർന്ന് പെൺകുട്ടിയെ ബീഫ് കഴിപ്പിക്കുന്ന ദൃശ്യങ്ങൾ വിവാദമായിരുന്നു. ഇതിനെ തുടർന്നാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി എത്തിയത്.

കേരളത്തിന്‍റെ പേരിൽ യഥാർഥ സംഭവങ്ങളെ ആസ്പദമാക്കി എന്നുള്ള അവകാശവാദവുമായി എത്തിയ സിനിമ ആയതിനാൽ കേരളത്തിലെ ജനങ്ങളുടെ ആശങ്ക ന്യായമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ കോടതി ഇടപട്ടത്.

എന്നാൽ സിനിമയുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് കോടതിക്ക് അവകാശമില്ലന്നും സെന്‍സർ ബോർഡിനാണ് ഇതിനുള്ള അവകാശമെന്നും ചൂണ്ടിക്കാട്ടി സിനിമയുടെ നിർമാതാക്കൾ തടസ ഹർജിയുമായി എത്തിയിരുന്നു.

സിനിമയുടെ റിലീസ് വൈകയാൽ നിർമാതാക്കൾക്ക് കടുത്ത സാന്പത്തിക നഷ്ടമുണ്ടാകുമെന്ന് ഉൾപ്പെടെ നിർമാതാക്കൾ കോടതയിൽ ചൂണ്ടിക്കാട്ടി. എന്നാൽ നിർമാതാക്കളുടെ ഇത്തരം വാദങ്ങളെ തള്ളിയാണ് ഹൈക്കോടതിയുടെ സ്റ്റേ.

Kerala

കേരള സ്‌റ്റോറി-2 റിലീസ്: വാദം വേഗം പൂര്‍ത്തിയാക്കണമെന്ന് നിര്‍മാതാക്കള്‍; തള്ളി ഹൈക്കോടതി

കൊച്ചി: കേരള സ്റ്റോറി-2 സിനിമയുമായി ബന്ധപ്പെട്ട ഹരജികളില്‍ വാദം പൂര്‍ത്തിയാക്കി വേഗം തീരുമാനമെടുക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം തള്ളി ഹൈക്കോടതി. വെള്ളിയാഴ്ചയാണ് കേരള സ്റ്റോറി-2 റിലീസിന് ഒരുങ്ങുന്നത്. അതിനാലാണ് ഇന്ന് രാവിലെ വാദം കേള്‍ക്കാനായി നിര്‍മാതാക്കള്‍ കോടതിയോട് ആവശ്യപ്പെട്ടത്.

സിനിമ റിലീസ് ചെയ്യുന്നതിനെതിരെ ഉത്തരവുകള്‍ ഉണ്ടാവുകയാണെങ്കില്‍ അപ്പീല്‍ നല്‍കാന്‍ വേണ്ടിയാണ് നിര്‍മാതാക്കളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം അംഗീകരിക്കാന്‍ കോടതി തയാറായില്ല. ഉച്ചയ്ക്ക് രണ്ടു മണിക്ക് വാദം കേട്ട് തീരുമാനമെടുക്കുമെന്ന് ജസ്റ്റീസ് ബിച്ചു കുര്യന്‍ അറിയിച്ചു.

ഹൈക്കോടതി സിനിമ കാണുന്നതില്‍ നിര്‍മാതാക്കള്‍ ബുധനാഴ്ച എതിര്‍പ്പ് അറിയിച്ചിരുന്നു. അതിനാല്‍ സിനിമ കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. കോടതിയുടെ നിര്‍ദേശ പ്രകാരം നിര്‍മാതാക്കള്‍ ടീസറിന്‍റെ പരിഭാഷ സമര്‍പ്പിച്ചിട്ടുണ്ട്.

കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുല്‍ റോയി എന്നിവരാണ് ഹരജി നല്‍കിയത്. കേരളത്തെ വര്‍ഗീയതയുടെയും മതപരിവര്‍ത്തത്തിന്‍റെയും നാടായി ചിത്രീകരിക്കാനാണ് സിനിമ ശ്രമിക്കുന്നത് എന്നാണ് ഹരജികളിലെ പ്രധാന ആരോപണം.

Movies

ഇനി എത്രനാൾ കാത്തിരിക്കണം?; വിജയ് ആരാധകർക്ക് വീണ്ടും നിരാശ

വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.

സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്‍റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്‍റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ചെയർമാന്‍റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.

National

വിജയ്ക്ക് കനത്ത തിരിച്ചടി; ‘ജനനായകൻ‘ റിലീസ് വൈകും

ചെന്നൈ: വിജയ് ചിത്രം ജനനായകന് വീണ്ടും തിരിച്ചടി. ചിത്രത്തിന് ഉടൻ "യുഎ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ചിന്‍റെ ഉത്തരവ് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സെൻസർ ബോർഡ് നൽകിയ അപ്പീലിലാണ് വിധി.

സിനിമയ്ക്ക് എതിരായ പരാതിയിൽ ഉന്നയിച്ചിട്ടുള്ള കാര്യങ്ങൾ പരിഗണിക്കുമ്പോൾ, സെൻസർ ബോർഡിന് തങ്ങളുടെ ഭാഗം വിശദീകരിക്കാനുള്ള മതിയായ അവസരം നൽകേണ്ടതായിരുന്നു എന്ന് കോടതി അഭിപ്രായപ്പെട്ടു. സ്വാഭാവിക നീതി ഉറപ്പാക്കുന്നതിനായി കേസ് വീണ്ടും സിംഗിൾ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് അയച്ചു. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് നടപടി.

ചിത്രത്തിന് 'യുഎ' സർട്ടിഫിക്കറ്റ് നൽകാൻ സെൻസർ ബോർഡിന്‍റെ പരിശോധനാ സമിതി ആദ്യം തീരുമാനിച്ചിരുന്നു. എന്നാൽ, സമിതിയിലെ ഒരംഗത്തിന്‍റെ പരാതിയെത്തുടർന്ന് സിബിഎഫ്സി ചെയർമാൻ ചിത്രം പുനഃപരിശോധനയ്ക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചു. ഇതിനെതിരെ നിർമാതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ചെയർമാന്‍റെ നടപടി തെറ്റാണെന്നും ഉടൻ സർട്ടിഫിക്കറ്റ് നൽകണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവുമിട്ടു. എന്നാൽ, സെൻസർ ബോർഡ് നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് ഈ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.

നിർമാതാക്കൾ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഈ നടപടിയിൽ ഇടപെടാൻ കോടതി വിസമ്മതിച്ചു. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മദ്രാസ് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോഴത്തെ ഈ നടപടി.

Kerala

ശബരിമല സ്വർണക്കൊള്ള; മുരാരി ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച മുരാരി ബാബു ജയിലിൽ നിന്ന് പുറത്തിറങ്ങി. ദ്വാരപാലക ശിൽപ കേസിലും കട്ടിളപ്പാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടതോടെയാണ് പ്രതിക്ക് ജാമ്യം ലഭിച്ചത്.

സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.

മുരാരി ബാബു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്നപ്പോഴാണ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാൻ അനുമതി നൽകിയത്. ഗൂഢാലോചനയിൽ അടക്കം മുരാരിക്ക് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.

 

 

 

 

National

യുഎസ് പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള എണ്ണക്കപ്പലിലെ ഇന്ത്യക്കാരെ വിട്ടയച്ചു

ന്യൂഡൽഹി: ഉത്തര അറ്റ്‌ലാന്‍റിക് സമുദ്രത്തിൽ അമേരിക്ക പിടിച്ചെടുത്ത റഷ്യൻ പതാകയുള്ള മറിനേര എന്ന കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു.

ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് നടപടി. കപ്പലിലെ 28 ജീവനക്കാരിൽ മൂന്ന് ഇന്ത്യക്കാർക്ക് പുറമേ 17 യുക്രെയ്‌നികളും രണ്ട് റഷ്യക്കാരും ആറ് ജോർജിയക്കാരുമാണ് ഉണ്ടായിരുന്നത്.

ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനു യുഎസ് വിലക്കിയിരുന്ന ബെല്ല 1 എന്ന മറിനേര കപ്പലാണു പിടിച്ചത്. ആഴ്ചകളോളം കപ്പലിനെ പിന്തുടർന്ന ശേഷമായിരുന്നു നടപടി.

പിന്നാലെ, കരീബിയൻ കടലിലും വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലും പിടിച്ചെടുത്തിരുന്നു. ബെല്ല 1 എന്ന പേരിൽ അറിയപ്പെട്ടിരുന്ന കപ്പൽ അടുത്തിടെയാണ് മറിനേര എന്നു പേരു മാറ്റിയത്.

ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന കപ്പൽ കാലിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. കപ്പൽ പിടിച്ചെടുക്കാൻ യുഎസ് സൈന്യത്തിനു ബ്രിട്ടിഷ് സൈന്യം പിന്തുണ നൽകിയിരുന്നു.

Movies

ഹൃദയം തകർന്നു വിജയ് അണ്ണാ..അങ്ങേയ്ക്കൊരു തിയതിയുടെ ആവശ്യമില്ല: വിജയ്‌ക്ക് പിന്തുണയുമായി രവി മോഹൻ

വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് പറയപ്പെടുന്ന ജനനായകന്‍റെ റിലീസ് പ്രതിസന്ധിയിൽ പ്രതികരണവുമായി രവി മോഹൻ. വിജയ്‌യ്ക്ക് ഒരു തിയതിയുടെ ആവശ്യമില്ലെന്നും ഇത് റിലീസ് ആകുന്നതെന്നാണോ അന്നാണ് പൊങ്കലെന്നും രവി മോഹൻ പറയുന്നു.

സെൻസർ ബോർഡിന്‍റെ അപ്രതീക്ഷിത തീരുമാനങ്ങളിൽ റിലീസ് വൈകിയതിൽ ഹൃദയം തകരുന്നുവെന്ന് അദ്ദേഹം കുറിച്ചു.

‘‘ഹൃദയം തകർന്നു വിജയ് അണ്ണാ.. ഒരു സഹോദരൻ എന്ന നിലയിൽ, അങ്ങയുടെ കൂടെയുള്ള ലക്ഷക്കണക്കിന് സഹോദരങ്ങളിൽ ഒരാളായി ഞാനും ഒപ്പമുണ്ട്. അങ്ങേയ്ക്ക് ഒരു തീയതിയുടെ ആവശ്യമില്ല.. അങ്ങ് തന്നെയാണ് തുടക്കം. ആ തീയതി എന്നാണോ, അന്ന് മുതലാണ് പൊങ്കൽ തുടങ്ങുന്നത്.’’രവി മോഹൻ കുറിച്ചു.

സിനിമയിൽ നിന്നും വിജയ്‌യ്ക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിക്കുന്ന ആദ്യ നടൻ കൂടിയാണ് രവി.

പൊങ്കൽ റിലീസ് ആയി ഈ വെള്ളിയാഴ്ച തിയറ്ററിലെത്താനിരുന്ന ചിത്രമാണ് ജനനായകൻ. എന്നാൽ ഒഴിവാക്കാനാകാത്ത ചില സാഹചര്യങ്ങൾ കാരണം റിലീസ് തീയതി നീട്ടുകയാണെന്ന് നിർമ്മാതാക്കളായ കെവിഎൻ (KVN) പ്രൊഡക്ഷൻസ് ഔദ്യോഗികമായി അറിയിച്ചു.

ചിത്രത്തിന്‍റെ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാൻ വൈകുന്നതാണ് റിലീസ് മുടങ്ങാൻ പ്രധാന കാരണമായത്. ഇതുമായി ബന്ധപ്പെട്ട് നിർമാതാക്കൾ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി പരിഗണിക്കുകയാണ്. ഹർജിയിൽ വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി പറയൂ എന്ന് കോടതി വ്യക്തമാക്കിയതോടെയാണ് റിലീസ് മാറ്റാൻ നിർമാതാക്കൾ നിർബന്ധിതരായത്.

അതേസമയം രവി മോഹനും ശിവകാർത്തികേയനും പ്രധാനവേഷത്തിലെത്തുന്ന പരാശക്തിയുടെ റിലീസും പ്രതിസന്ധിയിലായിട്ടുണ്ട്. ചിത്രം ജനുവരി പത്തിനായിരുന്നു റിലീസ് ചെയ്യേണ്ടത്. എന്നാൽ ചിത്രത്തിന് ഇതുവരെയും സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.

Kerala

‘സവിശേഷ’ ലോഗോ പ്രകാശനം

തൃശൂർ: തിരുവനന്തപുരത്തു 19 മുതൽ 21 വരെ നടക്കുന്ന ഭിന്നശേഷി സർഗോത്സവം ‘സവിശേഷ’യുടെ ലോഗോ പ്രകാശനം മന്ത്രി ആർ. ബിന്ദു നിർവഹിച്ചു. കേൾവിവെല്ലുവിളി നേരിടുന്ന ആലുവ സ്വദേശി കെ.എം. അബ്ദുൾ ഷുക്കൂറാണ് ലോഗോ ഡിസൈൻ ചെയ്തത്.

ഒട്ടേറെ സർക്കാർ, സർക്കാരിതര പ്രോഗ്രാമുകൾക്കായി അബ്ദുൾ ഷുക്കൂർ ലോഗോ ഡിസൈൻ ചെയ്തിട്ടുണ്ട്. ലോഗോയ്ക്കുള്ള പുരസ്കാരം ‘സവിശേഷ’യുടെ ഉദ്ഘാടനവേദിയിൽ സമ്മാനിക്കുമെന്ന് മന്ത്രി ആർ. ബിന്ദു പറഞ്ഞു.

Movies

ഷെയിൻ നിഗത്തിന്‍റെ ബൾട്ടി ഒടിടിയിലേക്ക്

ഷെയിൻ നിഗം നായകനായ സ്പോർട്‌സ് ആക്ഷൻ സിനിമ ബൾട്ടി ഒടിടി പ്രദർശനത്തിനെത്തുന്നു. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിലെത്തുന്നതെന്നാണ് റിപ്പോർട്ട്.

ചിത്രത്തിന്‍റെ രചനയും സംവിധാനവും ഉണ്ണി ശിവലിംഗമാണ്. എസ്ടികെ ഫെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രോഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിള, ബിനു ജോർജ് അലക്സാ‌ണ്ടർ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.

കേരള-തമിഴ്നാട് അതിർത്തിയിൽ കബഡിയുടെ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയിരിക്കുന്നത്. സെപ്റ്റബർ 26 നായിരുന്നു ചിത്രം തീയറ്ററുകളിൽ എത്തിയത്. മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ബൾട്ടിക്ക് ലഭിച്ചത്. ചിത്രത്തിൽ വലിയ താരനിര തന്നെയുണ്ട്.

പഞ്ചമി റൈഡേഴ്‍സ് എന്ന കബഡി ക്ലബിന്‍റെ എല്ലാമെല്ലാമാണ് കാപ്റ്റൻ കുമാറും ബള്‍ട്ടി പ്ലെയര്‍ ഉദയനുമടക്കമുള്ളവര്‍. ഗ്രൗണ്ടില്‍ അസാധ്യ മെയ്‍വഴക്കത്തിലൂടെ കബഡി മത്സരം കളിക്കുന്ന ഈ സുഹൃത്തുക്കളുടെ കഥയ്ക്കൊപ്പം അന്നാട്ടില്‍ പിടിമുറുക്കിക്കൊണ്ടിരിക്കുന്ന മൂന്ന് സംഘം വട്ടിപ്പലിശക്കാരുടെ പകയും പ്രതികാരവും ചതിയും കൊടുംക്രൂരതയുമെല്ലാം പറയുന്നു ബള്‍ട്ടി

സായ് അഭ്യങ്കർ ആണ് ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: അലക്സ് ജെ. പുളിക്കൽ, ക്രിയേറ്റീവ് ഡയറക്ടർ: വാവ നുജുമുദ്ദീൻ, എഡിറ്റർ: ശിവ്കുമാർ വി പണിക്കർ, കോ പ്രൊഡ്യൂസർ: ഷെറിൻ റെയ്ച്ചൽ സന്തോഷ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സന്ദീപ് നാരായൺ, കലാസംവിധാനം: ആഷിക് .എസ് എന്നിവർ നിർവഹിച്ചിരിക്കുന്നു. പാര്‍സ് ഫിലിംസ് ആണ് സിനിമയുടെ ഓവര്‍സീസ് വിതരണക്കാര്‍.

 

NRI

ക്രിസ്തീയ ഗാനം കൂദാശകളുടെ കൂദാശ പുറത്തിറങ്ങി

ന്യൂജഴ്സി: തിരുഹൃദയങ്ങളെ വീണ്ടും പരിശുദ്ധ കുർബാനയുടെ ദിവ്യാനുഭവത്തിലേക്ക് നയിക്കുന്ന ആത്മീയശ്രാവ്യമായ ക്രിസ്തീയ ഗാനം ന്ധകൂദാശകളുടെ കൂദാശ’ സിയോൺ സോംഗ്സ് പുറത്തിറക്കി. ഗാനത്തിന്‍റെ ഔഡിയോ ലോഞ്ച് ഫാ. ജോസഫ് വടക്കേപറമ്പിൽ നിർവഹിച്ചു.

ദൈവവചനങ്ങളുടെ ആഴം പകർന്നുവരികൾ രചിച്ചത് ചെംസ്ഫോർഡ് (യുകെ) സ്വദേശിയായ പിങ്കു തോമസ് ആണെങ്കിൽ, സംഗീതത്തിന് ഭക്തിനിരതമായ സ്വരഭാവം നൽകിയിരിക്കുന്നത് പ്രശസ്ത ക്രിസ്തീയ സംഗീതജ്ഞന്മാരായ സ്കറിയ ജേക്കബ്, പിങ്കു തോമസ് എന്നിവർ ചേർന്നാണ്.

അണിയറപ്രവർത്തകർ:

ഓർക്കസ്ട്രേഷൻ: സ്കറിയ ജേക്കബ്, ഫ്ലൂട്ട്: ജോസി ആലപ്പുഴ, വീണ: ബിജു, കോറസ്: സോജി & അഞ്ജലി, മിക്സ് & മാസ്റ്റർ ജിൻട്ടോ ജോൺ (ഗീതം സ്റ്റുഡിയോ, കൊച്ചി), എഡിറ്റിംഗ്: ഉണ്ണി തൊടുപുഴ, ഡിസൈൻ: അസ്ട്ര, വിഡിയോ: ഗ്ലോബൽ ക്രിയേഷൻ (നോബി), മാജിക് റെയ്സ് (റിജോ), സരിൻ, ഫോട്ടോഗ്രാഫി: ക്ലാരിറ്റി വെഡിംഗ്സ് (കണ്ണൻ), ട്രീംമ്സ് ഇവൻറ്റ്സ് (സെബിൻ)

റിലീസ് ദിനത്തിൽ തന്നെ വിശ്വാസികളുടെ മനം കവർന്ന ഈ ഗാനം യുട്യൂബിൽ ലഭ്യമാണ്.

Kerala

ഭീമ-കൊറേഗാവ് കേസ്; ഹാനി ബാബു ജയിൽ മോചിതനായി

മുംബൈ: ഭീമ-കൊറേഗാവ് കേസിൽ ജാമ്യം ലഭിച്ച മലയാളിയും ഡൽഹി സർവകലാശാല മുൻ പ്രഫസറുമായ ഹാനി ബാബു ജയിൽ മോചിതനായി.

അഞ്ച് വർഷത്തിന് ശേഷമാണ് ഹാനി ബാബു ജയിൽ മോചിതനായത്. ബോംബെ ഹൈക്കോടതിയാണ് ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. നവി മുംബൈയിലെ തലോജ ജയിലിലാണ് ഹാനി കഴിഞ്ഞിരുന്നത്.

കഴിഞ്ഞ ദിവസമാണ് ബോംബെ ഹൈക്കോതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചത്. ജയിലിൽ കഴിയവെ ഹാനി ബാബു ജാമ്യം തേടി നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

എന്നാൽ, ബോംബെ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു സുപ്രീംകോടതി നിർദേശം. കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് ഹാനി വീണ്ടും കോടതിയെ സമീപിച്ചത്.

2020 ജൂലൈ 28നാണ് അഞ്ച് ദിവസം നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഹാനി ബാബുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2019 സെപ്റ്റംബറിലും 2020 ഓഗസ്റ്റിലും നടന്ന റെയ്ഡുകളിൽ ഹാനിയുടെ പുസ്തകങ്ങൾ, രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു.

Movies

ഹണി റോസിന്‍റെ റേച്ചൽ; റിലീസിംഗ് ഉടൻ  

ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ സിനിമയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഡിസംബർ ആറിന് തിയറ്ററുകളിലെത്തും.

ജാഫർ ഇടുക്കി, ബാബു രാജ്, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണൻ എന്നിവരും പോസ്റ്ററിലുണ്ട്. ഏബ്രിഡ് ഷൈന്‍ സഹനിർമാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖസംവിധായികയായ ആനന്ദിനി ബാലയാണ്.

പ്രതികാരത്തിന്‍റെ ആഴമേറിയ കഥയാവും റേച്ചല്‍ എന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഹണി റോസിനെക്കൂടാതെ ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ‌

ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എൻ.എം.ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്.

രാഹുൽ മണപ്പാട്ടിന്‍റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നത്. സംഗീതം, പശ്ചാത്തലസംഗീതം: ഇഷാൻ ഛബ്ര, എഡിറ്റർ: മനോജ്, ഛായാഗ്രഹണം: സ്വരൂപ് ഫിലിപ്പ്, പ്രൊഡക്ഷൻ ഡിസൈനർ: സുജിത്ത് രാഘവ്, സൗണ്ട് ഡിസൈൻ: ശ്രീ ശങ്കർ, സൗണ്ട് മിക്സ്: രാജകൃഷ്ണൻ എം ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: മഞ്ജു ബാദുഷ, ഷെമി ബഷീര്‍, ഷൈമാ മുഹമ്മദ്‌ ബഷീർ.

Latest News

Corehub Up