കോൽക്കത്ത: വോട്ടെടുപ്പിന് രണ്ടുനാൾ മുൻപ് മത്സരരംഗത്തു നിന്ന് സ്ഥാനാർഥി പിന്മാറി. പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ഫാൾട്ട നിയമസഭാ മണ്ഡലത്തിലെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി ജഹാംഗീർ ഖാനാണ് പിന്മാറിയത്.
ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഇവിടുത്തെ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. 21 നാണ് ഇവിടെ റീപോളിംഗ് നടക്കുന്നത്. മണ്ഡലത്തിന്റെ വികസനത്തിനായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സുവേന്ദു അധികാരി തനിക്ക് ഉറപ്പുനൽകിയിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അതേസമയം ജഹാംഗീർ ഖാന്റെ പിന്മാറ്റം പാർട്ടിയുടെ തീരുമാനമല്ലെന്ന് തൃണമൂൽ കോൺഗ്രസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി അറസ്റ്റ് ചെയ്തതായും പാർട്ടി ഓഫീസുകൾ വ്യാപകമായി ആക്രമിക്കപ്പെട്ടതായും തൃണമൂൽ ആരോപിച്ചു.