Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Salaries

ഇൻഡോറിലെ അദൃശ്യ വിസ്മയം! ഭൂമിയില്ല, കെട്ടിടമില്ല, ഡോക്ടർമാരും ശമ്പളവുമുണ്ട്

ഇൻഡോർ: ഒരു സർക്കാർ ആശുപത്രി. അവിടെ വിദഗ്ധ ഡോക്്ടർമാരുണ്ട്, നഴ്‌സുമാരും ലാബ് ടെക്‌നീഷന്മാരുമുണ്ട്. എല്ലാവർക്കും കൃത്യമായ ശന്പളവും പ്രമോഷനും സ്ഥലമാറ്റ ഉത്തരവുകളും ലഭിക്കുന്നുണ്ട്. എന്നാൽ, കേട്ടാൽ ഞെട്ടുന്ന കാര്യമുണ്ട്; ഭൂമിയിലങ്ങനെയൊരു ആശുപത്രിക്കെട്ടിടമേ നിലവിലില്ല.

മധ്യപ്രദേശിലെ ഇൻഡോറിൽനിന്നാണ് ഭരണകൂടത്തിന്‍റെ ഗുരുതരവീഴ്ച തുറന്നുകാട്ടുന്ന സംഭവം പുറത്തുവരുന്നത്. സാമൂഹമാധ്യമങ്ങളിൽ സംഭവം വൻ വിവാദമായതോടെ ആശുപത്രിക്ക് ഒരുപേരും വീണു. ‘ഇൻഡോർ ഗോസ്റ്റ് ഹോസ്പിറ്റൽ’.

എല്ലാം തുടങ്ങിയത് ആറു വർഷം മുമ്പ്

2020 ജൂൺ 23-നാണ് ഇൻഡോറിലെ ഏറ്റവും ജനസാന്ദ്രതയേറിയ ഖജരാന പ്രദേശത്ത് 100 കിടക്കകളുള്ള സിവിൽ ആശുപത്രി നിർമിക്കാൻ മധ്യപ്രദേശ് സർക്കാർ തീരുമാനിച്ചത്. ഖജരാന, മൂസാഖേഡി തുടങ്ങി പ്രദേശങ്ങളിലെ മൂന്നു ലക്ഷത്തോളം വരുന്ന സാധാരണക്കാർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വിഭാവനം ചെയ്തത്. പദ്ധതിക്ക് അനുമതി നൽകുന്നതിനൊപ്പം ഡോക്ടർമാർ, നഴ്‌സുമാർ, ഫാർമസിസ്റ്റുകൾ, ലാബ് ടെക്‌നീഷ്യന്മാർ ഉൾപ്പെടെ 87 തസ്തികകളും സർക്കാർ അനുവദിച്ചു.

പദ്ധതി പ്രഖ്യാപിച്ച് ആറുവർഷം കഴിഞ്ഞിട്ടും, ആശുപത്രിക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കാനോ കെട്ടിടനിർമാണം ആരംഭിക്കാനോ സർക്കാരിനു കഴിഞ്ഞില്ല. എന്നാൽ ഔദ്യോഗിക രേഖകളിൽ ഈ ആശുപത്രിയുടെ പ്രവർത്തനം സജീവമാണ്. ഏറ്റവുമൊടുവിൽ 2026 ജൂൺ 15-ന് പോലും ഒരു ലാബ് ടെക്‌നീഷ്യനെ ഈ ആശുപത്രിയിലേക്കു സ്ഥലം മാറ്റിക്കൊണ്ട് വിചിത്രമായ ഉത്തരവ് സർക്കാർ പുറത്തിറക്കി.

ജീവനക്കാർ ഇവിടെയുണ്ട്

നിലവിൽ ഈ ആശുപത്രിക്ക് ഒരു വിലാസമോ വാർഡുകളോ കിടക്കകളോ എന്തിനേറെ ഒരുരോഗി പോലുമില്ല. ആശുപത്രിയുടെ പേരിൽ നിയമിച്ച 87 ജീവനക്കാരും ഇൻഡോറിലെ മറ്റ് സർക്കാർ ആശുപത്രികളിലും സഞ്ജീവനി ക്ലിനിക്കുകളിലുമാണ് ജോലിചെയ്യുന്നത്. എന്നാൽ രേഖകളിൽ ഇവരുടെ ജോലിസ്ഥലം ഇപ്പോഴും ഖജരാന സിവിൽ ആശുപത്രിതന്നെയാണ്.

സ്ഥലം കണ്ടെത്താനായില്ല

ആശുപത്രിക്ക് അനുയോജ്യമായ സർക്കാർ ഭൂമി കണ്ടെത്താൻ കഴിയാത്തതാണു നിർമാണം വൈകാൻ കാരണമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ വിശദീകരണം. വകുപ്പ് പോർട്ടലിൽ തസ്തികകൾ നിലനിൽക്കുന്നതിനാലാണു സ്ഥലംമാറ്റങ്ങളും നിയമനങ്ങളും രേഖകളിൽ തുടരുന്നത്.

നിലവിൽ ജീവനക്കാരുടെ സേവനങ്ങൾ മറ്റു സർക്കാർ ആശുപത്രികളിൽ ഉപയോഗിക്കുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥരുടെ വാദം. ആശുപത്രിക്ക് സ്ഥലം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് മധ്യപ്രദേശ് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ രാജേന്ദ്ര ശുക്ലയും വ്യക്തമാക്കി.

അതേസമയം, സംഭവം മധ്യപ്രദേശിൽ വലിയ രാഷ്‌ട്രീയവിവാദത്തിനും തിരികൊളുത്തി. സംഭവത്തിൽ വൻ അഴിമതി ഉണ്ടായിട്ടുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ സമ്മേളനത്തിൽ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി. ജനങ്ങളെ പറ്റിക്കുന്ന ഇത്തരം കടലാസിലൊതുങ്ങിയ ആശുപത്രികളെപ്പറ്റിയുള്ള സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Kerala

തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷരായ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ക്ക് ശമ്പളം കൈപ്പറ്റാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ സ്ഥാനത്തുള്ള കാലയളവില്‍ ഓണറേറിയം കൈപ്പറ്റുന്നതിനൊപ്പം അധ്യാപകനെന്ന നിലയിലും ശമ്പളം കൈപ്പറ്റാനാകില്ലെന്ന് ഹൈക്കോടതി.

കോഴിക്കോട് നരിക്കുനി എഎംഎല്‍പി സ്‌കൂള്‍ മുന്‍ ഹെഡ്മിസ്ട്രസ് വി. ഖദീജയ്ക്ക് ഒരേ സമയം രണ്ട് പ്രതിഫലവും അനുവദിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയാണ് ജസ്റ്റീസ് അനില്‍.കെ. നരേന്ദ്രന്‍, ജസ്റ്റീസ് എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവ്.

2010 നവംബര്‍ എട്ടു മുതല്‍ 2012 നവംബര്‍ 21 വരെ ഖദീജ മടവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ചുമതല വഹിച്ചിരുന്നു. ഈ കാലയളവിൽ സ്‌കൂളില്‍ നിന്ന് അവധിയെടുത്തിരുന്നെങ്കിലും പ്രസിഡന്‍റ് എന്ന നിലയിലുള്ള ഓണറേറിയത്തിനൊപ്പം അധ്യാപിക എന്ന നിലയിലുള്ള ശമ്പളവും അവകാശപ്പെട്ടു.

എന്നാല്‍, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്നവര്‍ക്ക് ശമ്പളത്തിന് അര്‍ഹതയില്ലെന്ന് വ്യക്തമാക്കി 2008 മാര്‍ച്ച് 15ന് പുറപ്പെടുവിച്ച ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ഈ ആവശ്യം തള്ളി. ഈ നടപടി ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ ഖദീജയ്ക്ക് അനുകൂലമായി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.

Latest News

Corehub Up