ചെന്നൈ: തമിഴ്നാടിന്റെ ദേശീയ ഉത്സവമായ പൊങ്കലിന് 2.23 കോടി റേഷൻ കാർഡ് ഉടമകൾക്ക് ഗുണമന്മേയുള്ള ഡബിൾ മുണ്ടും സാരിയും സമ്മാനമായി നൽകുമെന്ന് സർക്കാർ പ്രഖ്യാപനം.
പദ്ധതി നടപ്പാക്കാൻ ആദ്യഘട്ടമായി 300 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്. 642 കോടിയാണ് പദ്ധതിച്ചെലവ്. 2.27 കോടി മുണ്ടുകളും അത്രയും സാരികളുമാണു വിതരണം ചെയ്യുക.
സ്വർണനിറമോ വെള്ളിനിറമോ ഉള്ള കസവുമുണ്ടും നില, പിങ്ക്, ഐവറി വൈറ്റ് നിറങ്ങളിലുള്ള സാരിയും പൊങ്കൽ ഗിഫ്റ്റിനൊപ്പമുണ്ടാകും. അരി, പഞ്ചസാര, ശർക്കര തുടങ്ങിയ പലചരക്ക് വിഭവങ്ങളും കാർഡ് ഉടമകൾക്കു ലഭിക്കും.