Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Season

ഗോൾമഴക്കാലത്തിന് ഇന്നു തുടക്കം

കാറ്റുനിറച്ച തുകല്‍പ്പന്തിനൊപ്പം ഇന്നു മുതല്‍ ഭൂഗോളവും ഉരുണ്ടുതുടങ്ങും. കാലുകളില്‍നിന്ന് കാലുകളിലേക്കും ഹൃദയങ്ങളില്‍നിന്നു ഹൃദയങ്ങളിലേക്കുമുള്ള ഉല്ലാസയാത്ര... ഭൂഗോളത്തെ ഇത്രമേല്‍ ചേര്‍ത്തുനിര്‍ത്തുന്നൊരു കായികപോരാട്ടമില്ല.

പങ്കാളിത്ത വലുപ്പത്തില്‍ ഒളിമ്പിക്‌സിനാണ് ഒന്നാം സ്ഥാനമെങ്കിലും അവിടെ പലവിധ മത്സരങ്ങള്‍ അരങ്ങുണര്‍ത്തുന്നു. ഫിഫ ലോകകപ്പില്‍ അങ്ങനല്ല, ഫുട്‌ബോള്‍ മാത്രം; കാലും പന്തും ഗോളും... ഒരു ഫുട്‌ഗോള്‍ അന്തരീക്ഷം... നാലു വര്‍ഷത്തിലൊരിക്കല്‍ വിരുന്നെത്തുന്ന ഫിഫ ലോകകപ്പ് ഫുട്‌ബോളിന്‍റെ 2026 എഡിഷന് ഇന്നു കിക്കോഫ്. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30നു നടക്കുന്ന മെക്‌സിക്കോ x ദക്ഷിണാഫ്രിക്ക പോരാട്ടത്തോടെ ലോകകപ്പിനു തുടക്കമാകും. തുടര്‍ന്ന്, ജൂലൈ 20 പുലര്‍ച്ചെവരെ നീളുന്ന ഫൈനലിന്‍റെ ലോംഗ് വിസില്‍ മുഴങ്ങുന്നതുവരെ ട്രിയോന്‍ഡ പന്തിന്‍റെ പരക്കംപാച്ചില്‍.

സ്വപ്‌നവേദി

ഏതൊരു കാല്‍പ്പന്തുകളിക്കാരന്‍റെയും സ്വപ്‌നവേദിയാണ് ഫിഫ ലോകകപ്പ്. കേരളം പ്രഥമ സന്തോഷ് ട്രോഫി നേടിയ 1973ല്‍, മൂന്നാം ഗോള്‍കീപ്പറായിരുന്ന ഞാന്‍, തികച്ചും അപ്രതീക്ഷിതമായി ഗോള്‍വല കാത്ത് കപ്പുയര്‍ത്തിയപ്പോഴത്തെ വിറയലും പരിഭ്രമവും ഇന്നും ഓര്‍മയില്‍. സന്തോഷ് ട്രോഫിയില്‍ എന്‍റെ അന്നത്തെ അവസ്ഥ അതായിരുന്നെങ്കില്‍, മെക്‌സിക്കോയുടെ 17 വയസുകാരന്‍ ഗില്‍ബെര്‍ട്ടോ മോറയടക്കം ദേശീയ ടീമിനായി ലോകകപ്പ് വേദിയില്‍ എത്തുന്ന താരങ്ങള്‍ എത്രമാത്രം സമ്മര്‍ദവും പരിഭ്രമവും പേറുന്നുണ്ടാകാം...

അത്തരം സമ്മര്‍ദങ്ങളെ കൂട്ടായി ചെറുത്തു തോല്‍പ്പിക്കാനുള്ള ദിനങ്ങള്‍ക്കാണ് അമേരിക്ക-കാനഡ-മെക്‌സിക്കോ രാജ്യങ്ങള്‍ ഇന്നു മുതല്‍ സംയുക്തമായി ആതിഥേയത്വം വഹിക്കുന്നത്.

മൂന്നു രാജ്യത്തും ഉദ്ഘാടനം

മെക്‌സിക്കോ സിറ്റി സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഉദ്ഘാടന മത്സരം. തുടര്‍ന്ന് ഇന്ത്യന്‍ സമയം നാളെ രാവിലെ 7.30ന് ദക്ഷിണകൊറിയയും ചെക്കും തമ്മിലും മത്സരം നടക്കും. ചരിത്രത്തില്‍ ആദ്യമായി ഫിഫ ലോകകപ്പിന്‍റെ ആതിഥേയ രാജ്യങ്ങളില്‍ ഒന്നിച്ച് ഉദ്ഘാടനം നടക്കുമെന്നതും ശ്രദ്ധേയം.

1994ല്‍ അമേരിക്ക ഫിഫ ലോകകപ്പിനു വേദിയൊരുക്കിയിരുന്നു. 1970, 1986 ലോകകപ്പുകളില്‍ മെക്‌സിക്കോയും വേദിയായി. കാനഡയ്ക്ക് ഇത് ആദ്യ അവസരമാണ്.

മൂന്നു രാജ്യങ്ങളുടെയും ചരിത്രവും സംസ്‌കാരവും സമന്വയിപ്പിച്ച ഉദ്ഘാടന ചടങ്ങായിരിക്കും ഒരേസമയം നടക്കുക. ഉദ്ഘാടന മത്സരത്തിന്‍റെ കിക്കോഫിനും 90 മിനിറ്റ് മുമ്പായിരിക്കും ചടങ്ങ് അരങ്ങേറുക.

മാര്‍ക്കോ ബാലിച്ച്

വിവിധ ഒളിമ്പിക്‌സുകളുടെ ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കിയ മാര്‍ക്കോ ബാലിച്ചാണ് ഫിഫ ലോകകപ്പിന്‍റെയും ക്രിയേറ്റീവ് ഡയറക്ടര്‍. മെക്‌സിക്കോ സിറ്റി, ടൊറന്‍റോ, ലോസ് ആഞ്ചലസ് എന്നിവിടങ്ങളിലാണ് ഉദ്ഘാടന ചടങ്ങ്.
കൊളംബിയന്‍ ഗായകന്‍ ജെ. ബാല്‍വിന്‍, ദക്ഷിണാഫ്രിക്കന്‍ ഗായിക ടൈല, പോപ് ബാന്‍ഡായ മനാ, മെക്‌സിക്കന്‍ ഗായികമാരായ ബെലിന്‍ഡ, ലില ഡൗണ്‍സ്, മെക്‌സിക്കന്‍ ഗായകന്‍ അലജാന്‍ഡ്രോ ഫെര്‍ണാണ്ടസ്, മെക്‌സിക്കന്‍ സംഗീത സംഘമായ ലോസ് എയ്ഞ്ചലസ് അസുലെസ് തുടങ്ങിയ വന്‍ സംഘമാണ് വേദിയിലെത്തുക.

104

ഫിഫ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ അരങ്ങേറുന്ന സീസൺ ആണിത്തവണത്തേത്; 104 എണ്ണം. 2022 ഖത്തർ ലോകകപ്പുവരെ 32 ടീമുകളായിരുന്നു ലോകകപ്പിൽ പങ്കെടുത്തത്. ഇത്തവണ 48 ടീമുകളുണ്ട്. ഗ്രൂപ്പ് ഘട്ടത്തിൽ മാത്രം 72 മത്സരങ്ങൾ നടക്കും. റൗണ്ട് ഓഫ് 32 ഉണ്ടെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

891

2026 ഫിഫ ലോകകപ്പിൽ കന്നിക്കാരായി എത്തുന്നത് 891 കളിക്കാർ. ഫിഫ ലോകകപ്പിൽ അരങ്ങേറ്റക്കാരുടെ എണ്ണത്തിലെ റിക്കാർഡ്.

1,248

2026 ലോകകപ്പിൽ പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം 1248. ചരിത്രത്തിൽ ഏറ്റവും വലുത്. ലോകകപ്പിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആക്കി ഉയർത്തിയതാണ് ഇതിന്‍റെ കാരണം. ഒരു ടീമിൽ 26 അംഗങ്ങളുണ്ട്.

04

ഇത്തവണ ആദ്യമായി ഫിഫ ലോകകപ്പ് വേദിയിൽ എത്തുന്നത് നാല് ടീമുകൾ. അതിൽ ഏറ്റവും കുഞ്ഞന്മാരായുള്ള രാജ്യം കുറസാവോ. കേപ് വെർദെ, ജോർദാൻ, ഉസ്ബക്കിസ്ഥാൻ ടീമുകളാണ് ഇത്തവണ അരങ്ങേറ്റ ലോകകപ്പ് കളിക്കുന്ന മറ്റുള്ളവർ.

 16

അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായി ആകെ 16 വേദികളിലായാണ് 2026 ഫിഫ ലോകകപ്പ് അരങ്ങേറുക. ഡാളസിലെ എടി&ടി സ്റ്റേഡിയമാണ് ഏറ്റവും വലുത്. മെക്സിക്കോയിൽ മൂന്നും കാനഡയിൽ രണ്ടും വേദികളുണ്ട്. 11 സ്റ്റേഡിയങ്ങൾ അമേരിക്കയിലാണ്. ന്യൂജഴ്സിയിലെ മെറ്റ് ലൈഫ് സ്റ്റേഡിയമാണ് ഫൈനലിന്‍റെ വേദി.

ടൈം ടേബിൾ

കാൽപ്പന്ത് ആരാധകർ ലോകകപ്പിന്‍റെ തത്സമയ മത്സരങ്ങൾ കാണാൻ അല്പം ബുദ്ധിമുട്ടേണ്ടിവരും. വല്ലാത്ത സമയത്താണ് മത്സരങ്ങൾ അരങ്ങേറുന്നത്. അർധരാത്രി 12.30, പുലർച്ചെ 1.30, 2.30, 3.30, 4.30, 5.30, 6.00, 6.30, രാവിലെ 7.30, 8.30, 9.30, രാത്രി 9.30, 10.30 എന്നിങ്ങനെയുള്ള സമയങ്ങളിലാണ് മത്സരങ്ങൾ. ജൂലൈ 20, 12.30 am ആണ് ഫൈനലിന്‍റെ കിക്കോഫ്. ഇന്ത്യയിൽ സീ നെറ്റ്‌വർക്കും സീ 5 ഒടിടിയും തത്സമയം സംപ്രേഷണം ചെയ്യും.

Kerala

മഞ്ഞലയില്‍ മുങ്ങി മൂന്നാര്‍; താപനില മൈനസിൽ

മൂന്നാര്‍: അതിശൈത്യത്തിന്‍റെ പിടിയില്‍ അമര്‍ന്നതോടെ മൂന്നാര്‍ മഞ്ഞലയില്‍ മുങ്ങി. ഇതാദ്യമായി ഈ സീസണില്‍ തണുപ്പ് മൈനസ് ഡിഗ്രിയില്‍ എത്തിയതോടെയാണ് മൂന്നാര്‍ മഞ്ഞില്‍ കുളിച്ചത്. തണുപ്പ് ഒരു മൈനസ് ഒരി ഡിഗ്രിയില്‍ എത്തിയതോടെ വിവിധ എസ്‌റ്റേറ്റുകളില്‍ പുല്‍മേടുകളും മലനിരകളും മഞ്ഞുപുതച്ച നിലയിലായിരുന്നു.

ചെണ്ടുവര, നല്ലതണ്ണി, സൈലന്‍റ് വാലി, സെവന്‍മല എന്നിവങ്ങളിലാണ് തണുപ്പ് മൈനസ് ഒരു ഡിഗ്രിയില്‍ എത്തിയത്. മാട്ടുപ്പെട്ടി, സെവന്‍മല, ലക്ഷ്മി, നല്ലതണ്ണി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മൂന്നാര്‍ ടൗണില്‍ രണ്ടു ഡിഗ്രിയായിരുന്നു കുറഞ്ഞ താപനില. ദേവികുളം ഒഡികെ ഡിവിഷനിലും മൈനസ് ഒരു ഡിഗ്രിയായിരുന്നു താപനില. ഇവിടെ കനത്ത തണുപ്പാണ് അനുഭവപ്പെട്ടത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ തണുപ്പ് കൂടുതലാണ്. തണുപ്പ് കൂടിയതോടെ ധാരാളം വിനോദസഞ്ചാരികളും മൂന്നാറില്‍ എത്തുന്നുണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളിലായി തുടര്‍ച്ചയായി മഴ പെയതതു മൂലം പൊതുവേ മൂന്നാറിലും പരിസരപ്രദേശങ്ങളിലും സാമാന്യം നല്ല തണുപ്പാണ് അനുഭവപ്പെട്ടിരുന്നത്.

കഴിഞ്ഞ മാസം മൂന്നാറിലെ കുണ്ടള എസ്റ്റേറ്റില്‍ കുറഞ്ഞ താപനില 7.1 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. മൂന്നാര്‍ ടൗണിലും പരിസരപ്രദേശങ്ങളിലും 7.8 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. ആ സമയത്ത് പകല്‍ നല്ല ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പകല്‍ സമയത്തും നല്ല തണുപ്പുണ്ട്.

കഴിഞ്ഞ ഏതാനും മാസങ്ങളായി തുടര്‍ച്ചയായി മഴ പെയ്തത് മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്. വരും നാളുകളിൽ തണുപ്പ് ഇനിയും ഏറുവാനാണ് സാധ്യത. തണുപ്പ് ആസ്വദിക്കുവാന്‍ അവധിക്കാലത്ത് വിനോദസഞ്ചാരിളുടെ ഒഴുക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Kerala

മഞ്ഞുപുതച്ച് മൂന്നാര്‍; താപനില മൂന്നു ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും തണുപ്പ്

മൂന്നാര്‍: മഞ്ഞു പുതച്ചുമൂടി മൂന്നാര്‍. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. നല്ലതണ്ണി, തെന്മല, ചിറ്റുവാര, ചെണ്ടുവാര എന്നിവിടങ്ങളിലാണ് താപനില മൂന്ന് ഡിഗ്രിയിലെത്തിയത്. വരുംദിവസങ്ങളിൽ താപനില പൂജ്യത്തിനു താഴെയെത്തുമെന്നാണ് കരുതുന്നത്.

പ്രദേശത്തെ പുൽമേടുകളിൽ വ്യാപകമായി മഞ്ഞുവീഴ്ചയുണ്ടായി. ലക്ഷ്മി എസ്റ്റേറ്റിൽ നാലുഡിഗ്രിയും സെവൻമലയിൽ അഞ്ചുഡിഗ്രിയുമായിരുന്നു കുറഞ്ഞ താപനില. കഴിഞ്ഞയാഴ്ച താപനില എട്ടുഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നെങ്കിലും, പിന്നീട് വർധിച്ചിരുന്നു.

അതേസമയം, മൂന്നാറിലെ ശൈത്യം വിനോദസഞ്ചാരമേഖലയ്ക്ക് ഉണർവേകി. ഉത്തരേന്ത്യയിൽനിന്നുൾപ്പെടെയുള്ള നിരവധി സഞ്ചാരികൾ മൂന്നാറിലെത്തിത്തുടങ്ങി.

Kerala

ക്രിസ്മസ്, ന്യൂ ഇയര്‍ സീസൺ; കേരളത്തിലേയ്ക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു

തൃശൂര്‍: ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയിൽവേ. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക.

ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍ഗോഡ്, കണ്ണൂര്‍, തലശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

തെലങ്കാനയിലെ ചെര്‍ലപ്പള്ളിയില്‍ നിന്ന് മംഗലൂരുവിലേക്ക് ഈ മാസം 24നും 28നും സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ചെര്‍ലപ്പള്ളിയില്‍ നിന്ന് രാത്രി പതിനൊന്നരയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ രണ്ടാം ദിവസം രാവിലെ 6.05ന് മംഗലൂരുവിലെത്തും.

26നും 30നും രാവിലെ 9.55ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചിന് ചെര്‍ലപ്പള്ളിയിലെത്തും. കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോഡ് എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും.

Latest News

Corehub Up