Fri, 17 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : SecondODI

റൂട്ട് ക്ലിയർ; ഇന്ത്യയെ വീഴ്ത്തി പരമ്പരയിൽ ഒപ്പം പിടിച്ച് ആതിഥേയർ

കാർഡിഫ്: ജോ റൂട്ടിന്‍റെ അപരാജിത ബാറ്റിംഗ് കരുത്തിൽ ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ടിന് ആവേശ ജയം. നാല് വിക്കറ്റിനാണ് ആതിഥേയർ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 234 റൺസ് വിജയലക്ഷ്യം 44.1 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.

133 പന്തിൽ ഒമ്പതു ഫോറുകളോടെ 99 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പി. ഈ ജയത്തോടെ ഏകദിന പരമ്പരയിൽ (1-1) ഒപ്പമെത്താനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരത്തിൽ ഇന്ത്യയായിരുന്നു വിജയിച്ചിരുന്നത്.

ഒരു ഘട്ടത്തിൽ 5/ 125 റൺസ് എന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ റൂട്ടും വിൽ ജാക്സും ചേർന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആറാം വിക്കറ്റിൽ ഇരുവരും പടുത്തുയർത്തിയ 72 റൺസിന്‍റെ കൂട്ടുകെട്ട് ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. വിൽ ജാക്സ് 30 റൺസെടുത്ത് പുറത്താകുമ്പോൾ ടീം സ്കോർ 197-ൽ എത്തിയിരുന്നു.

പിന്നീട് ഗസ് ആറ്റ്കിൻസണെ (23*) കൂട്ടുപിടിച്ച് റൂട്ട് കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 233 റൺസിന് ഓൾഔട്ടായിരുന്നു. വിരാട് കോഹ്‌ലിയുടെയും (65) ശ്രേയസ് അയ്യരുടെയും (66) അർധസെഞ്ചുറികളാണ് തകർച്ചയിലായിരുന്ന ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.

മറ്റ് മുൻനിര താരങ്ങൾക്ക് കാര്യമായ സംഭാവന നൽകാൻ കഴിഞ്ഞില്ല. ഓപ്പണർ രോഹിത് ശർമ 26 റൺസെടുത്തും ക്യാപ്റ്റൻ ശുഭ്‌മൻ ഗിൽ 31 റൺസെടുത്തും പുറത്തായപ്പോൾ ഇഷാൻ കിഷന് (ഒന്ന്) തിളങ്ങാനായില്ല. മധ്യനിരയും വാലറ്റവും അതിവേഗം കീഴടങ്ങിയതോടെ ഇന്ത്യൻ ഇന്നിംഗ്സ് 233 റൺസിൽ അവസാനിക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചറും ഗസ് ആറ്റ്കിൻസണും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി തിളങ്ങി.

Latest News

Corehub Up