Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Soil

കള്ളാടി മണ്ണിടിച്ചിൽ: ഇന്നും തെരച്ചിൽ തുടരും, ഇനി കണ്ടെത്താനുളളത് ഒരാളെ

കല്‍പ്പറ്റ: വയനാട് കളളാടിയിലെ മണ്ണിടിച്ചിൽ നടന്ന സ്ഥലത്ത് ഇന്നും തെരച്ചിൽ തുടരും. ഇനി ഒരാളെയാണ് കണ്ടെത്താനുള്ളത്. അപകടത്തില്‍ കാണാതായ ഹിമാചല്‍ സ്വദേശി ബിക്രം സിങ് റാണയെ ആണ് ഇതുവരെ കണ്ടെത്താൻ സാധിക്കാതിരുന്നത്.

വെള്ളിയാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. മീനാക്ഷി പാലത്തില്‍ നിന്നും ഒരു കിലോമീറ്റര്‍ താഴെ നിന്നാണ് മൃതദേഹം കിട്ടിയത്. ബംഗാള്‍ സ്വദേശി രാഗേഷ് ഗുചെയ്തിന്‍റെ മൃതദേഹമാണ് ലഭിച്ചത്. നിര്‍മാണ കമ്പനി സര്‍വേയറായിരുന്നു രാഗേഷ്. കളളാടിയിലെ മണ്ണിടിച്ചിലില്‍ ഏഴുപേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

അതേസമയം, കള്ളാടിയിൽ അപകടമുണ്ടായ സ്ഥലത്തെ മണ്ണ് നീക്കുന്നത് പരിശോധിക്കാന്‍ വിദഗ്ധസമിതിയെ സർക്കാർ നിയോഗിച്ചു. മൂന്നംഗ സമിതിയെയാണ് നിയമിച്ചത്. കാലിക്കറ്റ് എന്‍ഐടി പ്രൊഫസര്‍ ഡോ. സന്തോഷ് ജി. തമ്പി, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഡോ. ജൂഡ് ഇമ്മാനുവല്‍, എന്‍സിഇഎസ്എസ് ഡയറക്ടറുടെ പ്രതിനിധി എന്നിവരാണ് സമിതിയിലുള്ളത്.

മണ്ണ് നീക്കം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍ സാങ്കേതിക സഹായം തേടിയിരുന്നു. വിദഗ്ധസമിതി അംഗങ്ങള്‍ സ്ഥലം സന്ദര്‍ശിക്കുകയും മണ്ണ് നീക്കം ചെയ്യുന്നതിന് വേണ്ട പദ്ധതി തയാറാക്കുകയും ചെയ്യും.

 

Business

ആശുപത്രി മാലിന്യം ഇനി മണ്ണാക്കി മാറ്റാം

തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സിഎസ്‌ഐആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും. ലോകത്തിലാദ്യമായി ബയോമെഡിക്കല്‍ മാലിന്യങ്ങളെ കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉതകുന്ന മണ്ണിനു പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്‍റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങിനു തിരുവനന്തപുരം പാപ്പനംകോട്ടുള്ള സിഎസ്‌ഐആര്‍-നിസ്റ്റ് കാമ്പസ് വേദിയായി.

ഡിഎസ്‌ഐആര്‍ സെക്രട്ടറിയും സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറലുമായ ഡോ.എന്‍. കലൈസെല്‍വി, ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കിക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാര്‍ ഔദ്യോഗികമായി നല്‍കി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടര്‍ ഡോ.സി. ആനന്ദരാമകൃഷ്ണന്‍, സിഎസ്‌ഐആര്‍ ബിസിനസ് ഡെവലപ്മെന്‍റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷന്‍ സെന്‍റര്‍ മേധാവി ഡോ. ശ്രീജിത്ത് ശങ്കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വെറും പതിനഞ്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഒരു കിലോ മെഡിക്കല്‍ മാലിന്യത്തെ കൃഷിക്ക് അനുയോജ്യമായ സോയില്‍ അഡിറ്റീവായി മാറ്റാന്‍ സാധിക്കുന്ന സാങ്കേതികവിദ്യയാണിത്. മാലിന്യസംസ്‌കരണത്തിലെ പ്രധാന വെല്ലുവിളിയായ ദുര്‍ഗന്ധം ഒഴിവാക്കാന്‍ അണുവിമുക്തമാക്കുന്നതിനൊപ്പം സുഗന്ധലേപനങ്ങള്‍ ചേര്‍ക്കുന്ന സവിശേഷമായ രീതിയും ഇതില്‍ അവലംബിക്കുന്നുണ്ട്. തുടര്‍ന്ന് നടക്കുന്ന മൂന്നുഘട്ടങ്ങളായുള്ള പ്രക്രിയകള്‍ക്കൊടുവിലാണ് ഇവ പൂര്‍ണമായും മണ്ണാക്കി മാറ്റപ്പെടുന്നത്.

പ്ലാസ്റ്റിക്, മെറ്റല്‍, ഗ്ലാസ് തുടങ്ങിയ മാലിന്യങ്ങളെയും അണുവിമുക്തമാക്കി പൊടിച്ച് പുനരുപയോഗിക്കാവുന്ന രൂപത്തിലേക്ക് മാറ്റാന്‍ ഇതിലൂടെ സാധിക്കും. ആശുപത്രികള്‍ക്കും ആരോഗ്യവകുപ്പിനും ഏറെ തലവേദന സൃഷ്ടിക്കുന്ന മാലിന്യസംസ്‌കരണ പ്രശ്‌നങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യയിലൂടെ ശാശ്വത പരിഹാരമാകുമെന്ന് ബയോ വസ്തും സൊല്യൂഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ജോഷി വര്‍ക്കി പറഞ്ഞു.

കുറഞ്ഞ ചെലവില്‍ ആശുപത്രികളില്‍ തന്നെ മാലിന്യം സുരക്ഷിതമായി സംസ്‌കരിക്കാന്‍ പുതിയ സാങ്കേതികവിദ്യ അവസരമൊരുക്കും. ഈ സാങ്കേതിക വിദ്യയില്‍ ഉപയോഗിക്കുന്ന രാസപ്രക്രിയയ്ക്ക് 27 പേറ്റന്‍റുകളും മെഷീനറി പാര്‍ട്‌സിന് ഏഴു പേറ്റന്‍റും ലഭിച്ചിട്ടുണ്ട്.

Latest News

Corehub Up