വിശാഖപട്ടണം: ശ്രീലങ്കൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ വനിതകൾ ബൗളിംഗ് തെരഞ്ഞെടുത്തു. വിശാഖപട്ടണത്തെ എസിഎ-വിഡിസിഎ സ്റ്റേഡിയമാണ് വേദി.
ഏകദിന ലോകകപ്പിൽ ജേതാക്കളായതിനു ശേഷം ഇന്ത്യൻ വനിതാ ടീം ആദ്യമായി ഇറങ്ങുന്ന മത്സരമാണ് ഇത്. മികച്ച ഫോം തുടരാമെന്നുള്ള ആത്മവിശ്വാസത്തിലാണ് ഹർമൻപ്രീത് കൗറും സംഘവും.
ടീം ഇന്ത്യ: സ്മൃതി മന്ദാന, ഷെഫാലി വർമ, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), ദീപ്തി ശർമ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, വൈഷ്ണവി ശർമ, ക്രാന്തി ഗൗഡ്, ശ്രീ ചരണി.
ടീം ശ്രീലങ്ക: വിഷ്മി ഗുണരത്നെ, ചമാരി അത്തപത്തു (ക്യാപ്റ്റൻ), ഹസിന് പെരേര, ഹർഷിത സമരവിക്രമ, നിലാക്ഷി ഡി സിൽവ, കൗഷാനി നുത്യാൻഗന (വിക്കറ്റ് കീപ്പർ), കവിഷ ദിൽഹരി, മൽക്കി മഡാര, ഇനോക രണവീര, കവ്യ കവിന്ധി, ശസിനി ജിംഹാനി.