Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Straydog

തെരുവുനായ നിയന്ത്രണത്തിൽ തദ്ദേശ സ്ഥാപനങ്ങളെ കക്ഷി ചേർക്കണം: കോടതി

കൊച്ചി: തെരുവുനായ് നിയന്ത്രണം സംബന്ധിച്ച കേസിൽ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളെയും കക്ഷിചേർക്കാൻ ഹൈക്കോടതി ഉത്തരവ്.

സുപ്രീംകോടതിയുടെ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് ഹൈക്കോടതി സ്വമേധയാ സ്വീകരിച്ചിട്ടുള്ള കേസിൽ തദ്ദേശസ്ഥാപനങ്ങളെ കക്ഷി ചേർക്കുന്നത്.

ഇതിനുള്ള അപേക്ഷ വ്യാഴാഴ്ചയ്ക്കകം സമർപ്പിക്കാൻ ജസ്റ്റീസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സർക്കാരിനോട് നിർദേശിച്ചു. ഹർജി വെള്ളിയാഴ്ച പരിഗണിക്കും.

Kerala

പത്തനംതിട്ടയിൽ 11പേർക്ക് തെരുവ് നായയുടെ കടിയേറ്റു

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ വിവിധഭാഗങ്ങളിൽ 11 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇന്ന് വൈകിട്ടാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ ഒരു സ്ത്രീയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇവരുടെ മുറിവുകൾ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

ഓമല്ലൂർ, പുത്തൻപീടിക , സന്തോഷ് ജംഗ്ഷൻ, കോളജ് ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നവരെയാണ് തെരുവ് നായ ആക്രമിച്ചത്.

Kerala

വന്യജീവി, തെരുവുനായ ആക്രമണം; അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണം; മുഖ്യമന്ത്രിക്ക് കത്ത് നൽകി ജോസ് കെ. മാണി

തിരുവനന്തപുരം: സംസ്ഥാനത്തെ വന്യജീവി, തെരുവുനായ ആക്രമണം ചർച്ച ചെയ്യാൻ അടിയന്തര നിയമസഭാ സമ്മേളനം വിളിക്കണമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയർമാൻ ജോസ് കെ. മാണി. ഇക്കാര്യം ആവശ്യപ്പെട്ട് ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി.

മനുഷ്യസുരക്ഷ ഉറപ്പാക്കാൻ നിയമഭേദഗതിയും നിയമനിർമാണവും നടത്തണം. പേവിഷബാധ സ്ഥിരീകരിക്കുന്ന പ്രദേശത്തെ മുഴുവൻ തെരുവുനായ്ക്കളെയും പിടികൂടി കൊല്ലണമെന്നും കേരള കോണ്‍ഗ്രസ് - എം ആവശ്യപ്പെട്ടു.

ഉടമസ്ഥരില്ലാത്ത മുഴുവന്‍ നായ്ക്കളെയും കൂട്ടിലാക്കണം. പക്ഷിപ്പനി പോലുള്ള രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രദേശത്ത് രോഗലക്ഷണങ്ങളുള്ള ജീവികളെ കൊ‌ന്നൊടുക്കുന്നതിന് സമാനമായ രീതി തെരുവുനായ്ക്കളുടെ കാര്യത്തിലും വേണം. അതിന് വേണ്ട നിയമനിര്‍മാണം നടപ്പിലാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Kerala

തെരുവുനായ ആക്രമണം; കണ്ണൂര്‍ കോര്‍പറേഷനില്‍ സിപിഎം പ്രതിഷേധം

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തിനിടെ പ്രതിഷേധം. തെരുവുനായ ആക്രമണത്തിന് ഉത്തരവാദി കണ്ണൂര്‍ കോര്‍പറേഷനാണെന്ന് ആരോപിച്ചാണ് സിപിഎം അംഗങ്ങളുടെ പ്രതിഷേധം. മേയറുടെ ഡയസില്‍ കയറി പ്രതിഷേധക്കാർ മൈക്ക് ഊരി എടുത്തു.

കൗണ്‍സില്‍ യോഗം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിപിഎം പ്രവര്‍ത്തകര്‍ ഹാളിന് പുറത്തെത്തി പ്രതിഷേധിച്ചിരുന്നു. യോഗം തുടങ്ങിയതിന് പിന്നാലെ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ചും പ്ലക്കാര്‍ഡ് ഉയര്‍ത്തിയും പ്രതിഷേധിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാവിലെ മുതല്‍ നിരവധി പേര്‍ക്കാണ് കോര്‍പറേഷന്‍ പരിധിയില്‍ തെരുവുനായയുടെ കടിയേറ്റത്.

Latest News

Corehub Up