Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Summons

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ പരസ്യങ്ങൾ: മെറ്റാ ഇന്ത്യ തലവനും ക്യാപ്ജെമിനി വൈസ് പ്രസിഡന്‍റിനും സമൻസ്

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാക്കി ദേശീയ ബാലാവകാശ കമ്മീഷൻ. വിഷയത്തിൽ നേരിട്ട് ഹാജരാകാൻ നിർദേശിച്ച് മെറ്റാ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർക്കും തലവനും കമ്മീഷൻ വീണ്ടും സമൻസ് അയച്ചു. ഒൻപതാം തീയതി നടന്ന ചോദ്യം ചെയ്യലിന് ശേഷം തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് സെപ്റ്റംബർ 16-ന് ഹാജരാകാൻ നിർദേശിച്ചത്.

ഇൻസ്റ്റാഗ്രാമിൽ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി ബിബിസി ഐ അന്വേഷണാത്മക റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. "റേപ്പ് വീഡിയോ", "ചൈൽഡ് വീഡിയോ" തുടങ്ങിയ തിരച്ചിൽ വാക്കുകൾ ഉപയോഗിച്ച് 99 രൂപയ്ക്ക് ഇത്തരം ദൃശ്യങ്ങൾ നൽകുന്ന ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ഈ പരസ്യങ്ങൾ ഉപയോക്താക്കളെ എത്തിച്ചെന്നായിരുന്നു കണ്ടെത്തൽ.

ഇതേതുടർന്ന് സ്വമേധയാ കേസ് എടുത്ത ചൈൽഡ് റൈറ്റ്‌സ് കമ്മീഷൻ മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. തങ്ങളുടെ പരസ്യ നയങ്ങൾക്ക് എതിരായി ഫേസ്ബുക്കിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടതായി ബിബിസി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയിരുന്നു. സംഭവം വിവാദമായതോടെ ഇത്തരം കേസ് വിവരങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോഓർഡിനേഷൻ സെന്‍ററിന് കൈമാറാൻ മെറ്റ നയം തിരുത്തി.

ഇൻസ്റ്റാഗ്രാമിലെ ഇത്തരം പരസ്യങ്ങൾ ഉടനടി നീക്കം ചെയ്യാനും ഐടി മന്ത്രാലയം മെറ്റയ്ക്ക് നിർദേശം നൽകിയിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ, പ്രമുഖ ഐടി കമ്പനിയായ ക്യാപ്ജെമിനിയുടെ ബെംഗളൂരു ബ്രൂക്ക്ഫീൽഡ് ഓഫീസിലെ ഡേ-കെയർ സെന്‍ററിൽ പിഞ്ചുകുഞ്ഞുങ്ങൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ട കേസിൽ കമ്പനി വൈസ് പ്രസിഡന്‍റിനോടും സെപ്റ്റംബർ 16-ന് വൈകുന്നേരം നാല് മണിക്ക് ഹാജരാകാൻ ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഡേ-കെയറിലെ ജീവനക്കാർ കുഞ്ഞുങ്ങളെ ബാത്ത്റൂമിലും വാഷിംഗ് മെഷീനിലും അടച്ചിട്ട് പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് രണ്ട് കെയർടേക്കർമാർ അറസ്റ്റിലായിരുന്നു. കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും കേസിന്‍റെ ഉത്തരവാദിത്തവും പരിശോധിക്കാനാണ് വൈസ് പ്രസിഡന്‍റിനെ വിളിപ്പിച്ചത്.

Kerala

ശബരിമല സ്വർണക്കൊള്ള: എൻ. വാസുവിനും തന്ത്രി കണ്ഠര് രാജീവർക്കും ഇഡി സമൻസ്

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും കമ്മീഷ്ണറുമായിരുന്ന എൻ. വാസുവിനും തന്ത്രി കണ്ഠര് രാജീവർക്കും സമൻസ് അ‍യച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. മാർച്ച് ആദ്യവാരം ഹാജരാകാൻ ആവശ്യപ്പെട്ടാണ് ഇഡി സമൻസ് അയച്ചത്.

തന്ത്രിയോട് മാർച്ച് നാലിന് എത്താനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എസ്ഐടിയുടെ പ്രതിപട്ടികയിലുള്ള മുഴുവൻ ആളുകളെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ നടപടി.

പോറ്റിയുമായുള്ള ബന്ധം, തന്ത്രിയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചുള്ള തെളിവുകളിലുള്ള അപര്യാപ്തത തുടങ്ങിയവ പരിഗണിച്ചാണ് വിജിലൻസ് കോടതി തന്ത്രിക്ക് ജാമ്യം അനുവദിച്ചത്. സ്വാഭാവിക ജാമ്യമല്ലാത്ത ഈ വിധി തൊണ്ണൂറ് ദിവസം പൂർത്തിയാകുന്നതിന് മുൻപ് തന്നെ ലഭിച്ചത് തന്ത്രിക്ക് ആശ്വാസമാണ്.

അറസ്റ്റിലായി 41–ാം ദിവസമാണ് തന്ത്രിക്ക് ജാമ്യം കിട്ടിയത്. ഇത്ര വേഗത്തില്‍ ജാമ്യം കിട്ടുന്ന ആദ്യ പ്രതിയാണ് തന്ത്രി കണ്ഠര് രാജീവര്‍. തന്ത്രി എന്നുള്ള രീതിയിലാണ് ശബരിമലയില്‍ ഇടപെടല്‍ നടത്തിയതെന്നും സ്വര്‍ണാപഹരണ കേസുകളില്‍ പങ്കില്ലെന്നുമാണ് രാജീവര് കോടതിയെ അറിയിച്ചത്.

 

National

കരൂർ ദുരന്തം: വിജയ്ക്ക് സമൻസ് അയച്ച് സിബിഐ

ചെന്നൈ: കരൂരിൽ ടിവികെയുടെ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്ക് സമൻസ് അയച്ച് സിബിഐ. ഈ മാസം 12ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ എത്തണമെന്നാണ് സമൻസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് നേരത്തെ നടന്ന അന്വേഷണങ്ങളുടെ തുടർച്ചയായാണ് ഈ നടപടി. നേരത്തെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ തമിഴ്‌നാട് പോലീസ് നടത്തിയ അന്വേഷണത്തോട് വിജയ് സഹകരിച്ചിരുന്നില്ല. വിജയ് കൂടി ആവശ്യപ്പെട്ടതിന് തുടർന്നാണ് ദുരന്തത്തിൽ സിബിഐ അന്വേഷണം തുടങ്ങിയത്.

വിജയ്‌യുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ രാഷ്ട്രീയ പാർട്ടിയുടെ പ്രചാരണ റാലിക്കിടെയാണ് കരൂരിൽ വൻ ദുരന്തമുണ്ടായത്. 2025 സെപ്റ്റംബർ 27ന് നടന്ന ദുരന്തത്തിൽ കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും പോലീസ് അനുവദിച്ചതിലേറെ ജനങ്ങൾ എത്തിയതും ദുരന്തത്തിലേക്ക് നയിച്ചുവെന്നാണ് ആരോപണം.

മദ്രാസ് ഹൈക്കോടതി നിർദേശപ്രകാരം ആദ്യം പോലീസ് അന്വേഷിച്ച കേസ് പിന്നീട് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. സംസ്ഥാന സർക്കാരിന്‍റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പറഞ്ഞ് ടിവികെ സുപ്രീം കോടതിയെ സമീപിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെടുകയായിരുന്നു.

 

Kerala

തിരുനെല്ലിയിലെ സിപിഎം പ്രവർത്തകരുടെ വർഗീയ മുദ്രാവാക്യം: പരാതി നൽകി മുസ്ലീം ലീഗ്

വയനാട്: തിരുനെല്ലിയിൽ തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച വിഷയത്തിൽ പരാതി നൽകി മുസ്ലീം ലീഗ്. മുദ്രാവാക്യം വിളിച്ച സിപിഎം പ്രവർത്തകരോട് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടു.

തിരുനെല്ലി നരിക്കല്ലിലെ സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. നെറികെട്ട വർഗീയ രാഷ്ട്രീയം സിപിഎമ്മിനെ കൊണ്ടുപോകുമെന്നും ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. അതേ സമയം, ഇത് ഏതെങ്കിലും സമുദായത്തിന് നേരെ വിളിച്ച മുദ്രാവാക്യമല്ലെന്നും ഒരു വ്യക്തിയെ പരാമർശിച്ചാണെന്നുമാണ് സിപിഎമ്മിന്‍റെ പ്രതികരണം.

പല തവണ വർഗീയ പരാമർശമുള്ള മുദ്രാവാക്യം വിളിക്കുകയും അവർ തന്നെ ഷൂട്ട് ചെയ്ത് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.

Latest News

Corehub Up