Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super-soul

Malappuram

അതിജീവനത്തിന്‍റെ ചെണ്ടുമല്ലിപ്പാടം; അസീസും മുബിയും ഹാപ്പിയാണ്

പുഴക്കാട്ടിരി: പ്രതിസന്ധികള്‍ എത്രയേറെ വന്നാലും മണ്ണിനോടുള്ള സ്‌നേഹത്തിന് അതിരുകളില്ലെന്ന് തെളിയിക്കുകയാണ് പുഴക്കാട്ടിരിയിലെ കര്‍ഷകര്‍.

കൃഷിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന പാലക്കോടന്‍ മുബിയും കക്കോളില്‍ അസീസുമാണ് പച്ചക്കറിക്കൊപ്പം പൂകൃഷിയിലും വേറിട്ട മാതൃക തീര്‍ക്കുന്നത്.
ഓണം വിപണി ലക്ഷ്യമിട്ട് തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ഇരുവരും ചെണ്ടുമല്ലി കൃഷി ചെയ്യുന്നത്. കോവിഡ്, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രതിസന്ധികള്‍ മുന്‍വര്‍ഷങ്ങളില്‍ വിളവിനെയും വിപണനത്തെയും ബാധിച്ചെങ്കിലും പൂകൃഷി ഉപേക്ഷിക്കാന്‍ ഇവര്‍ തയാറായില്ല. ഇത്തവണ മഞ്ഞയും ഓറഞ്ചും നിറങ്ങളിലുള്ള ചെണ്ടുമല്ലികള്‍ പാടത്ത് നിറഞ്ഞുപൂത്തുലഞ്ഞത് മികച്ച വിളവിന്‍റെ പ്രതീക്ഷ നല്‍കുന്നു.

വളരെയേറെ ശ്രദ്ധയും അധ്വാനവും നല്‍കിയാണ് ഓരോ ചെടിയെയും പരിപാലിച്ചതെന്ന് മുബിയും അസീസും പറഞ്ഞു. കൃഷിയോടുള്ള അടങ്ങാത്ത ഇഷ്ടവും നാട്ടുകാരുടെ പിന്തുണയുമാണ് തങ്ങള്‍ക്ക് പ്രചോദനം. പ്രകൃതിയുടെ വെല്ലുവിളികളെ അതിജീവിച്ച് ഓണത്തിന്‍റെ വരവറിയിക്കുന്ന ഈ ചെണ്ടുമല്ലിപ്പാടം കര്‍ഷകരുടെ അതിജീവനത്തിന്‍റെ മനോഹര അടയാളമായി മാറുകയാണ്.

Latest News

Corehub Up