കൊല്ലം: തേവലക്കര ബോയ്സ് സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാനാധ്യാപികയുടെ സസ്പെൻഷൻ പിൻവലിച്ചു. പ്രധാനാധ്യാപിക സുജയുടെ സസ്പെൻഷനാണ് പിൻവലിച്ചത്. സുജ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്.
സ്കൂളിലെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഷെഡിന് മുകളിൽ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിഥുൻ എന്ന വിദ്യാർഥിക്ക് ഷോക്കേറ്റത്. 2025 ജൂലൈ 17ന് ആയിരുന്നു അപകടം നടന്നത്. ഇതേ തുടർന്നാണ് 15 ദിവസത്തേക്ക് പ്രധാനാധ്യാപികയായിരുന്ന സുജയെ സസ്പെൻഡ് ചെയ്തത്.
ഇതിനിടെ സർക്കാർ സ്കൂൾ ഏറ്റെടുത്ത് ഡിഇഒക്ക് ചുമതല കൈമാറി. തുടർന്ന് സസ്പെൻഷൻ നീട്ടി. സസ്പെൻഷൻ കാലാവധി ആറ് മാസം കഴിഞ്ഞതോടെയാണ് പിൻവലിച്ചത്. അധ്യാപിക മാർച്ചിൽ വിരമിക്കും.