ചെന്നൈ: നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ്യെ സമ്മർദത്തിലാക്കി ഒപ്പമെത്തിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ഡിഎംകെ നേതാവ് ടി.കെ.എസ്. ഇളങ്കോവൻ. സിബിഐ വീണ്ടും വിജയ്യെ ചോദ്യം ചെയ്യുന്നതൊക്കെ ആ ശ്രമത്തിന്റെ ഭാഗമാണെന്നും ഇളങ്കോവൻ പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി ബിജെപി കേന്ദ്ര ഏജൻസികളെ ദുരൂപയോഗം ചെയ്യുകയാണെന്നും ഇളങ്കോവൻ കുറ്റപ്പെടുത്തി.
"വിജയ്യെ ബിജെപി ഭീഷണിപ്പെടുത്തുകയാണ്. ഇത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. താരത്തിന്റെ അവസാന ചിത്രം ജനനായകന്റെ റിലീസൊക്കെ കരുതിക്കൂട്ടി തടയുകയാണ്. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് കൊടുക്കാത്തത് അതിനാലാണ്. ഏങ്ങനെയും വിജയ്യെ ഒപ്പമെത്തിനാണ് ശ്രമം.'-ഇളങ്കോവൻ വിമർശിച്ചു.
"രാഷ്ട്രീയ എതിരാളികളെ കള്ളക്കേസുകളിൽ കുടുക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അവരോടൊപ്പം ചേരുന്നില്ലെങ്കിൽ കേന്ദ്ര ഏജൻസികളെ രംഗത്തിറക്കും. അവരൊടോപ്പം ചേർന്നാൽ എല്ലാ കേസും അവസാനിപ്പിക്കും. പക്ഷെ അവരുടെ ശ്രമങ്ങൾ ഒന്നും തമിഴ്നാട്ടിൽ വിജയിക്കില്ല.'-ഇളങ്കോവൻ പറഞ്ഞു.