Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ubtech

മനുഷ്യർക്ക് കൂട്ടായി ഇനി ഹ്യൂമനോയിഡ് റോബോട്ടുകളും; പുത്തൻ ചുവടുവെപ്പുമായി യുബിടെക്

റോബോട്ടിക്സ് കമ്പനിയായ യുബിടെക് പുതിയ ഹ്യൂമനോയിഡ് റോബോട്ട് പുറത്തിറക്കി. വ്യവസായ മേഖലയിലെ ഓട്ടോമേഷന് അപ്പുറം സാധാരണ ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ഈ റോബോട്ടിനെ വികസിപ്പിച്ചിരിക്കുന്നത്. 'യു1' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്യൂമനോയിഡ് റോബോട്ട് പരമ്പര, വീടുകളിലും പ്രായമായവരുടെ പരിചരണത്തിനും പ്രീമിയം സർവീസ് മേഖലകൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ‌

ഫാക്ടറി ആവശ്യങ്ങൾക്ക് പുറമെ, റോബോട്ടിക്സ് കമ്പനികൾ ഉപഭോക്തൃ വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്ന ആഗോള പ്രവണതയുടെ ഭാഗമായാണ് ഷെൻഷെൻ ആസ്ഥാനമായുള്ള യുബിടെക്കിന്‍റെ ഈ പുതിയ നീക്കം. ലൈറ്റ്, പ്രോ , അൾട്രാ എന്നിങ്ങനെ മൂന്ന് വേരിയന്‍റുകളിൽ യു1 ലഭ്യമാകും. ഇതിന്‍റെ വില 119,800 യുവാൻ (ഏകദേശം 17,650 ഡോളർ) മുതൽ 990,000 യുവാൻ (ഏകദേശം 138,000 ഡോളർ) വരെയാണ്. പുരുഷൻ, സ്ത്രീ രൂപങ്ങളിൽ ലഭ്യമാകുന്ന റോബോട്ടുകൾക്ക് യഥാക്രമം 183 സെന്‍റീമിറ്ററും 168 സെന്‍റീമീറ്ററും ഉയരമുണ്ട്.

88 സെർവോ ജോയിന്‍റുകളും സിലിക്കൺ പുറംഭാഗവുമുള്ള ഈ റോബോട്ടുകളിൽ റോക്ക്‌ചിപ്പിന്‍റെ ആർകെ3588 പ്രൊസസ്സറിലാണ് ഇമോഷണൽ എഐ സിസ്റ്റം പ്രവർത്തിക്കുന്നത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ക്ലൗഡിൽ സൂക്ഷിക്കുന്നതിന് പകരം ഡിവൈസിൽ തന്നെ ലോക്കലായി സൂക്ഷിക്കുന്നു എന്നതിനാൽ സ്വകാര്യത കൂടുതൽ സുരക്ഷിതമായിരിക്കും.

സംഭാഷണം, കണ്ണ് ചിമ്മിയുള്ള ആശയവിനിമയം , വൈകാരികമായ ഇടപെടലുകൾ എന്നിവയിലൂടെ മനുഷ്യരുമായി സാമൂഹിക ബന്ധം സ്ഥാപിക്കാൻ ഈ റോബോട്ടിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മനുഷ്യന്‍റെ 20ലധികം വികാരങ്ങളെ 90 ശതമാനത്തിലധികം കൃത്യതയോടെ തിരിച്ചറിയാൻ ഇതിന് കഴിയുമെന്നാണ് യുബിടെക് പറയുന്നത്. എങ്കിലും യഥാർഥ സാഹചര്യങ്ങളിൽ ഈ അവകാശവാദം ഇതുവരെ സ്വതന്ത്രമായി പരിശോധിക്കപ്പെട്ടിട്ടില്ല.

നിലവിൽ ഫാക്ടറികളിലും ലോജിസ്റ്റിക്സ് മേഖലയിലും ഉപയോഗിക്കുന്ന റോബോട്ടുകളിൽ നിന്ന് വ്യത്യസ്തമായി, വീടുകളിലും കെയർ സെന്‍ററുകളിലും കുട്ടികൾക്കും പ്രായമായവർക്കും വളർത്തുമൃഗങ്ങൾക്കും ഒപ്പം സുരക്ഷിതമായി പ്രവർത്തിക്കാൻ യു1 റോബോട്ടുകൾക്ക് കഴിയും.

ലോഞ്ച് ചെയ്ത ഉടൻ തന്നെ യു1 സീരീസിനായി 13,000-ത്തിലധികം ഓർഡറുകൾ ലഭിച്ചതായി യുബിടെക് സ്ഥാപകനും സിഇഒയുമായ സൂ ജിയാൻ അറിയിച്ചു. പ്രീ ഓർഡറുകൾക്കായി ജൂലൈ 15 വരെ 3,000 യുവാൻ റീഫണ്ടബിൾ ഡിപ്പോസിറ്റ് നൽകി ഉപഭോക്താക്കൾക്ക് ബുക്ക് ചെയ്യാം.

ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് വിപണി അതിവേഗം വളരുകയാണെന്നാണ് മോർഗൻ സ്റ്റാൻലിയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മുൻപ് കണക്കാക്കിയ 28,000 യൂണിറ്റുകളിൽ നിന്ന് 2026ഓടെ ചൈനയിലെ ഹ്യൂമനോയിഡ് റോബോട്ട് ഷിപ്പ്‌മെന്‍റ് 50,000 യൂണിറ്റായി ഉയരുമെന്നും 2030ഓടെ ഇത് പ്രതിവർഷം 446,000 യൂണിറ്റുകളിൽ എത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Latest News

Corehub Up