Sports
പോർട്ടോ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ എഫ്സി പോർട്ടോയെ സമനിലയിൽ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
എഫ്സി പോർട്ടോയ്ക്ക് വേണ്ടി വില്ല്യം ഗോമസാണ് ഗോൾ നേടിയത്. പോർട്ടോ താരം മാർട്ടിം ഫെർമാണ്ടസിന്റെ ഓൺ ഗോളാണ് നോട്ടിംഗ്ഹാമിന്റെ ഗോൾ.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. വെസ്റ്റ് ബ്രിഡ്ജ്ഫോർഡാണ് മത്സരവേദി.
Sports
മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ജർമൻ കരുത്തരായ ഫ്രെയ്ബർഗിന് മിന്നും ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ സ്പാനിഷ് ടീമായ സെൽറ്റ വിഗോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു.
ഫ്രെയ്ബർഗിന് വേണ്ടി വിൻസെൻസോ ഗ്രിഫോ, ജാൻ നിക്ലസ് ബെസ്റ്റെ, മാത്തിയാസ് ജിന്റർ എന്നിവകരാണ് ഫ്രെയ്ബർഗിന് ഗോളുകൾ നേടിയത്. ഗ്രിഫോ 10-ാം മിനിറ്റിലും ബെസ്റ്റെ 32-ാം മിനിറ്റിലും ജിന്റർ 78-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. സ്പെയ്നിലെ വിഗോയിലുള്ള ബലെയ്ഡോസ് സ്റ്റേഡിയമാണ് വേദി.
Sports
മിലാൻ: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ആസ്റ്റൺ വില്ലയ്ക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ബോലോഗ്നയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്തു.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഒല്ലി വാട്കിൻസ് രണ്ട് ഗോളുകളും എസ്രി കോൺസ ഒരു ഗോളും നേടി. ജോനാഥൻ റോവ് ആണ് ബോലോഗ്നയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
എപ്രിൽ 16നാണ് രണ്ടാം പാദ ക്വാർട്ടർ പോരാട്ടം. ബിർമിംഗ്ഹാമിലെ വില്ലാ പാർക്കാണ് വേദി.
Sports
പാരീസ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ആദ്യപാദ ക്വാര്‍ട്ടറില്‍ ജയം. ഹോം ഗ്രൗണ്ടായ പാര്‍ക്ക് ഡെസ് പ്രിന്‍സസില്‍ അരങ്ങേറിയ മത്സരത്തില്‍ പിഎസ്ജി 2-0ന് ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂള്‍ എഫ്സിയെ തോല്‍പ്പിച്ചു.
ഇരുപാദങ്ങളിലുമായി ആയിരുന്നു രണ്ട് ഗോള്‍. കഴിഞ്ഞ സീസണിലെ നോക്കൗട്ട് ഘട്ടത്തില്‍ ഹോം ഗ്രൗണ്ടില്‍ പരാജയപ്പെട്ടതിന്റെ കണക്കും പിഎസ്ജി വീട്ടി.
10-ാം മിനിറ്റില്‍ പിഎസ്ജിയുടെ ഡെസിരെ ഡൗവിന്റെ ഗോള്‍ ശ്രമം പരാജയപ്പെട്ടതോടെയാണ് മത്സരത്തിനു ചൂടുപിടിച്ചത്. തൊട്ടടുത്ത മിനിറ്റില്‍ ഡൗ ലിവര്‍പൂളിന്റെ വലകുലുക്കി. ഡൗവിന്റെ വലംകാല് ഷോട്ട് ലിവര്‍പൂള്‍ ഗോള്‍വലയില്‍ വിശ്രമിച്ചു.
65-ാം മിനിറ്റില്‍ പിഎസ്ജി ലീഡ് ഉയര്‍ത്തി. ജാവൊ നെവെസിന്റെ അസിസ്റ്റില്‍ ഖ്വിച ക്വാരത്സ്ഖേലിയയായിരുന്നു പിഎസ്ജിക്കായി ലക്ഷ്യംനേടിയത്.
സലയെ കളിപ്പിച്ചില്ല
ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലയെ കോച്ച് അര്‍നെ സ്ലോട്ട് സൈഡ് ബെഞ്ചില്‍ ഇരുത്തിയതും ശ്രദ്ധേയം. ഇക്കാര്യത്തെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍, രണ്ടാംപാദത്തിനായി സലയുടെ ഊര്‍ജം കാത്തുവച്ചതാണെന്നായിരുന്നു സ്ലോട്ടിന്റെ മറുപടി.
Sports
ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യപാദത്തിൽ ആഴ്സണലിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ സ്പോർട്ടിംഗ് ലിസ്ബണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ആഴ്സണലിന് വേണ്ടി കായ് ഹാവെർട്ട്സ് ആണ് ഗോൾ നേടിയത്. മത്സരത്തിന്റെ ഇഞ്ചുറി സമയത്താണ് ആഴ്സണൽ താരം ഗോൾ കണ്ടെത്തിയത്.
ഈ മാസം 15നാണ് രണ്ടാം പാദ മത്സരം. ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയമാണ് വേദി.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ ക്വാർട്ടർ ഫൈനലിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡിനെതിരെ ബയേൺ മ്യൂണിക്കിന് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബയേൺ വിജയിച്ചത്.
ബയേണിന് വേണ്ടി ലൂയിസ് ഡയസും ഹാരി കെയ്നും ആണ് ഗോളുകൾ നേടിയത്. കൈലിയൻ എംബാപ്പെയാണ് റയലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 15 നാണ് രണ്ടാം പാദ മത്സരം. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം. സ്പാനിഷ് കരുത്തരായ റയല്‍ മാഡ്രിഡും ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്കും തമ്മിലാണ് ക്വാര്‍ട്ടറിലെ ഹെവിവെയ്റ്റ് പോരാട്ടം.
ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് റയല്‍ മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്ണബ്യുവിലാണ് മത്സരം അരങ്ങേറുന്നത്.
എംബപ്പെ Vs കെയ്ന്‍
ലോക ഫുട്ബോളിലെ രണ്ട് മികച്ച ഗോള്‍ സ്കോറര്‍മാര്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്ന മത്സരമാണ് റയല്‍ മാഡ്രിഡ് x എഫ്സി ബയേണ്‍ മ്യൂണിക്. 2025-26 സീസണില്‍ റയല്‍ മാഡ്രിഡിനായി ഫ്രഞ്ച് താരം കിലിയന്‍ എംബപ്പെ 36 മത്സരങ്ങളില്‍നിന്ന് 38 ഗോള്‍ സ്വന്തമാക്കിയിട്ടുണ്ട്.
സീസണിലെ ഗോള്‍വേട്ടയില്‍ എംബപ്പെയേക്കാള് മുന്നില്‍ ബയേണിന്റെ ഇംഗ്ലീഷ് താരം ഹാരി കെയ്നാണ്. ഈ സീസണില്‍ 40 മത്സരങ്ങളില്‍നിന്ന് 48 ഗോള്‍ ബയേണ്‍ മ്യൂണിക്കിന്റെ ജഴ്സിയില്‍ ഹാരി കെയ്ന്‍ നേടി.
കിലിയന്‍ എംബപ്പെക്കൊപ്പം വിനീഷ്യസ് ജൂണിയര്‍, വാല്‍വെര്‍ഡെ, അര്‍ദ ഗുലര്‍, റൂഡിഗര്‍ തുടങ്ങിയവരും എംബപ്പെയ്ക്കൊപ്പമുണ്ട്. ഹാരി കെയ്നൊപ്പം ലൂയിസ് ഡിയസ്, സെര്‍ജ് ഗ്നാബ്രി, ഒലിസ്, ഹിമ്മിച്ച് തുടങ്ങിയ സംഘവുമുണ്ട്.
റിക്കാര്‍ഡ് ക്വാര്‍ട്ടര്‍
യൂറോപ്യന്‍/യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച ടീമുകളാണ് റയല്‍ മാഡ്രിഡും ബയേണ്‍ മ്യൂണിക്കും. റയല്‍ മാഡ്രിഡിന്റെ 41-ാം ക്വാര്‍ട്ടര്‍ പോരാട്ടമാണ്. ബയേണ്‍ മ്യൂണിക്കിന്റെ 36-ാമത്തേതും.
എന്നാല്‍, ചാമ്പ്യന്‍സ് ലീഗ് കാലഘട്ടത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഏറ്റവും കൂടുതല്‍ കളിച്ചത് ബയേണ്‍ മ്യൂണിക്കാണ്, 24. റയല്‍ മാഡ്രിഡ് 22 തവണ കളിച്ചിട്ടുണ്ട്.
ബയേണിന് എതിരായ അവസാന ഒമ്പത് ഏറ്റുമുട്ടലിലും റയല്‍ മാഡ്രിഡ് ജയം നേടി എന്നതും ശ്രദ്ധേയം. ഹോം ഗ്രൗണ്ടായ സാന്റിയാഗൊ ബര്‍ണബ്യുവില്‍ അവസാനം കളിച്ച എട്ട് മത്സരങ്ങളില്‍ ഏഴിലും എഫ്സി ബയേണ്‍ മ്യൂണിക്ക് പരാജയപ്പെട്ടു. ഒരു സമനില മാത്രമാണ് നേടാനായത്.
ഇന്നു നടക്കുന്ന മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണൽ എഫ്സി പോർച്ചുഗലിൽനിന്നുള്ള സ്പോർട്ടിംഗുമായി ഏറ്റുമുട്ടും.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ മുഖാമുഖമിറങ്ങിയ ടീമുകളാണ് റയല്‍ മാഡ്രിഡും എഫ്സി ബയേണ്‍ മ്യൂണിക്കും. ഇന്നു നടക്കുന്നത് ഇരുടീമും തമ്മിലുള്ള 29-ാം പോരാട്ടം. കഴിഞ്ഞ 28 ഏറ്റുമുട്ടലുകളില്‍ റയല്‍ മാഡ്രിഡ് 13 ജയം സ്വന്തമാക്കി. 11 തവണ ബയേണ്‍ മ്യൂണിക് വെന്നിക്കൊടിപാറിച്ചു. നാലു മത്സരങ്ങള്‍ സമനിലയായി.
Sports
ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിൽ കടന്ന് ഇംഗ്ലീഷ് കരുത്തരായ ആസ്റ്റൺ വില്ല. പ്രീക്വാർട്ടറിൽ ഫ്രഞ്ച് ക്ലബ് ലില്ലെയെ തകർത്താണ് ആസ്റ്റൺ വില്ല ക്വാർട്ടറിൽ കടന്നത്. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ആസ്റ്റൺ വില്ല വിജയിച്ചത്.
വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരം ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സ്വന്തമാക്കുകയായിരുന്നു. ജോൺ മക്ഗിനും ലിയോൺ ബെയ്ലിയും ആണ് ഗോളുകൾ നേടിയത്.
ആദ്യ പാദ മത്സരത്തിൽ ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. പോർച്ചുഗീസ് ക്ലബ് എഫ്സി പോർട്ടോയും ക്വാർട്ടർ ഫൈനലിൽ കടന്നിട്ടുണ്ട്.
Sports
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എഫ്സി ബാഴ്സലോണയുടെ വിന്റേജ് ക്ലാസിക്ക്.
ആദ്യപാദ പ്രീക്വാര്‍ട്ടറിലെ എവേ പോരാട്ടത്തില്‍ 1-1നു തങ്ങളെ സമനിലയില്‍ കുടുക്കിയ ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ, സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തില്‍ 7-2ന് എഫ്സി ബാഴ്സലോണ തകര്‍ത്തെറിഞ്ഞു. ഇരുപാദങ്ങളിലുമായി 8-3ന്റെ ആധികാരിക ജയത്തോടെ ബാഴ്സ ക്വാര്‍ട്ടറില്‍.
റാഫീഞ്ഞ (6, 72), റോബര്‍ട്ട് ലെവന്ഡോവ്ക്സി (56, 61) എന്നിവര്‍ ബാഴ്സയ്ക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി. മാര്‍ക്ക് ബെര്‍നല്‍ (18), ലാമിന് യമാല്‍ (45+7 പെനാല്‍റ്റി), ഫെര്‍മിന്‍ ലോപ്പസ് (51) എന്നിവരും ബാഴ്സയ്ക്കായി വലകുലുക്കി.
ബയേണ്‍ 4-1 അറ്റ്ലാന്റ
ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റയ്ക്ക് എതിരായ ആദ്യപാദ പ്രീക്വാര്‍ട്ടറിലെ പ്രകടനം ആവര്‍ത്തിച്ച് ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്. ആദ്യപാദത്തില്‍ 6-1നു ജയിച്ച ബയേണ്‍, സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തില്‍ 4-1നും വെന്നിക്കൊടി പാറിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 10-2ന്റെ ജയം ബയേണ്‍ ആഘോഷിച്ചു.
രണ്ടാം പാദത്തില്‍ ഹാരി കെയ്ന്‍ (25, 54 പെനാല്‍റ്റി) ബയേണിനായി ഇരട്ട ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് താരം 50 ഗോള്‍ തികച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍.
ലിവര്‍പൂള്‍, അത്ലറ്റിക്കോ
ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 1-0നു തുര്‍ക്കി ക്ലബ്ബായ ഗലറ്റ്സറെയോടു പരാജയപ്പെട്ട ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ എഫ്സി, രണ്ടാംപാദത്തിലെ ജയത്തിലൂടെ ക്വാര്‍ട്ടറില്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ 4-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. മത്സരത്തില്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല, ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കക്കാരന് എന്ന ചരിത്രം കുറിച്ചു.
ആദ്യപാദത്തിലെ ജയത്തിന്റെ (5-2) ബലത്തില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിനെ മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാംപാദത്തില്‍ ടോട്ടന്‍ഹാം 3-2ന്റെ ജയം നേടി. എന്നാല്‍, ഇരുപാദങ്ങളിലുമായി അത് ലറ്റിക്കോ 7-5നു മുന്നിട്ടുനിന്നു.
ക്വാര്‍ട്ടര്‍ ലൈനപ്പ്
ക്വാര്‍ട്ടറില്‍ സൂപ്പര്‍ പോരാട്ടത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. റയല്‍ മാഡ്രിഡ് x ബയേണ്‍ മ്യൂണിക്, പിഎസ്ജി x ലിവര്‍പൂള്‍, ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ്, സ്പോര്‍ട്ടിംഗ് x ആഴ്സണല്‍ എന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്. ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിലാണ് ആദ്യപാദ ക്വാര്‍ട്ടര്‍.
Sports
ലണ്ടന്‍/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയെ കീഴടക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദ പ്രീക്വാര്‍ട്ടറിലുമായി 5-1നാണ് റയല്‍ മാഡ്രിഡ് തകര്‍ത്തെറിഞ്ഞത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോളിലൂടെ റയല്‍ മാഡ്രിഡ് 2-1ന്റെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ 3-0ന്റെ ജയം നേടിയിരുന്നു.
20-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വ ചുവപ്പുകാര്‍ഡ് കണ്ടതോടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അംഗബലം പത്തായി ചുരുങ്ങി. പെനാല്‍റ്റി ബോക്സിനുള്ളില്‍ വിനീഷ്യസ് ജൂണിയറിന്റെ ഷോട്ട് ‘കൈകാര്യം’ ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി കിക്ക് 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയര്‍ വലയിലാക്കി. എന്നാല്‍, 41-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. സ്റ്റോപ്പേജ് ടൈമിലായിരുന്നു (90+3) വിനീഷ്യസിന്റെ രണ്ടാം ഗോള്‍.
രണ്ടാം പകുതിയില്‍ റയലിനായി പകരക്കാരുടെ ബെഞ്ചില്‍നിന്ന് കിലിയന്‍ എംബപ്പെ കളത്തിലെത്തി. പരിക്കിനെത്തുടര്‍ന്ന് ഒരു മാസത്തോളം പുറത്തിരുന്നശേഷമായിരുന്നു എംബപ്പെ മൈതാനത്തെത്തിയത്. മത്സരത്തില്‍ 22 ഷോട്ട് മാഞ്ചസ്റ്റര്‍ സിറ്റി പായിച്ചു. എന്നാല്‍, പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല.
► പിഎസ്ജി 8-2 ചെല്‍സി
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തറപറ്റിച്ച് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ക്വാര്‍ട്ടറില്‍. ആദ്യപാദത്തില്‍ 5-2നു സ്വന്തം തട്ടകത്തില്‍ ജയം നേടിയ പിഎസ്ജി, ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 3-0ന്റെ ജയമാഘോഷിച്ചു. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 8-2ന്റെ ഏകപക്ഷീയ ജയത്തോടെ പിഎസ്ജി ക്വാര്‍ട്ടര്‍ ബുക്ക് ചെയ്തത്. ഖ്വിച ക്വരാറ്റ്സ്ഖേലിയ (6), ബ്രാഡ് ലി ബര്‍കോള (14), സെന്നി മയുലു (62) എന്നിവരുടെ വകയായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ആഭ്യന്തര, യൂറോപ്യന്‍ പോരാട്ടങ്ങളിലെ ഇരുപാദ പോരാട്ടങ്ങളില്‍ ചെല്‍സി എട്ട് ഗോള്‍ വഴങ്ങുന്നത് ചരിത്രത്തില്‍ ഇതാദ്യം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിക്ക് ഒപ്പവും ചെല്‍സി എത്തി.
► ആഴ്സണല്‍ 3-1 ലെവര്കൂസെന്
രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 2-0ന് ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എബെറെച്ചി ഈസെ (36), ഡെക്ലാന് റൈസ് (63) എന്നിവരായിരുന്നു ഗണ്ണേഴ്സിനായി വല കുലുക്കിയത്. ലെവര്കൂസെന്റെ തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഇരുടീമും 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.
ക്വാര്‍ട്ടറില്‍ സ്പോര്‍ട്ടിംഗ് ആണ് ആഴ്സണലിന്റെ എതിരാളികള്‍.
Sports
ലിസ്ബൺ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോൾ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച തിരിച്ചുവരവിലൂടെ പോര്‍ച്ചുഗല്‍ ക്ലബ് സ്പോര്‍ട്ടിംഗ് ക്വാര്‍ട്ടറില്‍.
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റിനോട് ആദ്യപാദത്തില്‍ 3-0ന്റെ തോല്‍വി വഴങ്ങിയ സ്പോര്‍ട്ടിംഗ്, സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ 5-0ന്റെ ജയം സ്വന്തമാക്കി.
ഇതോടെ ഇരുപാദങ്ങളിലുമായി 5-3ന്റെ ജയത്തോടെ പോര്‍ച്ചുഗല്‍ ക്ലബ് ക്വാര്‍ട്ടറില്‍.
Sports
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ക്വാർട്ടർ ഫൈനലിലെത്തി സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡ്. പ്രീക്വാർട്ടറിൽ ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ തകർത്താണ് റയൽ ക്വാർട്ടറിൽ കടന്നത്. ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ വിജയിച്ചത്.
ചൊവ്വാഴ്ച നടന്ന രണ്ടാം പാദ മത്സരം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ സ്വന്തമാക്കി. വിനിഷ്യസ് ജൂനിയറാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്.
എർലിംഗ് ഹാലണ്ടാണ് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്. ആദ്യ പാദ മത്സരത്തിൽ റയൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചിരുന്നു.
Sports
ബെർഗാമൊ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ബയേൺ മ്യൂണിക്കിന് ഗംഭീര ജയം. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ അറ്റലാന്റയെ ഒന്നിനെതിരെ ആറ് ഗോളുകൾക്ക് തകർത്തു.
ബയേൺ മ്യൂണിക്കിന് വേണ്ടി മൈക്കൽ ഒലിസെ രണ്ട് ഗോളുകളും ജോസിപ് സ്റ്റാനിസിക്ക്, സെർജി നാബ്രി, നിക്കോളാസ് ജാക്ക്സൺ, ജമാൽ മുസിയാള എന്നിവർ ഓരോ ഗോൾ വീതം നേടി. മരിയോ പസാലിക്ക് ആണ് അറ്റലാന്റയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീഗ് പ്ലേഓഫിന്റെ രണ്ടാം പാദത്തിൽ റയൽ മാഡ്രിഡിന് ജയം. ബുധനാഴ്ച നടന്ന മത്സരത്തിൽ പോർച്ചുഗീസ് ടീമായ ബെൻഫിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഒരേലിയൻ ചൗമേനിയും വിനിഷ്യസ് ജൂനിയറുമാണ് റയലിന് വേണ്ടി ഗോളുകൾ നേടിയത്. റാഫ സിൽവയാണ് ബെൻഫിക്കയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ആദ്യ പാദത്തിൽ റയൽ എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇതോടെ ഇരു പാദങ്ങളിലുമായി റയൽ 3-1ന് പ്ലേഓഫ് സ്വന്തമാക്കുകയായിരുന്നു. പ്ലേഓഫ് വിജയത്തോടെ റയൽ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്ന അവസാന 16 ടീമുകളിൽ ഒന്നായി.
Sports
ബോഡോ/ബാക്കു: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റ് മിന്നല്‍ പ്രകടനം തുടരുന്നു. പ്രീക്വാര്‍ട്ടര്‍ യോഗ്യതയ്ക്കായുള്ള ആദ്യപാദ പ്ലേഓഫില്‍ ഗ്ലിംന്റ് നിലവിലെ ഫൈനലിസ്റ്റുകളായ ഇറ്റാലിയന്‍ ക്ലബ് ഇന്റര്‍ മിലാനെ വീഴ്ത്തി.
ഹോം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ 3-1നായിരുന്നു ഗ്ലിന്റിന്റെ ജയം. സോന്ദ്രെ ബ്രണ്‍സ്റ്റാഡ് ഫെറ്റ് (20), ജെന്‍സ് പീറ്റര്‍ ഹ്യൂജ് (61), കാസ്പര്‍ ഹോഗ് (64) എന്നിവരായിരുന്നു ഗ്ലിംന്റിനായി വലകുലുക്കിയത്. പിയൊ എസ്പോസിറ്റോയുടെ (30) വകയായിരുന്നു ഇന്റര്‍ മിലാന്റെ ഏക ഗോള്‍.
യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ വമ്പന്‍ ക്ലബ്ബുകള്‍ക്കെതിരേ ബോഡോ ഗ്ലിംന്റ് നേടുന്ന തുടര്‍ച്ചയായ മൂന്നാം ജയമാണ്. ജനുവരി 20ന് ഹോം ഗ്രൗണ്ടില്‍വച്ച് ഇംഗ്ലീഷ് ഗ്ലമാര്‍ ടീമായ മാഞ്ചസ്റ്റര്‍ സിറ്റിയെയും (3-1) 29ന് എവേ പോരാട്ടത്തില്‍ സ്പാനിഷ് കരുത്തരായ അത്ലറ്റിക്കോ മാഡ്രിഡിനെയും (2-1) ഗ്ലിംന്റ് കീഴടക്കിയിരുന്നു.
ന്യൂകാസില്‍, അത്ലറ്റിക്കോ
ആന്റണി ഗോര്‍ഡന്‍ നാലു ഗോള്‍ സ്വന്തമാക്കിയ മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ ന്യൂകാസില്‍ യുണൈറ്റഡ് 6-1ന് അസര്ബൈജാന് സംഘമായ ഖാരബാഗിനെ തകര്‍ത്തെറിഞ്ഞു. മൂന്ന്, 32 (പെനാല്‍റ്റി), 33, 45+1 (പെനാല്‍റ്റി) മിനിറ്റുകളിലായിരുന്നു ഗോര്‍ഡന്റെ ഗോളുകള്‍. മാലിക് തിയാവ് (8), ജേക്കബ് മര്‍ഫി (72) എന്നിവരും ന്യൂകാസിലിനായി ലക്ഷ്യംകണ്ടു.
അതേസമയം, ബെല്‍ജിയത്തില്‍നിന്നുള്ള ക്ലബ് ബ്രൂഗുമായി അത്ലറ്റിക്കോ മാഡ്രിഡ് 3-3നു സമനിലയില്‍ പിരിഞ്ഞു. ബ്രൂഗിന്റെ ഹോം ഗ്രൗണ്ടിലായിരുന്നു മത്സരം. ജൂലിയന്‍ ആല്‍വരസ് (8 പെനാല്‍റ്റി), അഡെമോള ലുക്ക്മാന്‍ (45+4) എന്നിവരായിരുന്നു അത്ലറ്റിക്കോയുടെ ഗോള്‍ നേട്ടക്കാര്‍. ഒരു ഗോള്‍ സെല്ഫിലൂടെയും എത്തി. 89-ാം മിനിറ്റിലായിരുന്നു ബ്രൂഗിന്റെ സമനില ഗോള്‍.
ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്കൂസെന് എവേ പോരാട്ടത്തില്‍ 2-0നു ഗ്രീസില്‍നിന്നുള്ള ഒളിമ്പ്യാകസിനെ തോല്‍പ്പിച്ച് പ്രീക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷം പാട്രിക് ഷിക്ക് (60, 63) മൂന്നു മിനിറ്റിനിടെ രണ്ടു തവണ വലകുലുക്കിയാണ് ലെവര്‍കൂസെനെ ജയത്തിലെത്തിച്ചത്.
Sports
ലിസ്ബണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 പ്ലേ ഓഫിന്റെ ആദ്യ റൗണ്ടില്‍ പോര്‍ച്ചുഗല്‍ ക്ലബ് ബെന്‍ഫികയെ തോല്‍പ്പിച്ച് സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ് കണക്കു തീര്‍ത്തു.
വിനീഷ്യസ് ജൂണിയര്‍ 50-ാം മിനിറ്റില്‍ നേടിയ ഗോളില്‍ 1-0നായിരുന്നു റയല്‍ മാഡ്രിഡിന്റെ എവേ ജയം. മൂന്ന് ആഴ്ച മുമ്പ് ലീഗ് റൗണ്ടിലെ അവസാന മത്സരത്തില്‍ ഇതേ ഗ്രൗണ്ടില്‍വച്ച് 4-2ന് റയല്‍ പരാജയപ്പെട്ടിരുന്നു. അതോടെയാണ് നേരിട്ട് പ്രീക്വാര്‍ട്ടറിലേക്കുള്ള ടിക്കറ്റ് റയല്‍ മാഡ്രിഡിനു ലഭിക്കാതിരുന്നതും പ്ലേ ഓഫ് കളിക്കേണ്ടിവന്നതും.
വംശീയാധിക്ഷേപം
മത്സരത്തില്‍ ബ്രസീല്‍ താരം വിനീഷ്യസ് ജൂണിയര്‍ വംശീയാധിക്ഷേപം നേരിട്ടു. ഗോള്‍ നേടിയശേഷം കോര്‍ണര്‍ ഫ്ളാഗിന്റെ അടുത്തെത്തി വിനീഷ്യസ് നടത്തിയ ആഹ്ലാദ പ്രകടനം ബെന്‍ഫിക ആരാധകരെ ചൊടിപ്പിച്ചു. അതോടെ ആരാധകര്‍ ബോട്ടിലും മറ്റു സാധനങ്ങളും ഗ്രൗണ്ടിലേക്കു വലിച്ചെറിഞ്ഞു. അതോടെ, റഫറി മത്സരം നിര്‍ത്തിവച്ചു. ഇതിനിടെ ബെന്‍ഫിക താരം ജിയാന്‍ലൂക്ക പ്രെസ്റ്റിയാനി വാപൊത്തിപ്പിടിച്ച് വിനീഷ്യസിനോടായി എന്തോ പറഞ്ഞു. ഉടനടി റഫറിയുടെ അടുത്തേക്ക് ഓടിയ വിനീഷ്യസ്, പ്രെസ്റ്റിയാനി തന്നെ വംശീയമായി അധിക്ഷേപിച്ചതായി റിപ്പോര്‍ട്ട് ചെയ്തു.
മത്സരശേഷം ബെന്‍ഫിക കോര്‍ണര്‍ ഫ്ളാഗിനടുത്തുവച്ചുള്ള തന്റെ ഗോളാഘോഷ ചിത്രം വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. “വംശീയവാദികള്‍ എല്ലാറ്റിനുമുപരി ഭീരുക്കളാണ്. അവര്‍ എത്രത്തോളം ദുര്ബലരാണെന്നു കാണിക്കാന്‍ ഷര്‍ട്ട് കൊണ്ട് വായ മൂടുന്നു. ഇന്നു സംഭവിച്ചതൊന്നും എന്റെ ജീവിതത്തിലും കുടുംബത്തിനും പുതിയതല്ല. ഒരു ഗോള്‍ നേടിയതിന്റെ ആഘോഷത്തിന് എനിക്ക് എന്തുകൊണ്ട് മഞ്ഞക്കാര്‍ഡ് ലഭിച്ചെന്ന് ഇപ്പോഴും അറിയില്ല’’ - വിനീഷ്യസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Sports
മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ പ്രീക്വാര്‍ട്ടറിലേക്കുള്ള ആദ്യപാദ പ്ലേ ഓഫ് പോരാട്ടങ്ങള്‍ക്ക് ഇന്നു തുടക്കം.
സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന്, യുവന്റസ്, ഇന്റര്‍ മിലാന് ടീമുകള്‍ കളത്തിലെത്തും.
റയല്‍ മാഡ്രിഡിനെ പ്ലേ ഓഫിലേക്കു തള്ളിവിട്ട പോര്‍ച്ചുഗല്‍ ക്ലബ്ബായ ബെന്‍ഫികയാണ് പ്ലേ ഓഫിലും അവരുടെ എതിരാളി. ഹൊസെ മൗറീഞ്ഞോയാണ് ബെന്‍ഫികയുടെ മാനേജര്‍.
Sports
ഇസ്താംബുള്‍ (തുര്‍ക്കി): യുവേഫ യൂറോപ്പ ലീഗ് ഫുട്ബോള്‍ 2025-26 സീസണില്‍ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ്‍ വില്ല എഫ്സി പ്രീക്വാര്‍ട്ടറില്‍.
എവേ പോരാട്ടത്തില്‍ ഫെനെര്‍ബാഷിനെ മറുപടിയില്ലാത്ത ഒരു ഗോളിന് ആസ്റ്റണ്‍ വില്ല കീഴടക്കി. 25-ാം മിനിറ്റില്‍ ജാഡന്‍ സാഞ്ചോ നേടിയ ഗോളിലായിരുന്നു ആസ്റ്റണ്‍ വില്ലയുടെ ജയം.
ഫ്രഞ്ച് ക്ലബ് ലിയോണ്‍, ജര്‍മനിയില്‍നിന്നുള്ള എസ്സി ഫ്രൈബര്‍ഗ് ടീമുകളും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
Sports
ബോദ (നോര്‍വെ): യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും നാണംകെട്ട തോല്‍വി വഴങ്ങി ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സി.
എവേ പോരാട്ടത്തില്‍ നോര്‍വീജിയന്‍ ക്ലബ്ബായ ബോദ ഗ്ലിംന്റിനോട് 3-1നായിരുന്നു പെപ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്മാര് തോറ്റത്. 58 മിനിറ്റിനുള്ളില്‍ ആതിഥേയര്‍ 3-0ന്റെ ലീഡ് സ്വന്തമാക്കി.
കാസ്പര്‍ വര്സ്റ്റ് ഹോഗ് (22, 24) ഇരട്ട ഗോളും ജെന്‍സ് ഹ്യൂഗ് (58) ഒരു ഗോളും സ്വന്തമാക്കി. റയാന് ചെര്‍ക്കിയുടെ (60) വകയായിരുന്നു സിറ്റിയുടെ ഗോള്‍.
62-ാം മിനിറ്റില്‍ റോഡ്രി ചുവപ്പ് കാര്‍ഡ് കണ്ടതോടെ സിറ്റിയുടെ അംഗബലം 10ലേക്ക് ചുരുങ്ങുകയും പോരാട്ടത്തിനു കടിഞ്ഞാണ്‍ വീഴുകയും ചെയ്തു.
2019ല്‍ ടോട്ടന്‍ഹാം ഹോട്ട്സ്പുറിന്റെ സണ്‍ ഹ്യൂങ് മിന് 10 മിനിറ്റിനുള്ളില്‍ രണ്ടു ഗോള്‍ നേടിയതിനുശേഷം, മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരേ ചാമ്പ്യന്‍സ് ലീഗില്‍ അതിവേഗം ഇരട്ട ഗോള്‍ നേടുന്ന താരമായി കാസ്പര്‍ ഹോഗ്.
പിഎസ്ജിയെ വീഴ്ത്തി
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്‍മെയ്നെ (പിഎസ്ജി) ഹോം മത്സരത്തില്‍ പോര്‍ച്ചുഗല്‍ ക്ലബ്ബായ സ്പോര്‍ട്ടിംഗ് സിപി ഞെട്ടിച്ചു. കൊളംബിയന്‍ സ്ട്രൈക്കര്‍ ലൂയിസ് സുവാരസിന്റെ (74, 90) ഇരട്ടഗോള്‍ ബലത്തിലായിരുന്നു സ്പോർട്ടിംഗിന്റെ ജയം. ഖ്വിച ക്വാരത്സ്ഖേലിയയുടെ (79) വകയായിരുന്നു പിഎസ്ജിയുടെ ഗോള്‍.
ഏഴ് മത്സരങ്ങളില്‍നിന്ന് 13 പോയിന്റുമായി പിഎസ്ജി ലീഗ് ടേബിളില്‍ അഞ്ചാമതും സ്പോര്‍ട്ടിംഗ് ആറാമതുമാണ്.
Sports
മിലാന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 സീസണില്‍ പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യടീമായി ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സി.
ലീഗ് റൗണ്ടിലെ ഏഴാം മത്സരത്തില്‍ നിലവിലെ ഫൈനലിസ്റ്റുകളായ ഇന്റര്‍ മിലാനെ അവരുടെ തട്ടകത്തില്‍വച്ച് 3-1നു കീഴടക്കിയാണ് പീരങ്കിപ്പട നോക്കൗട്ടില്‍ പ്രവേശിച്ചത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടേബിള്‍ ടോപ്പര്‍മാരായ ഗണ്ണേഴ്സ് ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിച്ച ഏഴ് മത്സരത്തിലും ജയം നേടിയെന്നതും ശ്രദ്ധേയം.
മിലാനില്‍ നടന്ന മത്സരത്തില്‍ ഗബ്രിയേല്‍ ജീസസിന്റെ (10, 31) ഇരട്ടഗോളാണ് ആഴ്സണലിന് ആധികാരിക ജയം സമ്മാനിച്ചത്. വിക്ടര്‍ ഗ്യോകെരെസിന്റെ (84) വകയായിരുന്നു മൂന്നാം ഗോള്‍. 18-ാം മിനിറ്റില്‍ പീറ്റര്‍ സൂസിക്ക് ഇന്റര്‍ മിലാനുവേണ്ടി ഒരു ഗോള്‍ മടക്കി. ഗബ്രിയേല്‍ ജീസസിന്റെ ആദ്യ ഗോളില്‍ ആഴ്സണല്‍ ലീഡ് എടുത്തതിനു പിന്നാലെയായിരുന്നു സൂസിക്ക് തിരിച്ചടിച്ചത്.
ലീഗ് ചാമ്പ്യന്‍ പട്ടം
36 ടീമുകള്‍ മത്സരിക്കുന്ന, എട്ട് മത്സരങ്ങള്‍ വീതമുള്ള ലീഗ് റൗണ്ടില്‍ ആഴ്സണലിന് ഒരു മത്സരംകൂടി ശേഷിക്കുന്നുണ്ട്. അടുത്ത വ്യാഴാഴ്ച പുലര്‍ച്ചെ കസാക്കിസ്ഥാന്‍ ക്ലബ്ബായ കൈരാട്ടിനെതിരേയാണ് ആഴ്സണലിന്റെ അവസാന മത്സരം. അന്ന് സമനില നേടിയാല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരായി ഗണ്ണേഴ്സിനു ലീഗ് റൗണ്ട് പൂര്‍ത്തിയാക്കാം.
ചരിത്രത്തില്‍ ആദ്യമായാണ് ആഴ്സണല്‍ ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായി ഏഴ് മത്സരങ്ങളില്‍ ജയം നേടുന്നത്. ഇംഗ്ലീഷ് ടീമുകളില്‍ ഏറ്റവും കൂടുതല്‍ തുടര്‍ജയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയുടെ (10) പേരിലാണ്.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.
Sports
മാഞ്ചസ്റ്റർ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റർ സിറ്റിക്ക് തകർപ്പൻ ജയം. വ്യാഴാഴ്ച നടന്ന മത്സരത്തിൽ ജർമൻ ടീമായ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സിറ്റി തോൽപ്പിച്ചത്.
സിറ്റിക്ക് വേണ്ടി ഫിൽ ഫോഡൻ രണ്ട് ഗോളുകളും എർലിംഗ് ഹാലണ്ട് റയാൻ ചെർക്കി എന്നിവർ ഓരോ ഗോൾ വീതവും നേടി. ബൊറൂസിയയ്ക്ക് വേണ്ടി വാൾഡിമർ ആന്റൻ ആണ് ഗോൾ സ്കോർ ചെയ്തത്.
ജയത്തോടെ ലീഗ് പ്രാഥമിക ഘട്ടത്തിന്റെ പോയിന്റ് ടേബിളിൽ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തെത്തി. നിലവിൽ 10 പോയിന്റാണ് സിറ്റിക്കുള്ളത്.