പാലക്കാട്: ഒരുവീട്ടില്‍നിന്ന് എംപിയും എംഎല്‍എയുമെന്ന കേരളരാഷ്ട്രീയത്തിലെ അപൂർവതയ്ക്കു പാലക്കാട് ജില്ല സാക്ഷ്യം വഹിക്കുന്നു. പാലക്കാട് എംപിയായ വി.കെ. ശ്രീകണ്ഠന്റെ ഭാര്യയാണ് കോങ്ങാട് മണ്ഡലത്തിലെ വിജയി പ്രഫ. കെ.എ. തുളസി.
സിറ്റിംഗ് എംഎല്‍എയും സിപിഎം നേതാവുമായ കെ. ശാന്തകുമാരിയെയാണ് കോൺഗ്രസ് നേതാവായ തുളസി അട്ടിമറിച്ചത്. പരമ്പരാഗതമായി ഇടതുകോട്ടയായ കോങ്ങാട് 3651 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് തുളസി പിടിച്ചെടുത്തത്.
ശാന്തകുമാരി 59,028 വോട്ടു നേടിയപ്പോള്‍ തുളസി 62,734 വോട്ടു നേടി. എൻഡിഎ സ്ഥാനാർഥിയായ രേണു സുരേഷ് 24,925 വോട്ടുകളാണ് നേടിയത്. മൂന്നു മുന്നണിസ്ഥാനാർഥികളും വനിതകളെന്ന സവിശേഷതയുണ്ടായിരുന്നു കോങ്ങാട് മണ്ഡലത്തിൽ.