Kerala
തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപനം വൈകുന്നത് വിജയത്തിന്റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും സുധീരൻ പറഞ്ഞു.
തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും നല്ല തീരുമാനം വരട്ടെയെന്നും സുധീരൻ പറഞ്ഞു. എല്ലാവരുമായും ആശയവിനിമയം നടത്തി. ഘടകക്ഷികളുടെ പ്രതികരണം അത് സ്വാഭാവികമാണ്.
സദുദ്ദേശത്തോടുകൂടിയുള്ള പ്രതികരണമാണ് നടന്നതെന്ന് അദേഹം വ്യക്തമാക്കി. എത്രയും വേഗം ഒരു സർക്കാർ വരണം, തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം എന്നത് എല്ലാവരുടെയും താത്പര്യമാണ്. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധീരൻ പറഞ്ഞു.
Kerala
കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്. പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.
എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിന്നുയുവോ അത്രയും നല്ലതെന്നും വി.എം. സുധീരന് വ്യക്തമാക്കി. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും, ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദേഹം അഭിപ്രായപ്പെട്ടു.
ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെയെന്നും വി.എം.സുധീരൻ കൂട്ടിച്ചേർത്തു. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.