Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vm Sudheeran

മുഖ്യമന്ത്രിക്കെതിരെ തന്‍റെ പേരിൽ വ്യാജ പ്രചാരണം; ആഭ്യന്തരമന്ത്രിക്ക് പരാതി നൽകി വി.എം. സുധീരൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയെക്കുറിച്ച് തന്‍റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിനെതിരേ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. താൻ ഫേസ്‌ബുക്കിലോ മറ്റ് പൊതുവേദികളിലോ മുഖ്യമന്ത്രിയെക്കുറിച്ച് പറയാത്ത കാര്യങ്ങളാണ് തന്‍റെ പേരിൽ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു.

സർക്കാരിന്‍റെ നിലനിൽപ്പിനെത്തെന്നെ ചോദ്യം ചെയ്യുന്ന തരത്തിൽ ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനും വിദ്വേഷവും പ്രകോപനവും വളർത്താനുമുള്ള ഹീനമായ ശ്രമമാണ് ഈ പോസ്റ്റിന് പിന്നിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് അടിയന്തിരമായി അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആഭ്യന്തരമന്ത്രിക്ക് അയച്ച കത്തിൽ വി.എം സുധീരൻ ആവശ്യപ്പെട്ടു.

പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി എം. പത്മഗിരീശൻ ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് വി.എം.സുധീരൻ നിയമനടപടിയുമായി രംഗത്തെത്തിയത്. മുഹമ്മദ് ഖലീൽ എന്ന വ്യക്തിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് വഴിയാണ് വ്യാജ പ്രചാരണം നടക്കുന്നതെന്നാണ് പരാതി.

 

 

Kerala

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നത് വിജയത്തിന്‍റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യം: വി.എം. സുധീരൻ

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം. സുധീരൻ. പ്രഖ്യാപനം വൈകിയത് ആളുകൾക്ക് പ്രയാസമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.

പ്രഖ്യാപനം വൈകുന്നത് വിജയത്തിന്‍റെ ശോഭയെ ബാധിച്ചു എന്നത് യാഥാർഥ്യമാണ്. സർക്കാർ രൂപീകരിച്ച് പ്രവർത്തനങ്ങൾ തുടങ്ങുമ്പോൾ അതെല്ലാം മാറും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്നും സുധീരൻ പറഞ്ഞു.

തീരുമാനം എത്രയും വേഗം ഉണ്ടാകുമെന്നും നല്ല തീരുമാനം വരട്ടെയെന്നും സുധീരൻ പറഞ്ഞു. എല്ലാവരുമായും ആശയവിനിമയം നടത്തി. ഘടകക്ഷികളുടെ പ്രതികരണം അത് സ്വാഭാവികമാണ്.

സദുദ്ദേശത്തോടുകൂടിയുള്ള പ്രതികരണമാണ് നടന്നതെന്ന് അദേഹം വ്യക്തമാക്കി. എത്രയും വേഗം ഒരു സർക്കാർ വരണം, തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കണം എന്നത് എല്ലാവരുടെയും താത്പര്യമാണ്. കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും സുധീരൻ പറഞ്ഞു.

Kerala

ലൈംഗിക കുറ്റകൃത്യം ഭൂഷണമല്ല; രാഹുല്‍ എത്രയും വേഗം രാജിവയ്ക്കണമെന്ന് വി.എം. സുധീരൻ

കൊച്ചി: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയെന്നും സുധീരൻ പറഞ്ഞു.

എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിന്നുയുവോ അത്രയും നല്ലതെന്നും വി.എം. സുധീരന്‍ വ്യക്തമാക്കി. ആരെങ്കിലും പറയുന്നത് കാത്തു നില്‍ക്കാതെ രാജിവയ്ക്കുന്നതാണ് നല്ലതെന്നും, ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്തരുതെന്നും അദേഹം അഭിപ്രായപ്പെട്ടു.

ലൈംഗിക കുറ്റകൃത്യം ഒരിക്കലും ഭൂഷണമല്ല. കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണ്. രാജി നിയമവശങ്ങള്‍ പരിശോധിച്ച് നടപടി എടുക്കട്ടെയെന്നും വി.എം.സുധീരൻ കൂട്ടിച്ചേർത്തു. മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുലിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.

 

 

Latest News

Corehub Up