Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington

നെതന്യാഹു വാഷിംഗ്ടണിലേക്ക്

ടെൽ അവീവ്: ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹു അമേരിക്കൻ പ്രസിഡന്‍റ് ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് ഇന്നലെ വാഷിംഗ്ടൺ ഡിസിയിലേക്കു പുറപ്പെട്ടു.

മുൻ യാത്രകളെ അപേക്ഷിച്ച് ഇത്തവണത്തേതിനു രഹസ്യാത്മകത കൂടുതലായിരുന്നു. ബെൻ ഗുരിയൻ വിമാനത്താവളത്തിനു പകരം നെവാതിം വ്യോമതാവളത്തിൽനിന്നാണ് അദ്ദേഹം വിമാനം കയറിയത്.

ഇറാനിൽനിന്നുള്ള ഭീഷണിയാണ് ഇതിനു കാരണമെന്ന് ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഞായറാഴ്ചത്തെ നെതന്യാഹുവിന്‍റെ മന്ത്രിസഭാ യോഗവും അജ്ഞാത ഭൂഗർഭ കേന്ദ്രത്തിലേക്കു മാറ്റിയിരുന്നു.

ട്രംപുമായുള്ള കൂടിക്കാഴ്ചയിലെ മുഖ്യ ചർച്ചാ വിഷയം ഇറാൻ ആയിരിക്കുമെന്ന് നെതന്യാഹു ഇന്നലെ പറഞ്ഞു.

NRI

വിമാനത്തിലെ അതിക്രമം; യുവതിയെ കസ്റ്റഡിയിലെടുത്ത് എഫ്ബിഐ

വാഷിംഗ്ടൺ ഡിസി: അബുദാബിയിൽ നിന്ന് വാഷിംഗ്ടണിലേക്കുള്ള എത്തിഹാദ് എയർവേയ്‌സ് വിമാനത്തിൽ വച്ച് സഹയാത്രികരെയും ജീവനക്കാരെയും ആക്രമിച്ച സോഫിയ സാഹു (40) എന്ന യാത്രക്കാരിയെ എഫ്ബിഐ കസ്റ്റഡിയിലെടുത്തു.

വിമാന ജീവനക്കാരുടെ ജോലി തടസപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും ഇവർക്കെതിരേ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെട്ടാൽ 20 വർഷം വരെ തടവുശിക്ഷ ലഭിക്കാൻ സാധ്യതയുണ്ട്.

വാഷിംഗ്ടൺ വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ തന്നെ ഇവരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. 15 മണിക്കൂർ ദൈർഘ്യമുള്ള യാത്രയ്ക്കിടെ, സോഫിയ ഹീലുള്ള ഷൂ ഉപയോഗിച്ച് ജീവനക്കാരെ ചവിട്ടിയതായും സീറ്റിൽ കയറി നിന്ന് ബഹളം വച്ചതായും എഫ്ബിഐ പറഞ്ഞു.

എന്നാൽ താൻ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ജീവനക്കാരുടെ മോശം പെരുമാറ്റമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നുമാണ് സോഫിയയുടെ വാദം.

International

അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ തനിക്ക് അഭിമാനം: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഈ നിലയിൽ എത്തിച്ചത് തന്‍റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥില്‍ തൃപ്തരല്ലെന്നു പലരും അഭിപ്രായം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം. ചില പ്രധാന വസ്തുക്കളുടെ വില ഉയര്‍ന്നതിന് കാരണം തന്‍റെ മുന്‍ഗാമിയായ ജോ ബൈഡന്‍റെ തെറ്റായ നടപടികളാണെന്നും ട്രംപ് വിമര്‍ശിച്ചു.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എന്‍പിആര്‍, മാരിസ്റ്റ്പി, ബിഎസ് ന്യൂസ് സര്‍വേയില്‍ ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ 59 ശതമാനം പേർ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാതെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

International

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വാഷിംഗ്ടണിൽ; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടൺ ഡിസി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വാഷിംഗ്ടണിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു.

കരാർ പ്രകാരം ചില ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്‍റെ ഭാഗമാണിത്. ഇന്ത്യ - അമേരിക്ക ബന്ധം ഊർജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി.

വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റുമായും എസ്. ജയശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ - യുഎസ് വ്യാപാര കരാറും സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.

International

പിറ്റ്ബുള്ളിന്‍റെ ആക്രമണം; യുഎസിൽ മുത്തച്ഛനും കൊച്ചുമകൾക്കും ദാരുണാന്ത്യം

വാഷിംഗ്ടൺ ഡിസി: യുഎസിൽ മുത്തച്ഛനെയും മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെയും വളർത്തുനായ്ക്കൾ കടിച്ചുകൊന്നു. ടെന്നസിയിലാണ് വീടിനുള്ളിൽ വച്ചാണ് സംഭവം.

തുള്ളഹോമയിലെ വസതിയിൽ ജെയിംസ് അലക്‌സാണ്ടർ സ്മിത്തി (50)നെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റ്ബുൾ വിഭാഗത്തിൽപ്പെട്ട ഏഴ് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. ഇവയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി.

പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്‍റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest News

Corehub Up