Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Washington

America

ഫൊക്കാന ടീം ഇന്റഗ്രിറ്റി അംഗങ്ങൾക്ക് വാഷിംഗ്ടൺ സ്വീകരണം

വാഷിംഗ്ടൺ ഡിസി: ഫൊക്കാനയ്ക്ക് പുതിയ കാഴ്‌ചപ്പാടും മലയാളി സമൂഹത്തിൽ മാറ്റങ്ങൾക്ക് കാരണമാകുന്ന മികച്ച പ്രവർത്തനങ്ങളും കൂടുതൽ ചാരിറ്റി സേവനങ്ങളും ലക്ഷ്യമിട്ട് രംഗത്തുള്ള ടീം ഇന്‍റഗ്രിറ്റിക്ക് വാഷിംഗ്ടൺ ഡിസി മേഖലയിലെ സംഘടനാ നേതാക്കളും പ്രവർത്തകരും ഹൃദ്യമായ സ്വീകരണം നൽകി.

പരസ്പരം ആശയങ്ങൾ പങ്കുവച്ചും സൗഹൃദം പുതുക്കിയും സംഘടനയുടെ ദീർഘകാല നന്മ ലക്ഷ്യമിട്ടും സംഘടിപ്പിച്ച ഒത്തുകൂടൽ മുൻ പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ അടക്കമുള്ള നേതാക്കളുടെ സജീവ സാന്നിധ്യം കൊണ്ടു ശ്രദ്ധേയമായി.

ഇന്റഗ്രിറ്റിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഫിലിപ്പോസ് ഫിലിപ്പ്, സന്തോഷ് നായർ (സെക്രട്ടറി), ആന്‍റോ വർക്കി (ട്രഷറർ), ഡോ. ഷൈനി രാജു (വിമൻസ് ഫോറം ചെയർ), അപ്പുക്കുട്ടൻ പിള്ള (അസോ. ട്രഷറർ), ഡോ അജു ഉമ്മൻ (അഡീഷണൽ അസോ. സെക്രട്ടറി), ഫോബി പോൾ (ആർവിപി, ന്യു ഇംഗ്ലണ്ട് റീജിയൻ), അജു എബ്രഹാം, ഷൈമി ജേക്കബ്, ആദർശ് രവീന്ദ്രൻ (നാഷണൽ കമ്മിറ്റി സ്ഥാനാർത്ഥികൾ) തുടങ്ങിയവയായിരുന്നു സംഘത്തിൽ.

മുൻ ഭാരവാഹി ഷീല ജോസഫ്, ഏലിയാസ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു. വിർജീനിയയിലെ വിയന്നയിൽ ബോംബെ തണ്ടൂരിൽ നടന്ന ഒത്തുചേരലിൽ പാനലിന്‍റെ ലക്ഷ്യങ്ങൾ ഫിലിപ്പോസ് ഫിലിപ്പ് വിവരിച്ചു.

സംഘടനയെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ പ്രശ്നങ്ങളിൽ സജീവമാകുകയും ചാരിറ്റി രംഗം ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യങ്ങൾ. തെരെഞ്ഞെടുപ്പ് കഴിഞ്ഞാൽ എല്ലാവരുമായും ഒത്തുചേർന്ന് പ്രവർത്തിക്കും.

ഡിസി മേഖലയിൽ നിന്ന് ലഭിക്കുന്ന ഈ പിന്തുണ ഏറെ സന്തോഷം പകരുന്നുവെന്ന് ഫിലിപ്പോസ് ഫിലിപ് പറഞ്ഞു. പാനലിന്‍റെ പൂർണമായ മാനിഫെസ്റ്റോ വൈകാതെ പുറത്തിറക്കുമെന്നും അറിയിച്ചു. ഫിലിപ്പോസ് ഫിലിപ്പിന്‍റെ മൂന്നു പതിറ്റാണ്ടിലേറെയായുള്ള സംഘടന പ്രവർത്തനം സെക്രട്ടറി സ്ഥാനാർഥി സന്തോഷ് നായർ ചൂണ്ടിക്കാട്ടി.

കേസുകളിലും മറ്റും സംഘടനയെ ചിലർ വലിച്ചിഴക്കുമ്പോൾ അവയിൽ നിന്നുള്ള രക്ഷക്ക് എന്നും ഫിലിപ്പോസ് ഫിലിപ്പാണ് മുന്നിൽ നിന്നത്. തന്റെ സംഘടനാ പ്രവർത്തനങ്ങളും സന്തോഷ് നായർ ചൂണ്ടിക്കാട്ടി.

 

International

അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ തനിക്ക് അഭിമാനം: ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയുടെ ഇപ്പോഴത്തെ സമ്പദ് വ്യവസ്ഥയില്‍ തനിക്ക് അഭിമാനമുണ്ടെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ ഈ നിലയിൽ എത്തിച്ചത് തന്‍റെ കഴിവാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

അമേരിക്കന്‍ സമ്പദ് വ്യവസ്ഥില്‍ തൃപ്തരല്ലെന്നു പലരും അഭിപ്രായം രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രതികരണം. ചില പ്രധാന വസ്തുക്കളുടെ വില ഉയര്‍ന്നതിന് കാരണം തന്‍റെ മുന്‍ഗാമിയായ ജോ ബൈഡന്‍റെ തെറ്റായ നടപടികളാണെന്നും ട്രംപ് വിമര്‍ശിച്ചു.

കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ എന്‍പിആര്‍, മാരിസ്റ്റ്പി, ബിഎസ് ന്യൂസ് സര്‍വേയില്‍ ട്രംപിന്‍റെ സാമ്പത്തിക നയങ്ങളെ 59 ശതമാനം പേർ എതിർത്തിരുന്നു. എന്നാൽ ഇതൊന്നും അംഗീകരിക്കാതെയാണ് ട്രംപ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

International

വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വാഷിംഗ്ടണിൽ; യുഎസ് സ്റ്റേറ്റ് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി

വാഷിംഗ്ടൺ ഡിസി: വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ വാഷിംഗ്ടണിലെത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റുബിയോയുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും പുതിയ വ്യാപാര കരാറിനെ സ്വാഗതം ചെയ്‌തു.

കരാർ പ്രകാരം ചില ഇന്ത്യൻ ഉത്പന്നങ്ങളുടെ തീരുവ 18 ശതമാനമായി കുറയ്ക്കാൻ യുഎസ് സമ്മതിച്ചിട്ടുണ്ട്. ഇത് ഉടനടി പ്രാബല്യത്തിൽ വരും. വിദേശകാര്യ മന്ത്രിയുടെ മൂന്ന് ദിവസത്തെ യുഎസ് സന്ദർശനത്തിന്‍റെ ഭാഗമാണിത്. ഇന്ത്യ - അമേരിക്ക ബന്ധം ഊർജിതപ്പെടുത്താനുള്ള നടപടികൾ മുന്നോട്ട് കൊണ്ടുപോകുമെന്ന് ഇരുനേതാക്കളും വിശദമാക്കി.

വാഷിംഗ്ടണിൽ നടക്കുന്ന അന്തരാഷ്ട്ര ക്രിട്ടിക്കൽ മിനറൽസ് ഉച്ചകോടിയിൽ ഇന്ന് ഇന്ത്യയടക്കം 50 രാജ്യങ്ങൾ പങ്കെടുക്കും. യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്‍റുമായും എസ്. ജയശങ്കർ ചർച്ചകൾ നടത്തി. ഇന്ത്യ - യുഎസ് വ്യാപാര കരാറും സാമ്പത്തിക സഹകരണവുമായിരുന്നു ചർച്ചയിലെ പ്രധാന വിഷയങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപും തമ്മിലുള്ള ടെലിഫോൺ ചർച്ചയെത്തുടർന്ന് തിങ്കളാഴ്ച പ്രഖ്യാപിച്ച ഇന്ത്യ-യുഎസ് വ്യാപാര കരാറിന്‍റെ പശ്ചാത്തലത്തിൽ കൂടിയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം.

International

പിറ്റ്ബുള്ളിന്‍റെ ആക്രമണം; യുഎസിൽ മുത്തച്ഛനും കൊച്ചുമകൾക്കും ദാരുണാന്ത്യം

വാഷിംഗ്ടൺ ഡിസി: യുഎസിൽ മുത്തച്ഛനെയും മൂന്ന് മാസം പ്രായമുള്ള കൊച്ചുമകളെയും വളർത്തുനായ്ക്കൾ കടിച്ചുകൊന്നു. ടെന്നസിയിലാണ് വീടിനുള്ളിൽ വച്ചാണ് സംഭവം.

തുള്ളഹോമയിലെ വസതിയിൽ ജെയിംസ് അലക്‌സാണ്ടർ സ്മിത്തി (50)നെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പിറ്റ്ബുൾ വിഭാഗത്തിൽപ്പെട്ട ഏഴ് നായ്ക്കളെ വീട്ടിൽ വളർത്തിയിരുന്നു. ഇവയാണ് ആക്രമണം നടത്തിയതെന്ന് കണ്ടെത്തി.

പോലീസ് സ്ഥലത്തെത്തിയപ്പോൾ വീടിനുള്ളിൽ സ്മിത്ത് ബോധരഹിതനായി കിടക്കുകയും പിഞ്ചുകുഞ്ഞിനെ നായ്ക്കൾ ആക്രമിക്കുകയുമായിരുന്നു. പോലീസ് ഏഴ് പിറ്റ് ബുള്ളുകളേയും വെടിവച്ച് കൊന്നു. നായ്ക്കളെ കൊന്ന ശേഷം പോലീസ് കുഞ്ഞിന്‍റെ അടുത്തെത്തിയപ്പോഴേക്കും ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് മരിച്ചിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Latest News

Corehub Up