കൊച്ചി: കൊച്ചിയിൽ പങ്കെടുത്ത മൂന്നു പരിപാടികളിലും മലയാളം പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി സദസിന്റെ കൈയടി നേടി. വിമാനത്താവളത്തിൽ ഇറങ്ങിയതും വേദികളിലെത്തിയതും മുണ്ടുടുത്തായിരുന്നു.
ധീവരസഭയുടെ ജൂബിലി സമ്മേളനത്തിൽ ‘കടലിന്റെ മക്കള്‍ക്ക് നമസ്കാരം’ എന്നു പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. ഹിന്ദിയിലായിരുന്നു പ്രസംഗങ്ങളെങ്കിലും ‘എന്റെ സുഹൃത്തുക്കളെ’ എന്ന് പലവട്ടം മൂന്നു വേദികളിലും മോദി ആവർത്തിച്ചു.
എൻഡിഎ സമ്മേളനത്തിൽ കഥകളിവേഷവും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനച്ചടങ്ങിൽ ആറന്മുള കണ്ണാടിയുമായിരുന്നു പ്രധാനമന്ത്രിക്ക് ഉപഹാരങ്ങളായി നൽകിയത്.