ചെന്നൈ: പശ്ചിമേഷ്യയിലെ സംഘർഷത്തെത്തുടർന്നു പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം രൂക്ഷമായതോടെ വിറകടുപ്പിലേക്ക് മാറി ചെന്നൈയിലെ ഹോട്ടലുകൾ.
സിലിണ്ടറുകൾ ലഭിക്കാത്തതും വിലക്കയറ്റം രൂക്ഷമായതുമാണു വിറകടുപ്പിലേക്കു മാറുന്നതിന് ഹോട്ടലുകളെ നിർബന്ധിതമാക്കിയത്. അതേസമയം വിറക് ക്ഷാമവും ഹോട്ടൽമേഖലയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
നിലവിൽ ചെന്നൈയിലെ ഹോട്ടലുകളിൽ 90-ശതമാനവും നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്നും പാചകവാതക ക്ഷാമത്തോടെ കച്ചവടത്തിൽ 30 ശതമാനത്തിലധികം ഇടിവുസംഭവിച്ചെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സംസ്ഥത്തെ ഹോട്ടലുകളിൽ മിക്കവയും റംസാൻ ദിനത്തിൽ ബിരിയാണി ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കാനായി വിറകടുപ്പിനെയാണ് ആശ്രയിച്ചത്.
അതേസമയം ആവശ്യക്കാർ ഏറിയതോടെ വിറക് വിലയും ഉയർന്നതായി തമിഴ്നാട് ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് എം വെങ്കടസുബ്ബു പറഞ്ഞു.