കൊളംബോ: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിൽ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തെരഞ്ഞെടുത്തു. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഏഴു മുതലാണ് മത്സരം.
കഴിഞ്ഞ മത്സരത്തിലെ ടീമിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസണിനും അർഷ്ദീപ് സിംഗിനും പകരം അഭിഷേക് ശർമയും കുൽദീപ് യാദവും തിരിച്ചെത്തി. മാറ്റങ്ങളില്ലാതെയാണ് പാക്കിസ്ഥാൻ കളത്തിലിറങ്ങുന്നത്.
ടീം ഇന്ത്യ: അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, അക്സർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.
ടീം പാക്കിസ്ഥാൻ: സയിം അയൂബ്, ഷാഹിദ്സാദാ ഫർഹാൻ, സൽമാൻ ആഘ (ക്യാപ്റ്റൻ), ബാബർ അസം, മുഹമ്മദ് നവാസ്, ഉസ്മാൻ ഖാൻ ( വിക്കറ്റ് കീപ്പർ), ഷഡബ് ഖാൻ, ഫഹീം അഷ്റഫ്, ഷഫീൻ അഫ്രീഡി, അബ്രാർ അഹ്മദ്, ഉസ്മാൻ താരിഖ്.