Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zelensky

റഷ്യയെ തടുക്കണമെന്ന് അഭ്യർഥിച്ച് സെലൻസ്കി

കീവ്: റഷ്യൻ മിസൈൽ ആക്രമണത്തെ തടുക്കാൻ അടിയന്തരമായി വ്യോമപ്രതിരോധ സംവിധാനം വേണമെന്ന് നാറ്റോ ഉച്ചകോടിയിൽ ആവശ്യപ്പെടാൻ യുക്രെയ്ൻ പ്രസിഡന്‍റ് വോളോദിമിർ സെലൻസ്കി.

തുർക്കിയിൽ നടക്കുന്ന നാറ്റോ ഉച്ചകോടിയിൽ സഖ്യകക്ഷികളിൽനിന്ന് അടിയന്തര സഹായം ഉണ്ടാകണമെന്ന് സെലൻസ്കി ആവശ്യപ്പെടുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടു തവണ റഷ്യൻ മിസൈലുകൾ യുക്രെയ്നിൽ വൻനാശം വിതയ്ക്കുകയും അന്പതിലധികം പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാൻ ആവശ്യമായ പേട്രിയറ്റ് മിസൈലുകൾ വേണമെന്ന ആവശ്യം സെലൻസ്കി ശക്തമാക്കിയിരിക്കുന്നത്.

അങ്കാറയിൽ നടക്കുന്ന ഉച്ചകോടിയിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി സെലൻസ്കി കൂടിക്കാഴ്ച നടത്തിയേക്കും.

റഷ്യൻ പ്രസിഡന്‍റ് പുടിനെ സമാധാന ചർച്ചകൾക്കായി സമ്മർദം ചെലുത്താൻ ട്രംപിനോട് ആവശ്യപ്പെടാനുള്ള അവസരംകൂടിയാകുമിത്. തുർക്കിയിൽ നടക്കുന്ന ഉച്ചകോടി അർഥമില്ലാതാകില്ലെന്നു സെലൻസ്കി പറഞ്ഞു.

യുക്രെയ്ന്‍റെ പരമാധികാരം സംരക്ഷിക്കാനാവശ്യമായ സഹായങ്ങൾ ഉറപ്പാക്കണമെന്ന് അംഗരാജ്യങ്ങളോട് നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ അഭ്യർഥിച്ചു.

International

തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന് സെലൻസ്കി

കീവ്: തെരഞ്ഞെടുപ്പിന് രാജ്യം തയാറാണെന്ന യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്കി.

റഷ്യയുമായുള്ള യുദ്ധം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകുകയാണെന്ന വാദം യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വീണ്ടും ഉയർത്തിയതോടെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.      

2024 മേയിൽ സെലെൻസ്കിയുടെ കാലാവധി അവസാനിക്കാനിരുന്നതാണെങ്കിലും രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത് തെരഞ്ഞെടുപ്പിനു തടസമായി. യുഎസ് സുരക്ഷ നൽകുമെങ്കിൽ അടുത്ത 60-90 ദിവസങ്ങൾക്കുള്ളിൽ തെരഞ്ഞെടുപ്പ് നടത്താം. താൻ പ്രസിഡന്‍റ് പദവിയിൽ കടിച്ചുതൂങ്ങുന്നുവെന്ന വ്യാഖ്യാനം ഒട്ടും ന്യായമല്ലെന്നും സെലെൻസ്കി പറഞ്ഞു.     

അതേസമയം, റഷ്യയുമായി പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സൈനികർക്കും സംഘർഷം മൂലം രാജ്യത്തിന് വെളിയിൽ കഴിയുന്ന 57 ലക്ഷം യുക്രെയ്ൻ പൗരന്മാർക്കും വോട്ട് ചെയ്യാൻ സാധിച്ചാൽ മാത്രമേ തെരഞ്ഞെടുപ്പ് നീതിയുക്തമാകൂവെന്ന് ഒരു പ്രതിപക്ഷ എംപി ബിബിസിയോട് പ്രതികരിച്ചു. 

International

സമാധാന പദ്ധതി അംഗീകരിക്കാൻ യുക്രെയ്നുമേൽ യുഎസ് സമ്മർദം

കീവ്: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ തയാറാക്കിയ പുതിയ പദ്ധതി അംഗീകരിക്കാൻ പ്രസിഡന്‍റ് സെലൻസ്കിക്കുമേൽ അമേരിക്ക സമ്മർദം ചെലുത്തുന്നതായി റിപ്പോർട്ട്.

അടുത്ത വ്യാഴാഴ്ചയ്ക്കുള്ളിൽ പദ്ധതി അംഗീകരിക്കണമെന്നു യുഎസ് വൃത്തങ്ങൾ സെലൻസ്കിക്ക് അന്ത്യശാസനം നല്കി. യുഎസ് പ്രസിഡന്‍റ് ട്രംപ് പിന്നീട് ഇക്കാര്യം സൂചിപ്പിച്ചു.

അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതി യുക്രെയ്നു വലിയ നഷ്ടമുണ്ടാക്കുന്നതാണെന്നു യൂറോപ്യൻ ശക്തികൾ ചൂണ്ടിക്കാട്ടിയുണ്ട്. ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബെർഗിൽ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ യുക്രെയ്ന്‍റെ മിത്രരാജ്യങ്ങൾ പദ്ധതി ചർച്ച ചെയ്യുമെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ അറിയിച്ചു.

പദ്ധതിപ്രകാരം യുക്രെയ്ൻ സേനയ്ക്കു നിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കേണ്ടിവരും. യുക്രെയ്ൻ നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുകയും സൈനികശേഷി പരിമിതപ്പെടുത്തുകയും വേണം.

International

അമേരിക്കൻ സമാധാന പദ്ധതിയുമായി സഹകരിക്കും: സെലൻസ്കി

കീവ്: അമേരിക്കയും റഷ്യയും ചേർന്നു തയാറാക്കിയ സമാധാന പദ്ധതിയോടു സഹകരിക്കാൻ സന്നദ്ധത അറിയിച്ച് യുക്രെയൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി. അമേരിക്ക അവരുടെ കാഴ്ചപ്പാടിനനുസരിച്ച് തയാറാക്കിയ പദ്ധതിയോടു സഹകരിക്കുമെന്നാണ് സെലൻസ്കി പറഞ്ഞത്.

ഇനിയൊരു അധിനിവേശം ഉണ്ടാകില്ലെന്ന് ഉറപ്പു ലഭിക്കുന്ന സമാധാനമാണു യുക്രെയ്നു വേണ്ടത്. പദ്ധതി ചർച്ച ചെയ്യാൻ യുക്രെയ്നിലെത്തിയ യുഎസ് സൈനികസംഘവുമായി കൂടിക്കാഴ്ച നടത്തിയശേഷമാണു സെലൻസ്കി ഇതു പറഞ്ഞത്.

ഇതിനിടെ, യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രതിനിധി കിറിൾ ദിമിത്രിയേവും തയാറാക്കിയ പദ്ധതിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നു.

യുക്രെയ്നു വലിയതോതിൽ നഷ്ടമുണ്ടാകുന്ന പദ്ധതിയിൽ, റഷ്യയുടെ അന്താരാഷ്‌ട്രതല ഒറ്റപ്പെടൽ അവസാനിപ്പിക്കാനുള്ള നിർദേശങ്ങളും ഉൾപ്പെടുന്നു.
യുക്രെയ്നു സൈനികനിയന്ത്രണമുള്ള ഭൂമികൂടി റഷ്യക്കു വിട്ടുകൊടുക്കണമെന്നതാണ് ഒരു നിർദേശം.

യുക്രെയ്ൻ സൈനികരുടെ എണ്ണം ആറു ലക്ഷമായി പരിമിതപ്പെടുത്തുക, നാറ്റോയിൽ ചേരില്ലെന്നു പ്രഖ്യാപിക്കുക തുടങ്ങിയ നിർദേശങ്ങളുമുണ്ട്.ഇതിനു പകരമായി, യുക്രെയ്നു സുരക്ഷാ ഉറപ്പുകൾ നല്കുമെന്നു പറയുന്നുണ്ടെങ്കിലും അതിന്‍റെ വിശദാംശങ്ങൾ നല്കിയിട്ടില്ല.

ആഗോള സാന്പത്തികമേഖലയിലേക്കുള്ള റഷ്യയുടെ മടക്കമാണു മറ്റൊരു സുപ്രധാന നിർദേശം. റഷ്യക്കെതിരായ പാശ്ചാത്യ ഉപരോധങ്ങൾ പിൻവലിക്കും. വൻശക്തികളുടെ കൂട്ടായ്മയായ ജി7ൽ റഷ്യയെ വീണ്ടും ഉൾപ്പെടുത്തി ജി8 ആക്കും.

അതേസമയം, യുക്രെയ്നെ ഉൾപ്പെടുത്താതെ തയാറാക്കിയ പദ്ധതിയിൽ യൂറോപ്യൻ ശക്തികൾ എതിർപ്പു പ്രകടിപ്പിച്ചിട്ടുണ്ട്.

International

റഷ്യ ആക്രമണം കടുപ്പിക്കുന്നു; യുഎസിനോട് സൈനികസഹായം തേടി സെലെൻസ്കി

കീവ്: റഷ്യ ആക്രമണം ശക്തമാക്കിയതോടെ യുഎസിൽനിന്നും കൂടുതൽ സൈനികസഹായം തേടി യുക്രെയ്‌ൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്‌കി. യുക്രെയ്‌നിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവിൽ റഷ്യ ശക്‌തമായ ആക്രമണം നടത്തിയതിനു പിന്നാലെയാണ് സെലെൻസ്‌കിയുടെ നീക്കം.

വെള്ളിയാഴ്‌ച സെലെൻസ്‌കി യുഎസ് സന്ദർശിക്കും. ഹർകീവിലെ പ്രധാന ആശുപത്രിയിൽ ബോംബ് വീണതോടെ രോഗികളെ ഒഴിപ്പിച്ചു. ഊർജനിലയങ്ങൾക്കുനേരെയും ആക്രമണമുണ്ടായി. ദീർഘദൂര മിസൈലായ ടോമഹോക് യുക്രെയ്നിനു നൽകുമെന്നു കഴിഞ്ഞദിവസം ട്രംപ് വ്യക്തമാക്കിയിരുന്നു.

റഷ്യയുടെ ഉൾപ്രദേശങ്ങളിലും ആക്രമണം നടത്താൻ ഈ മിസൈൽ ലഭിച്ചാൽ യുക്രെയ്നിനാവും. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളെ റഷ്യ സ്വാഗതം ചെയ്തു.

Latest News

Corehub Up