ഞാൻ പ്ലസ് ടു പരീക്ഷ ബയോളജി, മാത്തമാറ്റിക്സ് ബ്രാഞ്ചിൽ എഴുതി റിസൾട്ട് കാത്തിരിക്കുന്നകയാണ്. ജെഇഇ മെയിൻ പരീക്ഷയിൽ മോശമല്ലാത്ത പെർസന്‍റൈൽ ലഭിച്ചിട്ടുണ്ട്. നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റ് ആധുനിക മാത്തമാറ്റിക്സിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബിടെക് -എംടെക് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുന്നു എന്ന് അറിയാൻ കഴിഞ്ഞു. ഈ പ്രോഗ്രാമിന്‍റെ വിശദാംശങ്ങൾ വിവരിക്കാമോ? അഞ്ചുവർഷത്തെ ഇ പ്രോഗ്രാമിൽ ചേരുന്പോൾ എക്സിറ്റ് ഓപ്ഷൻ ലഭിക്കുമോ?


നാസറുദ്ദീൻ, തൊട്ടിൽപ്പാലം

 നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) കാലിക്കറ്റ് 2026 -27അധ്യയനവർഷം പുതിയ ബിടെക് -എംടെക് 5 വർഷ ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമുകൾ ആരംഭിക്കുന്നുണ്ട്. ഇതിൽ പ്രധാനമായും വരുന്നത് മാത്തമാറ്റിക് ആൻഡ് കംപ്യൂട്ടിംഗ് വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ബിടെക് -എംടെക് ഡ്യൂവൽ ഡിഗ്രി പ്രോഗ്രാമാണ്.

അഞ്ചുവർഷ പഠനകാലയളവുള്ള ഈ പ്രോഗ്രാം മാത്തമാറ്റിക് ആൻഡ് കംപ്യൂട്ടിംഗ് എന്ന പേരിലാണ് വരുന്നത്.

ഈ പ്രോഗ്രാമിലേക്ക് പ്രവേശനം നൽകുന്നതിനായി എൻഐടി പരിഗണിക്കുന്നത് 2026 െ ജെഇഇ മെയിൻസിന് ലഭിച്ച പെർസന്‍റൈയിലാണ്.

സാധാരണയുള്ള ബിടെക്, എംടെക് പ്രോഗ്രാമുകൾനിന്ന് ഭിന്നമായി ആർട്ടിഫിഷൽ ഇന്‍റലിജൻസ്, മാത്തമാറ്റിക്കൽ മോഡലിംഗ്, മെഷീൻ ലേണിംഗ് മുതലായ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള സിലബസും സ്കീമും ആണ് ഈ പ്രോഗ്രാമിനായി തയാറാക്കിയിട്ടുള്ളത്.

ഇന്‍റഗ്രേറ്റഡ് ഫൈവ് ഇയർ പ്രോഗ്രാമുകൾക്ക് എക്സിറ്റ് ഓപ്ഷൻ നൽകാറില്ല. എന്നാൽ, ഈ പ്രോഗ്രാമിൽ ചേരുന്ന വിദ്യാർഥി നാലുവർഷ പഠനകാലയളവുള്ള ബിടെക് പ്രോഗ്രാം പൂർത്തീകരിച്ചാൽ വേണമെങ്കിൽ ബിടെക് യോഗ്യതയോടെ എക്സിറ്റ് ഓപ്ഷൻ പ്രകാരം പുറത്തു പോകാനുള്ള അവസരവും പ്രോഗ്രാം ഓഫർ ചെയ്യുന്നുണ്ട്.

പുതിയ കാലത്തിന്‍റെ ആവശ്യങ്ങളും കരിയർ സാധ്യതകളും മനസിലാക്കി പഠിതാക്കൾക്ക് ഉയർന്ന കരിയർ ലഭിക്കുന്നതിലേക്കായാണ് എൻഐടി ഈ പ്രോഗ്രാം വിഭാവനം ചെയ്തിട്ടുള്ളത്.


ഡാറ്റ സയന്‍റിസ്റ്റ്, ക്വാണ്ടിറ്റേറ്റീവ്, അനലിസ്റ്റ്, ക്രിപ്റ്റോഗ്രാഫർ തുടങ്ങിയ ഉന്നത തസ്തികകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് ഗുണപ്രദമാകും. സ്വകാര്യ മേഖലയിലും സർക്കാർ മേഖലയിലും ധാരാളം അവസരങ്ങൾ വരുംകാലങ്ങളിൽ തുറക്കുന്നതാണ് പ്രോഗ്രാം.
*** ****

ഞാൻ പത്താം ക്ലാസ് പഠിച്ച ഒരു വിദ്യാർഥിയാണ്. കേരളത്തിൽ ഏതെങ്കിലും സ്ഥാപനത്തിൽ ഡോഗ് ട്രെയിനിംഗുമായി ബന്ധപ്പെട്ട സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രോഗ്രാം നടക്കുന്നുണ്ടോ?


വിനീത് കുമാർ, കിഴക്കന്പലം

കേരള പോലീസ് അക്കാദമി തൃശൂരിൽ കാലിക്കട്ട‌് സർവകലാശാല നടത്തുന്ന മൂന്നു മാസം പഠന ദൈർഘ്യമുള്ള ഒരു പ്രോഗ്രാം ഡോഗ് ട്രെയിനിംഗ് ആൻഡ് കെന്നൽ ഫോറൻസിക് കോഴ്സ് എന്ന പേരിൽ ലഭ്യമാണ്. ഈ പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കുന്നതിന് പഠിതാവിനു ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയിച്ചിരിക്കുക എന്നതാണ്. ഈ പ്രോഗ്രാമിന്‍റെ മുഴുവൻ പേര് പ്രഫഷണൽ ഡോഗ് ട്രെയിനിംഗ് ആൻഡ് കെന്നൽ ഫോറൻസിക് സർട്ടിഫിക്കറ്റ് കോഴ്സ് എന്നാണ്. മൂന്നുമാസം ദൈർഘ്യമുള്ള ഈ പ്രോഗ്രാമിന്‍റെ ഫീസ് ഒരു ലക്ഷം രൂപയാണ്. ഈ പ്രോഗ്രാമിലെ ആകെയുള്ള ഇൻടേക്ക് 30 ആണ്.


ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് 5% സീറ്റ് കൂടുതലായി നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് admission.uoc.ac.in സന്ദർശിക്കുക.


അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്9496181703
([email protected])