ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള പ്രവേശന രീതികളും അവിടെ പഠിപ്പിക്കുന്ന വിഷയങ്ങളെ സംബന്ധിച്ചും ടെക്നിക്കൽ ഹൈസ്കൂൾ പഠനം പൂർത്തീകരിക്കുന്നതിലൂടെ ഏതെങ്കിലും തരത്തിലുള്ള പ്രത്യേകമായ റിസർവേഷൻ ഉപരിപഠനത്തിനുണ്ടോ എന്ന് കാര്യങ്ങൾ വിവരിക്കാമോ?


കെ.എസ്. അഭിലാഷ്, മുക്കൂട്ടുതറ, എരുമേലി.

 ടെക്നിക്കൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്‍റ് കേരള സർക്കാർ സ്കൂൾ പഠനകാലഘട്ടത്തിൽ തന്നെ വിദ്യാർഥികളിൽ സാങ്കേതിക തൊഴിൽ നൈപുണ്യം നേടുന്നതിലേക്കായി പ്രത്യേകമായി രൂപകല്പന ചെയ്തിട്ടുള്ള സ്കൂൾ രീതിയാണ് ടെക്നിക്കൽ ഹൈസ്കൂളുകൾ എന്ന പേരിൽ അറിയപ്പെടുന്നത്.

സംസ്ഥാനത്ത് ആകെ 39 ടെക്നിക്കൽ ഹൈസ്കൂളുകളാണുള്ളത്. ഏഴാം ക്ലാസിനുശേഷം എട്ട്, ഒന്പത്, പത്ത് ക്ലാസ് പഠനമാണ് ടെക്നിക്കൽ ഹൈസ്കൂളുകളിൽ നടക്കുക. എട്ട്, ഒന്പത്, പത്ത് ക്ലാസുകളിൽ പഠിപ്പിക്കുന്ന എല്ലാ പൊതു വിഷയങ്ങളും ടെക്നിക്കൽ ഹൈസ്കൂളിലും പഠിപ്പിക്കുന്നുണ്ടാവും. എന്നാൽ, സാങ്കേതിക പഠനം മുൻനിർത്തിയുള്ള സിലബസ് ആയതിനാൽ ബയോളജി വിഷയം ടെക്നിക്കൽ ഹൈസ്കൂളുകളിൽ ഒരു പാഠഭാഗമായി പഠിപ്പിക്കുന്നില്ല. ഇവ കൂടാതെ പഠിതാവിന്‍റെ പ്രാപ്തിയും അഭിരുചിയും താത്പര്യവും മനസിലാക്കി ഏതെങ്കിലും ഒരു ട്രേഡിൽ പ്രത്യേകമായ സാങ്കേതിക പരിശീലനവും പുതു വിഷയങ്ങളുടെ പഠനത്തോടൊപ്പം നൽകിവരുന്നു.


അടിസ്ഥാനപരമായി ഈ സ്കൂൾ സിസ്റ്റത്തിലൂടെ ചെറുപ്പത്തിലെ തന്നെ കുട്ടികളിൽ സാങ്കേതിക വിഷയങ്ങൾ പഠിക്കുന്നതിനുള്ള താത്പര്യവും അതിൽ പരിശീലനവും നൈപുണ്യവും സൃഷ്ടിച്ചെടുക്കുന്നതോടെ തുടർപഠനകാലത്ത് സാങ്കേതിക മേഖലയിൽ ഉപരിപഠനത്തിനും കരിയർ കണ്ടെത്തുന്നതിനും ഏറെ സഹായിക്കും. എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്ന കുട്ടി ആ വർഷം പൊതുവിദ്യാഭ്യാസത്തിൽ കാണുന്ന തരത്തിൽ ഇംഗ്ലീഷ്, മലയാളം, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, സോഷ്യൽ സയൻസ്, ഐടി എന്നീ പൊതു വിഷയങ്ങളും അടിസ്ഥാന സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളും പഠിക്കുന്നു. ഒന്പത്, പത്ത് ക്ലാസിൽ ഈ പൊതു വിഷയങ്ങൾ കൂടാതെ എൻജിനിയറിംഗ് വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകളും ഉണ്ടാകും. പഠിതാവിന്‍റെ അഭിരുചിയും പ്രാപ്തിയും അനുസരിച്ച് ഏതെങ്കിലും ഒരു ട്രേഡിൽ പ്രത്യേകമായ പരിശീലനവും നൽകും.

ഏഴാം ക്ലാസ് ജയിച്ചവർക്കും, ഇപ്പോൾ ഏഴാം ക്ലാസ് പരീക്ഷ റിസൾട്ട് കാത്തിരിക്കുന്നവർക്കും 2026 -27 അധ്യയനവർഷത്തെ ടെക്നിക്കൽ ഹൈസ്കൂളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാം.

2026 -27 അക്കാദമി വർഷം എട്ടാം ക്ലാസിലേക്ക് അപേക്ഷിക്കുന്ന വിദ്യാർഥി 2026 ജൂണ്‍ ഒന്നിന് 16 വയസ് കഴിയാൻ പാടില്ല.

ഏത് സ്കൂളിലാണോ ഒരു വിദ്യാർഥി പ്രവേശനം ആഗ്രഹിക്കുന്നത് ആ സ്കൂളിലേക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിദ്യാർഥിയുടെ ഏഴാം ക്ലാസിലെ മാർക്കും മറ്റു കാര്യങ്ങളും പരിഗണിച്ചാണ് പ്രവേശനം നൽകുന്നത്. സ്കൂളിൽ അനുവദിച്ചിട്ടുള്ള ഇൻടേക്കിനേക്കാൾ കൂടുതൽ വിദ്യാർഥികൾ പ്രവേശനത്തിനായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിൽ സ്കൂൾതലത്തിൽ കുട്ടികൾക്ക് പ്രവേശന പരീക്ഷ നടത്തും. ആ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നൽകുക. ഈ അഭിരുചി പരീക്ഷയിൽ ഏഴാം ക്ലാസിൽ അവർ പഠിച്ചിട്ടുള്ള കണക്ക്, ഇംഗ്ലീഷ്, മലയാളം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, യുക്തിവിചാരം എന്നീ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള ഒരു ഒബ്ജക്റ്റീവ് പരീക്ഷയായിരിക്കും നടത്തുക.

ടെക്നിക്കൽ ഹൈസ്കൂളിൽനിന്ന് പത്താംതരം ജയിക്കുന്നവർക്കു കേരളത്തിലെ പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ പഠിക്കുന്നതിന് 10 ശതമാനം സീറ്റ് മാറ്റിവച്ചിട്ടുണ്ട്. ടെക്നിക്കൽ ഹൈസ്കൂളിൽ നിന്ന് പത്താംതരം ജയിക്കുന്നവർക്ക് കേരളത്തിലെ പ്ലസ് ടു സ്കൂളുകളിൽ 11, 12 ക്ലാസിലേക്ക് പ്രവേശനം ലഭിക്കുന്നതിന് യാതൊരുവിധ തടസവുമില്ല.

അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്
([email protected])