കേരളത്തിൽ സംഗീതം, കഥകളി, നൃത്തം പോലുള്ള കലാരൂപങ്ങൾ കേരളത്തിലെ സർവകലാശാലകൾ ബിരുദ ബിരുദാനന്തര പ്രോഗ്രാമുകളായി നടത്താറുണ്ടല്ലോ? എന്നാൽ, കേരളത്തിന്‍റെ ആയോധന കലയായ കളരിപ്പയറ്റ് ഈ വിധത്തിൽ ഏതെങ്കിലും സർവകലാശാല പ്രോഗ്രാമായി നടത്തുന്നുണ്ടോ?

അനൂപ് രാഘവൻ, ചെട്ടികുളങ്ങര.

 നിലവിൽ കേരളത്തിലെ ഒരു സർവകലാശാലയും കളരിപ്പയറ്റ് പോലുള്ള ആയോധനകല പഠിപ്പിക്കുന്നതിലേക്കുള്ള ബിരുദ ബിരുദാനന്തര ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളൊന്നും നടത്തുന്നില്ല.

കേരളത്തിലെ മിക്ക സർവകലാശാലകളും അവരുടെ ലൈഫ് ലോംഗ് ലേണിംഗ് ഡിപ്പാർട്ട്മെന്‍റുകൾ വഴി യോഗ, നാച്ചുറോപ്പതി, ജൈവകൃഷി പോലുള്ള മേഖലകളെ ബന്ധപ്പെടുത്തി ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. പ്രത്യേകിച്ച് മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്‍റെ ലൈഫ് ലോംഗ് ലേണിംഗ് ഡിപ്പാർട്ട്മെന്‍റ് ഈ മേഖലയിൽ ഒരുപടി മുൻപിലാണ്.

കേരളത്തിന്‍റെ മാത്രം ആയോധനകലയായ കളരി പോയിട്ട് പാരന്പര്യ കലാരൂപങ്ങളായ തെയ്യമോ മറ്റ് അനുബന്ധ കലാരൂപങ്ങളോ നമ്മുടെ സർവകലാശാലകളിൽ ബിരുദതലത്തിലോ ഡിപ്ലോമ തലത്തിലോ സർട്ടിഫിക്കറ്റ് തലത്തിലോ പ്രോഗ്രാമുകൾ നടത്തുന്നില്ല.

അടുത്തനാളിൽ കണ്ണൂർ സർവകലാശാലയുടെയും കേരള ഫോക്‌ലോർ അക്കാദമിയുടെയും ഭാഗത്തുനിന്ന് ഒരറിയിപ്പ് ഉണ്ടായിട്ടുണ്ട്. കേരള ഫോക്‌ലോർ അക്കാദമി സംസ്ഥാനത്തെ പ്രധാനപ്പെട്ട മൾട്ടി ഡിസിപ്ലിനറി സർവകലാശാലയായ കണ്ണൂർ സർവകലാശാലയുമായി ചേർന്ന് കളരിപ്പയറ്റ്, യോഗ, തെയ്യം തുടങ്ങിയ നാടൻ കലകൾ പഠിപ്പിക്കുന്നതിനുള്ള നാടൻ കലാമണ്ഡലം തുടങ്ങാൻ തീരുമാനമായി. കണ്ണൂർ സർവകലാശാലയും കേരള ഫോക്‌ലോർ അക്കാദമിയും ഇതുമായി ബന്ധപ്പെട്ട ധാരണപത്രം ഒപ്പിട്ടുകഴിഞ്ഞു.

അക്കാദമി നൽകുന്ന വിവരങ്ങൾ പ്രകാരം ആദ്യം ആരംഭിക്കുക കളരി അഭ്യാസവുമായി ബന്ധപ്പെട്ട പ്രോഗ്രാമായിരിക്കും. ആറുമാസം പഠനകാലയളവുള്ള സർട്ടിഫിക്കറ്റ് പ്രോഗ്രാമായിരിക്കുമത്. 1100 പേർക്കായിരിക്കും പ്രവേശനം. തിയറി ക്ലാസുകൾക്ക് ശേഷം അല്ലെങ്കിൽ അതോടൊപ്പം കളരിപ്പയറ്റ് അഭ്യസിപ്പിക്കുന്ന കളരി ഗുരുക്കളുടെ നേതൃത്വത്തിൽ പ്രായോഗിക പരിശീലനവും നൽകും.


കേരള ഫോക്‌ലോർ അക്കാദമിയുടെ പത്രക്കുറിപ്പുകൾ പ്രകാരം കളരിപ്പയറ്റ് പ്രോഗ്രാം ആരംഭിച്ചതിനു ശേഷം കണ്ണൂർ സർവകലാശാലയുടെ സർട്ടിഫിക്കേഷനോടെ യോഗയും തുടർന്ന് തെയ്യം അടക്കമുള്ള അനുഷ്ഠാനകലകളും പഠിപ്പിക്കാൻ ധാരണയായിട്ടുണ്ട്.

ഫോക്‌ലോർ അക്കാദമി, കണ്ണൂർ സർവകലാശാലയുമായി ചേർന്ന് പഞ്ചലോഹ പ്രതിമ വിഗ്രഹ നിർമാണത്തിന് പരിശീലനം നൽകുന്ന ഒരു പ്രോഗ്രാം കൂടി ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.


അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ്([email protected])