ഗുസ്തിക്കാരല്ല വധൂവരന്‍മാരാണ്; വിവാഹ വേദിയിലെ തല്ലുകാണാം
Friday, June 2, 2023 12:27 PM IST
വിവാഹം എന്നത് വലിയ ആഘോഷത്തിന്‍റെ ഇടം കൂടിയാണല്ലൊ. പലയാളുകള്‍ തമ്മില്‍ ബന്ധുത്വം ഉണ്ടാകുന്ന ഈ ചടങ്ങ് മിക്കപ്പോഴും അവിസ്മരണീയമായി മാറും. എന്നാല്‍ ഇടയില്‍ ചില അസ്വരാസ്യങ്ങളുണ്ടാവാറുമുണ്ട്. അത് ചില സന്ദര്‍ഭങ്ങളില്‍ കെെവിട്ടുപോകാറുമുണ്ട്.

അത്തരത്തിലെ കല്യാണത്തല്ല് വീഡിയോകള്‍ പലതും സോഷ്യല്‍ മീകെെഡിയയില്‍ വൈറലാകാറുണ്ട്. ഇപ്പോഴിതാ മറ്റൊരു കല്യാണത്തല്ല് സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.

എന്നാല്‍ ഈ ഹിറ്റ് വീഡിയോയിലെ ഇടിക്കാര്‍ കല്യാണത്തിനെത്തിയവര്‍ ആരുമല്ല. മറിച്ച് വധുവും വരനുനാണ്.

ഇന്‍സ്റ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ കല്യാണമണ്ഡപത്തിലായിട്ടാണ് ഈ വരനും വധുവുമുള്ളത്. തികഞ്ഞ സന്തോഷത്തിന്‍റെ അന്തരീക്ഷം. എന്നാല്‍ പൊടുന്നനെ വധു വരനെ തല്ലുകയാണ്. ഈ തല്ലിന്‍റെ കാരണം ആര്‍ക്കും മനസിലായില്ല.

ക്ഷുഭിതനായ വരന്‍ വധുവിനെ തിരിച്ചടിക്കുകയും ചെയ്യുന്നു. ഇതോടെ പലകോണില്‍നിന്നും പലരും ഇടപെടുകയാണ്. ചിലര്‍ ഇടപെട്ട് വഴക്ക് അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വധുവും വരനും വഴക്ക് നിര്‍ത്താന്‍ തയ്യാറായില്ല.

അമ്പരന്നുപോയ നെറ്റിസണും ഈ വിഷയത്തില്‍ അഭിപ്രായങ്ങള്‍ കുറിച്ചു. "ഒരേ രാത്രിയില്‍ നിങ്ങള്‍ വിവാഹത്തിനും വിവാഹമോചനത്തിനും അപേക്ഷിക്കുമ്പോള്‍' എന്നാണൊരാള്‍ കമന്‍റിട്ടത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.