"ധനമന്ത്രാലയം ഒഎൽഎക്സ് അല്ല..!' ഓഹരി വിറ്റഴിക്കലിൽ ട്രോൾ മഴ
Sunday, February 2, 2020 12:06 PM IST
ലൈഫ് ഇൻഷ്വറൻസ് കോർപറേഷൻ (എൽഐസി), ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരി എന്നിവ വിറ്റഴിക്കാനുള്ള ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് സമൂഹമാധ്യമങ്ങൾ.

മോദിയുടെ കൈയിലുള്ളത് സർക്കാരാണ്, അല്ലാതെ ഒഎൽഎക്സ് അല്ലെന്ന് ആരെങ്കിലും അദ്ദേഹത്തിനു പറഞ്ഞുകൊടുക്കണം എന്ന കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കാബിനറ്റ് റാങ്കോടുകൂടി ധനകാര്യ മന്ത്രാലയം ഒഎൽഎക്സ് ആയി എന്നതരത്തിലുള്ള പരിഹാസങ്ങളും ട്രോളുകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.



എൽഐസി കാലാന്തരത്തിൽ സ്വകാര്യവത്കരിക്കുന്നതിന്‍റെ മുന്നോടിയാണ് ഓഹരിവില്പന സംബന്ധിച്ച ബജറ്റ് പ്രഖ്യാപനമെന്നാണു വിലയിരുത്തൽ. കഴിഞ്ഞ മാർച്ചിൽ അവസാനിച്ച വർഷം 30.9 ലക്ഷം കോടി രൂപയുടെ ബാലൻസ് ഷീറ്റ് ഉള്ളതാണ് എൽഐസി. കോർപറേഷന്‍റെ ഓഹരിമൂലധനത്തിൽ 25 ശതമാനം വിറ്റാൽ പോലും രാജ്യത്തെ ഏറ്റവും വലിയ ഐപിഒ (പ്രാരംഭ ഓഹരിവില്പന) ആകും അത്.

രാജ്യത്തെ ലൈഫ് ഇൻഷ്വറൻസ് ബിസിനസിൽ 70 ശതമാനത്തിലേറെ എൽഐസിയുടെ കൈയിലാണ്. ലൈഫ് ഇൻഷ്വറൻസ് മേഖലയിൽ വിദേശ മൂലധനത്തിനു കൂടുതൽ പങ്ക് അനുവദിക്കുമെന്നു പ്രതീക്ഷിച്ചിരുന്നപ്പോഴാണു ബജറ്റിൽ എൽഐസി ഐപിഒ പ്രഖ്യാപിച്ചത്. സർക്കാരിനു വരുമാനം കൂട്ടാനുള്ള സുഗമവഴിയായാണ് ഈ ഐപിഒയെ കാണുന്നത്. എൽഐസിയുടെ നൂറുശതമാനം ഓഹരിയും ഇപ്പോൾ സർക്കാരിന്‍റെ കൈയിലാണ്. അതിൽനിന്ന് എത്ര വിറ്റാലും സർക്കാരിന് വലിയ ആദായമാകും.



ഐഡിബിഐ ബാങ്കിലെ സർക്കാർ ഓഹരിയും അടുത്ത ധനകാര്യവർഷം വില്ക്കും. ബാങ്കിന്‍റെ 46.5 ശതമാനം ഓഹരിയാണു ഗവണ്‍മെന്‍റിനുള്ളത്. എൽഐസി, ഐഡിബിഐ ഓഹരിവില്പനകൾ അടുത്തവർഷം ഓഹരി വിറ്റ് നേടാൻ ലക്ഷ്യമിടുന്ന 2.1 ലക്ഷം കോടി രൂപയുടെ പകുതിയിലേറെ നൽകുമെന്നാണു പ്രതീക്ഷ.








Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.