മനുഷ്യരുടെ ആവിര്‍ഭാവത്തേയും ചരിത്രത്തെയും കുറിച്ച് നിരവധി ഗവേഷണങ്ങളും പഠനങ്ങളും ഇന്നും തുടരുകയാണല്ലൊ. പ്രാചീനകാലത്തെ സംസ്‌കാരങ്ങളുടെ അവശേഷിപ്പുകള്‍ പലപ്പോഴും വ്യത്യസ്ത അറിവുകളാണ് ഗവേഷകര്‍ക്ക് നൽകുന്നത്.

മോഹന്‍ജൊ ദാരോയും ഹാരപ്പന്‍ സംസ്‌കാരവുമൊക്കെ ഇന്ന് അതിശയങ്ങളുടെ കലവറയാണ് നമുക്ക് സമ്മാനിക്കുന്നത്.



സിന്ധുനദീതട സംസ്‌കാരത്തിലെ ഏറ്റവും വലിയ വാസസ്ഥലമായിരുന്നു മോഹന്‍ജൊ ദാരോ. ഇപ്പോഴത്തെ തെക്കുകിഴക്കന്‍ പാകിസ്ഥാനിലായിരുന്നു ഈ സംസ്‌കാരം നിലനിന്നിരുന്നത്.

പ്രാദേശിക സിന്ധി ഭാഷയില്‍ മോഹന്‍ജൊ ദാരോ എന്നത് "മരിച്ചവരുടെ കുന്നുകള്‍' എന്നാണ്. കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള കാരണങ്ങളാല്‍ ബിസി 1,800-നടുത്ത് മോഹന്‍ജൊ ദാരോ ഇല്ലാതായെന്നാണ് ചില ചരിത്രകാരന്‍മാര്‍ കരുതുന്നത്.



അടുത്തിടെ പാക്കിസ്ഥാനിലെ പുരാവസ്തു ഗവേഷകര്‍ 2,000 വര്‍ഷം പഴക്കമുള്ള ചെമ്പ് നാണയങ്ങള്‍ മോഹന്‍ജൊ ദാരോയില്‍ നിന്നും കണ്ടെത്തി. മോഹന്‍ജൊ ദാരോ സൈറ്റിലെ പുരാവസ്തുവകുപ്പ് ഡയറക്ടറായ സയിദ് ഷാക്കിര്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘമാണ് 1,500ല്‍ പരം നാണയങ്ങള്‍ കണ്ടെത്തിയത്.

ഒരു ബുദ്ധ സ്തൂപത്തിന്‍റെ (ദേവാലയം) അവശിഷ്ടങ്ങള്‍ക്കുള്ളില്‍ നിന്നാണ് അവര്‍ ഈ നാണയങ്ങള്‍ കണ്ടെത്തിയത്. കുശാന സാമ്രാജ്യത്തിന്‍റെ കാലത്തേതാണെന്ന് കരുതപ്പെടുന്ന നാണയങ്ങളാണ് കണ്ടെത്തിയത്.




ബുദ്ധമതം വ്യാപകമായ പ്രചാരം നേടിയ ഒരു കാലഘട്ടമായിരുന്നു കുശാന സാമ്രാജ്യകാലം. ബിസി രണ്ടാം നൂറ്റാണ്ട് മുതല്‍ എഡി മൂന്നാം നൂറ്റാണ്ട് വരെയാണ് ഈ സാമ്രാജ്യം നിലനിന്നതെന്ന് കരുതുന്നു.

നാണയത്തില്‍ കുശാന രാജാവിനെ പ്രതിനിധാനം ചെയ്യുന്ന രൂപങ്ങള്‍ കാണാന്‍ കഴിയും. മറുവശത്ത്, ഹിന്ദു ദൈവമായ ശിവന്‍റെ പ്രതിനിധാനങ്ങളും ഉള്‍ക്കൊള്ളുന്നു. ഇത് ഹിന്ദുമത ഉത്ഭവവുമായി ബുദ്ധമത വിശ്വാസങ്ങളുടെ സമന്വയത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് ചിലര്‍ കരുതുന്നു.

1931-ല്‍ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകന്‍ ഏണസ്റ്റ് മക്കെ 1000-ലധികം ചെമ്പ് നാണയങ്ങള്‍ കണ്ടെത്തിയതിനുശേഷം സ്തൂപത്തിന്‍റെ അവശിഷ്ടങ്ങളില്‍ നിന്ന് കുഴിച്ചെടുത്ത ആദ്യത്തെ പുരാവസ്തുക്കളാണ് ഈ നാണയങ്ങള്‍.



നിലവില്‍ ലഭിച്ച നാണയങ്ങള്‍ പച്ച നിറത്തിലാണ് കാണപ്പെടുന്നത്. ചെമ്പ് വായുവില്‍ സമ്പര്‍ക്കം പുലര്‍ത്തുമ്പോള്‍ നിറം മാറുന്നതിനാലാണിത്. കാലപ്പഴക്കത്താല്‍ നാണയങ്ങള്‍ മിക്കതും കൂടിച്ചേര്‍ന്ന് ഒരു പന്തിന്‍റെ ആകൃതിയിലാണുള്ളത്. ഏകദേശം 5.5 കിലോഗ്രാം ഭാരമുണ്ടിതിന്.

നാണയങ്ങള്‍ ഇപ്പോള്‍ പുരാവസ്തു ലബോറട്ടറിയില്‍ സൂക്ഷ്മപരിശോധനയ്ക്കായി എത്തിച്ചിരിക്കുകയാണ്. സിന്ധുനദീതട സംസ്‌കാരത്തിലെ നിരവധി രഹസ്യങ്ങളിലേക്ക് ഇപ്പോഴത്തെ കണ്ടെത്തലുകള്‍ വെളിച്ചം വീശുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രലോകം.