ഒരു എയർഹോസ്റ്റസിനു നേരിടേണ്ടിവന്ന ഏറ്റവും മോശം അനുഭവം; നൂറാലിയ പറയുന്നു
Sunday, August 18, 2019 12:09 PM IST
ഫ്ളൈറ്റ് അറ്റൻഡന്‍റ് ജോലി അത്ര എളുപ്പമല്ല. ഓരോ യാത്രക്കാരുടെയും ആവശ്യ-അനാവശ്യങ്ങൾ ഉൗഷ്മളമായ മറുപടിയോടും പുഞ്ചിരിയോടും കൂടി കേൾക്കാൻ ക്ഷമ ആവശ്യമാണ്. ചില സമയങ്ങളിൽ, യാത്രക്കാരൻ അതിരുവിട്ടേക്കാം. പക്ഷേ ആ സാഹചര്യവും നന്നായി കൈകാര്യം ചെയ്യേണ്ടതുണ്ട്. എന്നാൽ എല്ലാ സമയത്തും അത്തരത്തിൽ സാധിക്കില്ല. അത്തരമൊരു സംഭവം ഇതാ.

ക്വാറ ത്രെഡിൽ, ഒരാളുടെ ചോദ്യമാണു സംഭവം വെളിപ്പെടുന്നതിലേക്കു നയിച്ചത്. "ഒരു വിമാനത്തിൽ ഫ്ളൈറ്റ് അറ്റൻഡന്‍റിന് സംഭവിച്ച, നിങ്ങൾ കണ്ടിട്ടുള്ള ഏറ്റവും അപമാനകരമായ കാര്യം എന്താണ്?’ എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് മറുപടിയായി, എയർ ഏഷ്യയുടെ ഫ്ളൈറ്റ് അറ്റൻഡന്‍റായി ജോലി ചെയ്യുന്ന നൂറാലിയ മസ്‌ലാൻ തന്‍റെ കരിയറിലെ ഏറ്റവും വിചിത്രവും മോശവുമായ അനുഭവം പങ്കുവച്ചു.

ചൈനക്കാരായ യാത്രക്കാരാണു മോശമായി പെരുമാറിയതെന്ന് അവർ പറയുന്നു. എയർ ഏഷ്യ വിമാനത്തിലായിരുന്നു സംഭവം. ഒരു യാത്രക്കാരി കപ്പ് നൂഡിൽസിൽനിന്നു ചൂടുവെള്ളം എയർ ഹോസ്റ്റസിന്‍റെ മുഖത്തേക്കു വലിച്ചെറിയുകയായിരുന്നു. ഇവരുടെ കാമുകന് വിമാനത്തിൽതന്നെ കുറച്ചകലെ സീറ്റു നൽകിയതായിരുന്നു പ്രകോപനത്തിനു കാരണം.

കാമുകനെ അകറ്റിയിരുത്തിയതിൽ യാത്രക്കാരി തന്‍റെ സഹപ്രവർത്തകയോടു നിരാശ അറിയിച്ചു. എന്നാൽ അതിൽ ഒന്നും ചെയ്യാൻ അധികാരമില്ലെന്നു ജീവനക്കാരി മറുപടി നൽകി. അടുത്ത തവണ നിങ്ങളുടെ കാമുകന്‍റെ അരികിൽ ഇരിക്കണമെങ്കിൽ രണ്ടുപേരും ഒന്നിച്ചു സീറ്റു ബുക്കു ചെയ്യുന്നുവെന്ന് ഉറപ്പാക്കണമെന്നും ജീവനക്കാരി അറിയിച്ചു. മറ്റാരും സീറ്റ് ഒഴിഞ്ഞുകൊടുക്കാൻ തയാറാകാത്തതിനെ തുടർന്നാണ് ജീവനക്കാരിക്കു നേരെ യാത്രക്കാരി ആക്രമണം നടത്തിയതെന്നും അവർക്കു കൈകാര്യം ചെയ്യാൻ സാധിക്കുന്ന കാര്യമായിരുന്നില്ല അതെന്നും മസ്ലാൻ പറയുന്നു.

അവർ തമ്മിൽ ബന്ധമുണ്ടോ അല്ലെങ്കിൽ പരസ്പരം അടുത്തിരിക്കേണ്ടതുണ്ടോ എന്നു ബുക്കിംഗ് സംവിധാനത്തിന് അറിയില്ലെന്നും മസ്ലാൻ പറയുന്നു. തന്‍റെ സഹപ്രവർത്തകയ്ക്കു നേരിട്ട അപമാനത്തിന്‍റെ ചിത്രവും നുറാലിയ മസ്ലാൻ പങ്കിട്ടു.

ആക്രമണത്തിനു പിന്നാലെ ക്രൂ അംഗങ്ങൾ യുവതിയെ സമാധാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ കൂടുതൽ അക്രമാസക്തയായി. കാമുകനും അവർക്കൊപ്പം ചേർന്നു. വിമാനം തകർക്കുമെന്നുവരെ കാമുകൻ ഭീഷണി മുഴക്കി. വിമാനമിറങ്ങിയ ഉടൻ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. അവരെ എയർ ഏഷ്യ വിമാനത്തിൽ യാത്ര ചെയ്യുന്നതിൽനിന്ന് ആജീവനാന്തം വിലക്കിയെന്നും മസ്ലാൻ ക്വാറയിൽ എഴുതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.